വല്യേ രായാവിന് ചൂര പിടിക്കൂല, നെയ്മീൻ ഉണ്ടെങ്കിലേ വറ്റ് ഇറങ്ങൂ; ഈ വാർത്ത ഗൾഫിലെ ലേബർ ക്യാബിലെ ഇത്തിരി സ്ഥലത്ത് കൂട്ടം കൂടിയിരുന്നു കുബ്ബൂസും ഉള്ളിക്കറിയും കഴിച്ച് വിശപ്പ് അടക്കുന്ന പ്രവാസികൾ കാണുന്നുണ്ടാവുമോ ആവോ? തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

വിലകൂടിയ മീനുകളാണ് പിണറായിക്ക് ഇഷ്ടമെന്നും ചൂര മീനായതിനാൽ, സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻറെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കാതെ പിണറായി വിജയൻ മടങ്ങിയെന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിൽ മുൻ മന്ത്രിയായിരുന്ന സി.ദിവാകരൻ പറഞ്ഞിരുന്നു. ഈ വിഷയത്തിൽ പൊട്ടിത്തെറിച്ച് അഞ്ജു പാർവതി പ്രഭീഷ്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- വല്യേ രായാവിന് ചൂര പിടിക്കൂല, നെയ്മീൻ ഉണ്ടെങ്കിലേ വറ്റ് ഇറങ്ങൂ എന്ന ദിവാകരൻ സഹാവിന്റെ വെളിപ്പെടുത്തൽ കാണുന്ന, തലേന്നത്തെ ചാളകറിയും പഴങ്കഞ്ഞിയും കഴിച്ചിട്ട് പാർട്ടി ആപ്പീസിൽ പോസ്റ്റർ ഒട്ടിക്കാൻ ഉള്ള മൈദ കുഴയ്ക്കുന്ന പ്യാവം അന്തങ്ങളുടെ അവസ്ഥയേ. ഞാൻ ഓർക്കുവായിരുന്നു ഈ വാർത്ത ഗൾഫിലെ ലേബർ ക്യാബിലെ ഇത്തിരി സ്ഥലത്ത് കൂട്ടം കൂടിയിരുന്നു കുബ്ബൂസും ഉള്ളിക്കറിയും കഴിച്ച് വിശപ്പ് അടക്കുന്ന പ്രവാസികൾ കാണുന്നുണ്ടാവുമോ ആവോ?
കട്ടൻ ചായയും പരിപ്പ് വടയും പിന്നെ ഒരു കവിൾ ബീഡി പുകയും ഉണ്ടെങ്കിൽ ജോറ് എന്ന് കരുതിയിരുന്ന പഴേ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരിൽ നിന്നും ഇന്നിന്റെ അയ് ക്കൂറ ഉണ്ടേൽ മാത്രം വറ്റ് തൊണ്ടയ്ക്ക് താഴെ ഇറങ്ങുന്ന അവസ്ഥയിലേയ്ക്ക് പാർട്ടി നേതൃത്വം എത്തിയപ്പോൾ അവർ അകന്ന് പോയത് ഇവിടുത്തെ നിത്യവൃത്തിക്കാരായ പാവപ്പെട്ട മനുഷ്യരിൽ നിന്നുമാണ്.
ചൂര പോയിട്ട് രണ്ട് ഉണക്ക മീൻ ചുട്ട് കിട്ടിയാൽ മതി വയറിന്റെ എരിച്ചിൽ അടക്കാം എന്ന് കരുതുന്ന പട്ടിണി പാവങ്ങൾക്ക് പഞ്ഞം ഇല്ലാത്ത നാടാണിത്. അവര് കൂടി മുണ്ട് മുറുക്കി ഉടുത്ത് കിട്ടുന്ന നികുതിപ്പണം കൊണ്ടാണ് മണിമേടയിലെ തമ്പ്രാക്കൾ അയ്ക്കൂറ മൃഷ്ടാന്നം ഞണ്ണുന്നത് കേട്ടാ .
https://www.facebook.com/Malayalivartha



























