Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'


സ്വർണം പൂശി തിരികെ ഘടിപ്പിച്ച പാളികൾ യഥാർത്ഥമാണോ, വ്യാജമാണോ..? ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാൻ പ്രത്യേക അന്വേഷണ സംഘം: സ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നു...


150 വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുമെന്ന് കരുതിയിരുന്ന പ്രളയം, ഇനി മുതൽ 25 വർഷത്തിലൊരിക്കൽ ആവർത്തിക്കും - കേരളത്തിന് മുന്നറിയിപ്പായി പുതിയ പഠനം: . കാലാവസ്ഥാ വ്യതിയാനം രൂക്ഷമാകുന്നത് പ്രധാന അടിസ്ഥാന സൗകര്യങ്ങളെ ദുർബലമാക്കും...


ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യൂ ബുക്കിങ്​ നിർബന്ധം...


ആ ചുവന്ന ഷർട്ടുകാരൻ എവിടെ..? സാമ്യമുള്ള രണ്ടുപേരെ കണ്ടതായി ഫോൺ സന്ദേശങ്ങൾ: കേസിൽ സാക്ഷിയാകുമെന്ന ഭയത്തിൽ ഒളിവിലെന്ന് സംശയം: ആക്രമിക്കപ്പെട്ട ശ്രീക്കുട്ടിയുടെ നില ഇപ്പോഴും ഗുരുതരം: രാത്രിസർവീസുകളിൽ പൊലീസിന്റെ സാന്നിധ്യം വർധിപ്പിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ...

കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ലക്ഷങ്ങള്‍ നല്‍കി തലയൂരാന്‍ ആശുപത്രി അധികൃതരുടെ ശ്രമം

02 MARCH 2017 01:00 PM IST
മലയാളി വാര്‍ത്ത

നവജാത ശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം. പരാതി പിന്‍വലിച്ചാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്നാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് (മെഡിസിറ്റി) അധികൃതരുടെ വാഗ്ദാനം. പരാതിക്കാരില്‍ ഒരാളായ മൈലാപൂര് കുന്നുവിള വീട്ടില്‍ നൗഷാദിനെ ഇന്നലെ ആശുപത്രിയില്‍ വിളിച്ചുവരുത്തുകയും, പണം വാങ്ങി ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും പരാധിയുമായി മുന്നോട്ടുപോകുമെന്നും നൗഷാദ് ഒരു പ്രമുഖ പത്രത്തോട് പറഞ്ഞു. 

കഴിഞ്ഞ ഓഗസ്‌റ് 22ന് രാവിലെ കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ ജനിച്ച രണ്ടു ആണ്‍കുട്ടികളാണ് അധികൃതരുടെ അനാസ്ഥ മൂലം മാറിപോയത്. കൊല്ലം മയ്യനാട് സ്വദേശി അനീഷ്-റംസി, മൈലാപ്പൂര് കുന്നുവിള വീട്ടില്‍ നൗഷാദ്-ജസീറ ദമ്പതികളാണ് പരാതിക്കാര്‍. ഏല്‍പ്പിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പരിഹസിച്ച് തിരിച്ചയച്ചുവെന്ന് ഇവര്‍ പറയുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞ ടൗവല്‍ മാറിപോയതാകാം കാരണമെന്നാണ് അധികൃതര്‍ പറഞ്ഞ മറുപടി. ഒടുവില്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഇടപെടലിലൂടെ നടത്തിയ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറിയത്. 

ഓഗസ്റ്റ് 22 മുതലാണ് സംഭവ പരമ്പരകളുടെ തുടക്കം. റംസയും ജസീറയും അന്ന് രാവിലെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വാങ്ങിക്കൊടുത്ത പച്ച ടവ്വലിന് പകരം റംസിക്ക് കിട്ടിയത് മഞ്ഞ ടൗവ്വലില്‍ അമ്മയുടെ പേര് എഴുതിയ ടാഗ് ഇല്ലാത്ത കുട്ടിയെ. മറുവശത്ത ജസീറയ്ക്ക് കിട്ടിയത് പച്ച ടൗവ്വലില്‍ റംസ എന്ന ടാഗ് എഴുതിയ കുട്ടിയെയും ചോദിച്ചപ്പോള്‍ ടൗവ്വല്‍ മാറിപ്പോയെന്നായിരുന്നു അധികൃതരുടെ മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസ കുഞ്ഞുമായി പോയി. കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. ഇതിനിടയില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ ഗ്രൂപ്പ് എ പോസിറ്റീവ് എന്ന് കണ്ടതു മുതല്‍ പഴയ സംശയം വീണ്ടും ഉണ്ടായി. പിന്നീട് പല തവണ ആശുപത്രിയെ സമീപിക്കുകയും അവര്‍ കയ്യൊഴിയുകയും ചെയ്തതോടെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന കമ്മറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡി.എന്‍.എ. പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ. എടുത്തുള്ള പരിശോധനയും പിന്നീട് രക്ത സാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരു ദമ്പതികള്‍ക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിര്‍വിഭാഗത്തിനാണെന്ന മനസ്സിലാകുകയും ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം കൈമാറുകയായിരുന്നു. 

