Widgets Magazine
10
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സമ്പത്ത് വർദ്ധിക്കും, വീടും വാഹനവും സ്വന്തമാക്കാം; മേടം രാശിക്കാർക്ക് അത്ഭുത മാറ്റങ്ങൾ!


അങ്ങനെ തോല്‍ക്കില്ല... മോദി-ട്രംപ് കൂട്ടുകെട്ടിനോടുള്ള പുടിന്റെ വെല്ലുവിളി ഏല്‍ക്കില്ല, പാകിസ്ഥാന് ദോഷം ചെയ്യും, സുരക്ഷാ വിഷയങ്ങളിലടക്കം പാകിസ്ഥാന് പിന്തുണ വാഗ്ദാനം ചെയ്ത് പുടിൻ


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മലേഷ്യന്‍ സന്ദര്‍ശന വേളയില്‍ 10 നിര്‍ണായക കരാറില്‍ ഒപ്പ് വെച്ച് ഇന്ത്യ.... ഇന്ത്യ - ആസിയാന്‍ കരാറിന്റെ പുനഃപരിശോധന വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി


ഇന്ന് നീ ആരാണ്? ഒക്കെ പോട്ടെ, മറ്റന്നാള്‍ നീ ആരാണാവോ? 'എണ്ണിക്കൊണ്ടിരിക്കുന്നു കോടികള്‍ അല്ല, പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകള്‍... രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച വക്കീൽ നോട്ടീസിനെ പരിഹസിച്ച് എം എ ഷഹനാസ്...


അവസാന നാളുകളിൽ അച്ഛൻ വീട്ടുതടങ്കലിൽ: നിയന്ത്രിച്ചത് ഗണേഷ് കുമാർ": ഉഷാ മോഹൻദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

16 MARCH 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു

അനിത, സഹോദരി ശ്രീലതയുടെ വീട്ടിലുണ്ടെന്നറിഞ്ഞ വിനോദ് കയര്‍, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി. വീടിന്റെ എയര്‍ഹോള്‍ വഴി കയറില്‍ തൂങ്ങി ഉള്ളില്‍ പ്രവേശിച്ച് അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തി. ശബ്ദം കേട്ട് ശ്രീലത മുറിയിലേക്കു വന്ന ശ്രീലതയുടെ തലയ്ക്കു വെട്ടി. അതിന് ശേഷം അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂര്‍ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോയി. സ്ഥലത്തെത്തിയ സി.ഐ: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

കോന്നി സര്‍ക്കിളിന് കീഴിലുള്ള മൂന്നു സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും എസ്.ഐമാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. വിനോദ് കൊണ്ടു വന്ന തുണികളില്‍ ഒരെണ്ണം വീട്ടിലുണ്ടായിരുന്നു. ഇത് പോലീസ് നായയെ കൊണ്ട് മണപ്പിച്ച് പ്രതിയെ കണ്ടെത്താനായിരുന്നു ആദ്യ നീക്കം. ഇതിനിടെയാണ് അനിതയുടെ കൈവശം മൊബൈല്‍ ഫോണുണ്ടെന്നറിഞ്ഞത്. സൈബര്‍ സെല്‍ വഴി നടത്തിയ തെരച്ചിലില്‍ ചുട്ടിപ്പാറ വനമേഖലയിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ പോലീസ് അവിടേക്കു പാഞ്ഞെത്തി. ഈ സമയം, ആറു കിലോമീറ്റര്‍ ഉള്‍വനത്തില്‍ വിനോദ് അനിതയുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 12.30 നാണ് പോലീസിന് ഇവരുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള നീക്കമാണ് വിനോദ് നടത്തിയതെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. അനിതയുടെ കൈയും കാലുമെല്ലാം തുണികൊണ്ട് കെട്ടിയിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പോലീസ് വിനോദിനെ അനുനയിപ്പിച്ചത്.

