Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

കുഞ്ഞുങ്ങള്‍ മാറിപ്പോയ സംഭവം; ലക്ഷങ്ങള്‍ നല്‍കി തലയൂരാന്‍ ആശുപത്രി അധികൃതരുടെ ശ്രമം

02 MARCH 2017 01:00 PM IST
മലയാളി വാര്‍ത്ത

നവജാത ശിശുക്കളെ മാറിപ്പോയ സംഭവത്തില്‍ പരാതി പിന്‍വലിപ്പിക്കാന്‍ നീക്കം. പരാതി പിന്‍വലിച്ചാല്‍ രണ്ടു ലക്ഷം രൂപ നല്‍കാമെന്നാണ് കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് (മെഡിസിറ്റി) അധികൃതരുടെ വാഗ്ദാനം. പരാതിക്കാരില്‍ ഒരാളായ മൈലാപൂര് കുന്നുവിള വീട്ടില്‍ നൗഷാദിനെ ഇന്നലെ ആശുപത്രിയില്‍ വിളിച്ചുവരുത്തുകയും, പണം വാങ്ങി ഒത്തുതീര്‍പ്പു വ്യവസ്ഥകളില്‍ ഒപ്പുവയ്ക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്നും പരാധിയുമായി മുന്നോട്ടുപോകുമെന്നും നൗഷാദ് ഒരു പ്രമുഖ പത്രത്തോട് പറഞ്ഞു. 

കഴിഞ്ഞ ഓഗസ്‌റ് 22ന് രാവിലെ കൊല്ലം മെഡിസിറ്റി മെഡിക്കല്‍ കോളേജില്‍ ജനിച്ച രണ്ടു ആണ്‍കുട്ടികളാണ് അധികൃതരുടെ അനാസ്ഥ മൂലം മാറിപോയത്. കൊല്ലം മയ്യനാട് സ്വദേശി അനീഷ്-റംസി, മൈലാപ്പൂര് കുന്നുവിള വീട്ടില്‍ നൗഷാദ്-ജസീറ ദമ്പതികളാണ് പരാതിക്കാര്‍. ഏല്‍പ്പിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതല്ലെന്ന് സംശയം പ്രകടിപ്പിച്ചെങ്കിലും ആശുപത്രി അധികൃതര്‍ പരിഹസിച്ച് തിരിച്ചയച്ചുവെന്ന് ഇവര്‍ പറയുന്നു. കുഞ്ഞുങ്ങളെ പൊതിഞ്ഞ ടൗവല്‍ മാറിപോയതാകാം കാരണമെന്നാണ് അധികൃതര്‍ പറഞ്ഞ മറുപടി. ഒടുവില്‍ ജില്ലാ ശിശു ക്ഷേമ സമിതിയുടെ ഇടപെടലിലൂടെ നടത്തിയ ഡി.എന്‍.എ. പരിശോധനയിലൂടെയാണ് കുഞ്ഞുങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ക്ക് കൈമാറിയത്. 

