Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

ചരിത്രമുഹൂര്‍ത്തം കുറിച്ച് കേരളം: ആറുവരി ഇരട്ടതുരങ്കപ്പാതയിലെ ആദ്യ തുരങ്കം ഇരുവശത്തുനിന്നും കൂട്ടിമുട്ടി.

21 FEBRUARY 2017 09:33 AM IST
മലയാളി വാര്‍ത്ത

കേരളത്തിന് ചരിത്രമുഹൂര്‍ത്തം കുറിച്ച് ആദ്യത്തെ ആറുവരി ഇരട്ടതുരങ്കപ്പാതയിലെ ആദ്യ തുരങ്കം ഇരുവശത്തുനിന്നും കൂട്ടിമുട്ടി. ഇന്ത്യയിലെ അഞ്ചാമത്തെ ഇരട്ടക്കുഴല്‍ തുരങ്കമായ കുതിരാനിലെ പാത രണ്ടറ്റവും കൂട്ടിമുട്ടിയതോടെ കേരളത്തിന് അതൊരു ചരിത്ര മുഹൂര്‍ത്തം ആയി മാറി. മേയ് അവസാനത്തോടെ ഇരട്ടക്കുഴല്‍ തുരങ്ക നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാകുമെന്ന് നിര്‍മാണ കന്പനിയായ പ്രഗതി എന്‍ജിനീയറിങ് കന്പനി അധികൃതര്‍ അറിയിച്ചു. 1300 കോടി ചെലവഴിച്ച് നടത്തുന്ന ആറുവരിപ്പാത നിര്‍മാണത്തിന്റെ പ്രധാന വെല്ലുവിളിയായിരുന്നു തുരങ്കപ്പാത നിര്‍മാണം. വനവും വന്യജീവികളും നശിക്കുന്നത് ഒഴിവാക്കാനാണ് നാഷണല്‍ ഹൈവേ അതോറിറ്റി പാറ തുരന്ന് തുരങ്കപ്പാത നിര്‍മിക്കാനായി തീരുമാനമെടുത്തത്.
ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ചരിത്രനേട്ടം കൈവരിക്കുന്നത്. 962 മീറ്ററാണ് തുരങ്കപ്പാതയുടെ നീളം. കിഴക്ക് ഭാഗത്തുനിന്നും 622 മീറ്ററും പടിഞ്ഞാറു നിന്ന്് 340 മീറ്ററും തുരന്നെടുത്തപ്പോഴാണ് കൂട്ടിമുട്ടിയത്. കഴിഞ്ഞ വര്‍ഷം മേയ് 13 നാണ് നിര്‍മാണം ആരംഭിച്ചത്.

നിര്‍മാണത്തിന്റെ ഭാഗമായി നടത്തിയ സ്‌ഫോടനങ്ങളില്‍ തകര്‍ന്ന വസ്തുവകകള്‍ക്കു നഷ്ടപരിഹാരം ആവശ്യപ്പെട്ട് നാട്ടുകാര്‍ വന്‍ പ്രതിഷേധം നടത്തിയിരുന്നു. 88 ദിവസത്തോളം നിര്‍മാണം തടഞ്ഞുവച്ചത് അനിശ്ചിതതാവസ്ഥ സൃഷ്ടിച്ചു. പിന്നീട് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവിനെ തുടര്‍ന്നാണു നിര്‍മാണം പുനരാരംഭിച്ചത്. തുരങ്കത്തിനുള്ളിലെ കോണ്‍ക്രീറ്റ് , ഷോര്‍ട്ട്ക്രീറ്റ് ജോലികളാണ് ഇനി ബാക്കിയുള്ളത്.
പാറയുടെ ബലക്ഷയം കണക്കിലെടുത്ത് നിര്‍മിച്ച ആര്‍ച്ചുകള്‍ക്ക് മീതെയും തുരങ്കത്തിന്റെ എഴുപത് ശതമാനം ഭാഗത്തും കംപ്രസര്‍ ഉപയോഗിച്ച് 2.60 മില്ലിമീറ്റര്‍ കനത്തില്‍ കോണ്‍ക്രീറ്റ് ലൈനിങ് നല്‍കും. മുകള്‍വശത്ത്് മൊത്തം കവര്‍ ചെയ്യുന്ന രീതിയില്‍ ഇരുന്പ് റിബുകള്‍ സ്ഥാപിക്കുന്ന പണികളും നടക്കും. ഇതോടൊപ്പം പത്തുമീറ്റര്‍ ഉയരം കൃത്യമാക്കാനായി മൂന്നു മീറ്റര്‍ കൂടി തുരങ്കത്തിന്റെ നിലം താഴ്ത്തിയെടുക്കുന്ന പണികളും നടന്നു വരികയാണ്.