കുമ്മണ്ണൂര്‍ വിളയില്‍ വിനോദാ(35)ണ് ഭാര്യ അനിത(32)യെ തട്ടിക്കൊണ്ടു പോയത്. ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് അനിതയുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് ഇരുവരെയും കുമ്മണ്ണൂര്‍ ഉള്‍വനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ വെട്ടേറ്റ അനിതയുടെ മൂത്ത സഹോദരി കുമ്മണ്ണൂര്‍ മുളന്തറയില്‍ ശ്രീലത(34) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹശേഷം വിനോദ് അനിതയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. ഇതു പതിവായപ്പോള്‍ അനിത രണ്ടു വര്‍ഷം മുന്‍പ് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി ശ്രീലതയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു.വിനോദ് ഈ വീടുകളിലെത്തി അനിതയോട് തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുമായിരുന്നു. 

2015 മാര്‍ച്ചില്‍ അനിതയും മക്കളും താമസിക്കുന്ന സ്ഥലത്ത് വിനോദ് ചെന്നു. കൂടെ വരില്ലെന്ന് അനിത പറഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ഇയാള്‍ രണ്ടുമക്കളുടെയും കഴുത്തറുത്തു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ വിനോദ് ഏറെക്കാലം ജയില്‍വാസവും അനുഭവിച്ചു. ജയില്‍മോചിതനായ ശേഷവും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മക്കളെ മല്ലപ്പള്ളിയിലുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയ ശേഷം വീട്ടുജോലി ചെയ്താണ് അനിത ജീവിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിനോദിനെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്: ആരെയും കബളിപ്പിക്കുകയോ മുതലെടുക്കുകയോ ചെയ്തിട്ടില്ലെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പ് എംഡി ടി എ ജോസഫ്  (54 minutes ago)

രാമക്ഷേത്രം ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അറസ്റ്റിലായ ഐഎസ് ഭീകരന്‍ ജയിലില്‍ കൊല്ലപ്പെട്ടു  (1 hour ago)

കരാര്‍ പ്രകാരമുള്ള പ്രൊമോഷനില്‍ പങ്കെടുത്തില്ല: നടന്‍ ബിജു മേനോനെതിരെ ബി. ഉണ്ണികൃഷ്ണന്‍  (1 hour ago)

മുടി വെട്ടി നശിപ്പിച്ചെന്ന് മോഡലിന്റെ പരാതിയില്‍2 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ; 25 ലക്ഷം രൂപ മതി നഷ്ടപരിഹാരമെന്ന് സുപ്രീം കോടതി  (1 hour ago)

ശബരിമല കൊടിമര പുനഃപ്രതിഷ്ഠ; 30 ദിവസത്തിനകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  (1 hour ago)

19കാരിയെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ച് വിവാഹിതനായ അയല്‍വാസി: ഭീഷണി ഭയന്ന് അമ്മയും മകളും ജീവനൊടുക്കി  (1 hour ago)

സുഹൃത്ത് തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുത്തില്ല; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലൂവന്‍സറായ ചിന്നുവിന്റെ മരണത്തില്‍ അന്വേഷണം തുടങ്ങി പൊലീസ്  (1 hour ago)

സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിച്ച് ജനനായകന്‍ സിനിമയുടെ നിര്‍മ്മാതാക്കള്‍  (1 hour ago)

കത്തില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പരാമര്‍ശമൊന്നും ഉണ്ടായിരുന്നില്ല; സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന് വെളിപ്പെടുത്തി മന്ത്രി ഗണേഷിന്റെ സഹോദരി  (3 hours ago)

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് തട്ടിപ്പില്‍ കോടികള്‍ നഷ്ടമായ റിട്ട. ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി  (3 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലമാക്കി 17കാരന്‍ യാത്രയായി; പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന 17കാരന്‍ യാത്രയായി  (4 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ, ഡിആര്‍ കുടിശ്ശികയുടെ ആദ്യ ഗഡു അനുവദിച്ചു  (4 hours ago)

എസ്‌ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സുപ്രീംകോടതി  (4 hours ago)

ജനപ്രതിനിധികളുടെ ട്രെയിന്‍ യാത്ര ദേശീയ നേതൃത്വം രൂപകല്‍പന ചെയ്തതിന് പിന്നില്‍  (6 hours ago)

ഡല്‍ഹിക്ക് പോകാത്തതില്‍ വിശദീകരണവുമായി ആര്‍. ശ്രീലേഖ  (6 hours ago)

Malayali Vartha Recommends