ഓഗസ്റ്റ് 22 മുതലാണ് സംഭവ പരമ്പരകളുടെ തുടക്കം. റംസയും ജസീറയും അന്ന് രാവിലെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. വാങ്ങിക്കൊടുത്ത പച്ച ടവ്വലിന് പകരം റംസിക്ക് കിട്ടിയത് മഞ്ഞ ടൗവ്വലില്‍ അമ്മയുടെ പേര് എഴുതിയ ടാഗ് ഇല്ലാത്ത കുട്ടിയെ. മറുവശത്ത ജസീറയ്ക്ക് കിട്ടിയത് പച്ച ടൗവ്വലില്‍ റംസ എന്ന ടാഗ് എഴുതിയ കുട്ടിയെയും ചോദിച്ചപ്പോള്‍ ടൗവ്വല്‍ മാറിപ്പോയെന്നായിരുന്നു അധികൃതരുടെ മറുപടി. കുഞ്ഞിനെ മാറിയെന്ന് റംസയുടെ മാതാവ് സുബൈദ ചെന്നു പറഞ്ഞപ്പോള്‍ ഡോക്ടര്‍ ദേഷ്യപ്പെടുകയും ചെയ്തു. നാലു ദിവസം കഴിഞ്ഞ റംസ കുഞ്ഞുമായി പോയി. കുഞ്ഞിന്റെ രക്തഗ്രൂപ്പ് ഒ പോസിറ്റീവ് എന്നായിരുന്നു കുറിച്ചിരുന്നത്. നാലു മാസം ഈ കുഞ്ഞിനെ പാലൂട്ടുകയും ചെയ്തു. ഇതിനിടയില്‍ പ്രതിരോധ കുത്തിവെയ്പ്പിനായി ചെന്നപ്പോള്‍ നടത്തിയ രക്ത പരിശോധനയില്‍ ഗ്രൂപ്പ് എ പോസിറ്റീവ് എന്ന് കണ്ടതു മുതല്‍ പഴയ സംശയം വീണ്ടും ഉണ്ടായി. പിന്നീട് പല തവണ ആശുപത്രിയെ സമീപിക്കുകയും അവര്‍ കയ്യൊഴിയുകയും ചെയ്തതോടെ കൊല്ലം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന കമ്മറ്റി ആശുപത്രിയെ വിളിച്ചു വരുത്തി ഡി.എന്‍.എ. പരിശോധന ആവശ്യപ്പെടുകയായിരുന്നു. ആദ്യം അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഡി.എന്‍.എ. എടുത്തുള്ള പരിശോധനയും പിന്നീട് രക്ത സാമ്പിളുകളുടെ പരിശോധനയും കഴിഞ്ഞതോടെ ഇരു ദമ്പതികള്‍ക്കും തങ്ങളുടെ കൈവശം ഇരിക്കുന്ന കുഞ്ഞിന്റെ ഉടമസ്ഥാവകാശം എതിര്‍വിഭാഗത്തിനാണെന്ന മനസ്സിലാകുകയും ഇരുവരും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയില്‍ വെച്ചു തന്നെ കുഞ്ഞുങ്ങളെ പരസ്പരം കൈമാറുകയായിരുന്നു. 

കുട്ടികളെ മാറി ലഭിച്ചെങ്കിലും പോറ്റിയവര്‍ ഇട്ട പേര് മാറ്റാന്‍ മാതാപിതാക്കള്‍ തയാറായില്ല. ജസീറയും നൗഷാദും കുട്ടിക്ക് ഹാബിത് റഹ്മാന്‍ എന്ന് പേരിട്ടപ്പോള്‍ അനീഷും റംസിയും മകന് മുഹമ്മദ് റംസാന്‍ എന്നാണ് പേരിട്ടത്. ഭാവിയിലും ആ പേരുകള്‍ മതിയെന്നാണ് ഇരുമാതാപിതാക്കളുടെയും തീരുമാനം. നിയമ നടപടിക്ക് ഉമ്മമാര്‍ കൊല്ലത്തെ അഭിഭാഷകന്റെ ഓഫിസില്‍ എത്തിയപ്പോള്‍ അഞ്ചുമാസം ഓമനിച്ച കുഞ്ഞുങ്ങളെ ചുംബനങ്ങള്‍ കൊണ്ട് പൊതിയുന്നുണ്ടായിരുന്നു. 

കഴിഞ്ഞ മാസമാണു ഗള്‍ഫില്‍ ജോലി ചെയ്യുന്ന നൗഷാദ് നാട്ടിലെത്തിയത്. നൗഷാദ് വരുന്ന വിവരമറിഞ്ഞ് വിമാന ടിക്കറ്റും വിമാനത്താവളത്തില്‍ നിന്നു വീട്ടിലെത്താനുള്ള വാഹന സൗകര്യവും ആശുപത്രി അധികൃതര്‍ വാഗ്ദാനം ചെയ്തു. അത് അപ്പോള്‍ തന്നെ നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്നലെ രാവിലെ 10 ന് അധികൃതര്‍ വിളിച്ചതനുസരിച്ച് നൗഷാദ് ആശുപത്രിയിലെത്തി. രണ്ടു ലക്ഷം രൂപ തരാമെന്നും കേസുമായി മുന്നോട്ടു പോകരുതെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ അഭ്യര്‍ത്ഥന. ഇതംഗീകരിക്കാതിരുന്നതോടെ ഭീഷണി മുഴക്കിയതെന്നും നൗഷാദ് പറഞ്ഞു. ഒത്തു തീര്‍പ്പിനില്ലെന്നും ഇന്നു ദേശീയ മനുഷ്യാവകാശ കമ്മീഷനും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനും പരാതി നല്‍കുമെന്നുമാണു നൗഷാദിന്റെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (2 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (2 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (2 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (3 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (5 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (5 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (7 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (7 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (7 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (7 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (7 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (8 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (8 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (8 hours ago)

Malayali Vartha Recommends