കുട്ടികളെ മാറി ലഭിച്ചെങ്കിലും പോറ്റിയവര്‍ ഇട്ട പേര് മാറ്റാന്‍ മാതാപിതാക്കള്‍ തയാറായില്ല. ജസീറയും നൗഷാദും കുട്ടിക്ക് ഹാബിത് റഹ്മാന്‍ എന്ന് പേരിട്ടപ്പോള്‍ അനീഷും റംസിയും മകന് മുഹമ്മദ് റംസാന്‍ എന്നാണ് പേരിട്ടത്. ഭാവിയിലും ആ പേരുകള്‍ മതിയെന്നാണ് ഇരുമാതാപിതാക്കളുടെയും തീരുമാനം. നിയമ നടപടിക്ക് ഉമ്മമാര്‍ കൊല്ലത്തെ അഭിഭാഷകന്റെ ഓഫിസില്‍ എത്തിയപ്പോള്‍ അഞ്ചുമാസം ഓമനിച്ച കുഞ്ഞുങ്ങളെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. 

കഴിഞ്ഞ മാസമാണു ഗള്‍ഫില്‍ ജോലി ചെയ്യുന്ന നൗഷാദ് നാട്ടിലെത്തിയത്. നൗഷാദ് വരുന്ന വിവരമറിഞ്ഞ് വിമാന ടിക്കറ്റും വിമാനത്താവളത്തില്‍ നിന്നു വീട്ടിലെത്താനുള്ള വാഹന സൗകര്യവും ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്തു. അത് അപ്പോള്‍ തന്നെ നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10 ന് അധികൃതര്‍ വിളിച്ചതനുസരിച്ച് നൗഷാദ് ആശുപത്രിയിലെത്തി. രണ്ടു ലക്ഷം രൂപ തരാമെന്നും കേസുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന. ഇതംഗീകരിക്കാതിരുന്നതോടെ ഭീഷണി മുഴക്കിയതെന്നും നൗഷാദ് പറഞ്ഞു. ഒത്തു തീര്‍പ്പിനില്ലെന്നും ഇന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കുമെന്നുമാണു നൗഷാദിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കൊലപ്പെടുത്തി ചൂളയില്‍ കത്തിച്ചു: സിനിമയെ വെല്ലും കൊലപാതക തിരക്കഥ  (6 hours ago)

തിരുവനന്തപുരം ശാസ്തമംഗലം വാര്‍ഡില്‍ ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി  (7 hours ago)

ബലാത്സംഗക്കേസിലെ പ്രതിയായ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഓസ്‌ട്രേലിയയില്‍  (9 hours ago)

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് പണിഷ്‌മെന്റ് നല്‍കി കോണ്‍ഗ്രസ്  (9 hours ago)

വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കത്തിനൊടുവില്‍ സഹപാഠിയ്ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ത്ഥികള്‍  (9 hours ago)

കോളേജ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27; വ്യവസായ മന്ത്രി പി.രാജീവിൻ്റെ സാന്നിധ്യത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ അർദ്ധ വാർഷിക അവലോകന യോഗം ചേർന്നു  (11 hours ago)

ആദ്യഘട്ടത്തിൽ 67 സ്ഥാനാര്‍ത്ഥികൾ; തിരുവനന്തപുരം കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്  (11 hours ago)

ബിഗ് ബോസ് മലയാളം 7 ന്റെ കപ്പ് പൊക്കി അനുമോൾ; രണ്ടാം സ്ഥാനത്ത് 'ആ മത്സരാർത്ഥി'  (11 hours ago)

രാഷ്ട്രത്തെ തന്നെ അപമാനിക്കുന്നതിന്ന് തുല്യം; കൃത്യമായ അജണ്ടയോടു കൂടിയുള്ള കാവിവൽക്കരണ ഗൂഢാലോചന; വിദ്യാർഥികളെ കൊണ്ട് ഗണഗീതം പാടിപ്പിച്ചത് നിന്ദ്യമാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നി  (11 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; സംസ്ഥാനവ്യാപകമായി സ്പെഷ്യല്‍ ഡ്രൈവ്; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 67 കേസുകള്‍  (11 hours ago)

സംസ്കൃതത്തിൽ ഗവേഷണം ചെയ്ത വിദ്യാർത്ഥിക്കെതിരെ ഫാക്കൽറ്റി ഡീൻ ജാത്യാധിക്ഷേപം നടത്തിയ സംഭവം; അടിയന്തരാന്വേഷണത്തിന് നിർദ്ദേശം നൽകി മന്ത്രി ആർ ബിന്ദു  (12 hours ago)

അടിസ്ഥാനസൗകര്യമേഖലയിൽ വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും; വിവിധപദ്ധതികളുടെ നിർമാണപുരോഗതി വിലയിരുത്തി മന്ത്രി കെ എൻ ബാലഗോപാൽ  (12 hours ago)

കുട്ടികളെ വർഗീയതയിലേക്ക് തള്ളിവിട്ട്, ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ വെറുപ്പിന്റെ രാഷ്ട്രീയം നടപ്പിലാക്കുന്നു; വന്ദേഭാരതിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ വിദ്യാര്‍ഥികളെക്കൊണ്ട് ആര്‍എസ്  (12 hours ago)

ഉത്തരേന്ത്യയിലേതു പോലെ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്; വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച റെയില്‍വെയുടെ നടപടി നിയമവിരുദ്ധം ; വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സത  (12 hours ago)

Malayali Vartha Recommends