ആകെ പത്തുമീറ്റര്‍ ഉയരത്തിലും 14 മീറ്റര്‍ വീതിയിലുമാണ് തുരങ്കങ്ങള്‍ നിര്‍മിക്കുന്നത്. ഇരു തുരങ്കങ്ങളും 22 മീറ്റര്‍ അകലമുണ്ട്. തുരങ്കത്തിനുള്ളില്‍ ഗതാഗത കുരുക്കും അപകടവുമുണ്ടായാല്‍ അടുത്ത തുരങ്കത്തിലേക്ക് പ്രവേശിക്കുന്നതിനായി 300 മീറ്റര്‍, 600 മീറ്റര്‍ അകലങ്ങളിലായി ഇരുതുരങ്കങ്ങളും ബന്ധിപ്പിച്ചുകൊണ്ടുള്ള ഇടപ്പാതകള്‍ നിര്‍മിക്കുന്ന പണികളും ആരംഭിച്ചു. 250 മീറ്റര്‍ പിന്നിട്ടു രണ്ടാമത്തെ തുരങ്കനിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. മേയ് മാസത്തോടെ ഇതിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.

രണ്ടു തുരങ്കത്തിനുള്ളിലേയും കോണ്‍ക്രീറ്റ്, നിലം താഴ്ത്തിയെടുക്കല്‍ പണികള്‍ പൂര്‍ത്തിയാകുന്നതോടെ തുരങ്കപ്പാത ഇരുന്പുപാലത്തിന് പകരമായി നിര്‍മിക്കുന്ന രണ്ടു മേല്‍പ്പാലങ്ങളുമായും ബന്ധിപ്പിക്കാന്‍ കഴിയും. മേല്‍പ്പാലങ്ങള്‍ രണ്ടു പില്ലറുകള്‍ കൂടി സ്ഥാപിക്കുന്നതോടെ പൂര്‍ത്തിയാകും. ഇരട്ടക്കുഴല്‍ നിര്‍മാണം കഴിയുന്നതോടെ ഉപകരാറേറ്റെടുത്ത പ്രഗതി കന്പനി തുരങ്കങ്ങള്‍ കരാര്‍ കന്പനിയായ കെ.എം.സിയെ ഏല്‍പ്പിക്കുമെന്ന് സീനിയര്‍ ഫോര്‍മാന്‍ എം. സുദേവന്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ റോഡ് നിര്‍മാണം കെ.എം.സിയുടെ ചുമതലയാണ്.

പ്രഗതിഗ്രൂപ്പിന്റെ 40 എന്‍ജിനീയര്‍മാരും 20 ഫോര്‍മാന്‍മാരും അടക്കം നാനൂറിലധികം പേരാണ് തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. തുരങ്ക നിര്‍മാണം നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന സന്തോഷത്തിലാണ് പ്രഗതി മാനേജിങ് ഡയറക്ടര്‍ കൃഷ്ണംരാജു, ഡയറക്ടര്‍ എം. വിഷ്ണുവര്‍മ, പി.ആര്‍.ഒ. ശിവാനന്ദന്‍, ജന. മാനേജര്‍ ജോഗീന്ദര്‍സിങ് എന്നിവര്‍.

ഇന്ത്യയില്‍ ബോംബേ, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രഗതി കന്പനി തുരങ്കപ്പാതകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഹിമാചല്‍ പ്രദേശത്ത് പുതിയ തുരങ്ക നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് കന്പനി അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് നാലിന് നടന്ന പ്രത്യേക ചടങ്ങില്‍ ഒന്നാമത്തെ തുരങ്കപ്പാത സി.എന്‍. ജയദേവന്‍ എം.പി. ഉദ്ഘാടനം ചെയ്തു. കെ. രാജന്‍ എം.എല്‍.എ , പ്രഗതി എം.ഡി. കൃഷ്ണംരാജു തുടങ്ങിയവര്‍ പങ്കെടുത്തു .തുരങ്കപ്പാതയിലൂടെ വാഹനമോടിച്ച് മറുപുറം കടന്നാണ് വിശിഷ്ടാതിഥികള്‍ ചരിത്രനേട്ടത്തിനൊപ്പം ചേര്‍ന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (1 hour ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (2 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (3 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (3 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (3 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (4 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (4 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (4 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (4 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (5 hours ago)

Malayali Vartha Recommends