Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

16 MARCH 2017 10:14 AM IST
മലയാളി വാര്‍ത്ത

അനിത, സഹോദരി ശ്രീലതയുടെ വീട്ടിലുണ്ടെന്നറിഞ്ഞ വിനോദ് കയര്‍, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി. വീടിന്റെ എയര്‍ഹോള്‍ വഴി കയറില്‍ തൂങ്ങി ഉള്ളില്‍ പ്രവേശിച്ച് അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തി. ശബ്ദം കേട്ട് ശ്രീലത മുറിയിലേക്കു വന്ന ശ്രീലതയുടെ തലയ്ക്കു വെട്ടി. അതിന് ശേഷം അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂര്‍ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോയി. സ്ഥലത്തെത്തിയ സി.ഐ: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

കോന്നി സര്‍ക്കിളിന് കീഴിലുള്ള മൂന്നു സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും എസ്.ഐമാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. വിനോദ് കൊണ്ടു വന്ന തുണികളില്‍ ഒരെണ്ണം വീട്ടിലുണ്ടായിരുന്നു. ഇത് പോലീസ് നായയെ കൊണ്ട് മണപ്പിച്ച് പ്രതിയെ കണ്ടെത്താനായിരുന്നു ആദ്യ നീക്കം. ഇതിനിടെയാണ് അനിതയുടെ കൈവശം മൊബൈല്‍ ഫോണുണ്ടെന്നറിഞ്ഞത്. സൈബര്‍ സെല്‍ വഴി നടത്തിയ തെരച്ചിലില്‍ ചുട്ടിപ്പാറ വനമേഖലയിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ പോലീസ് അവിടേക്കു പാഞ്ഞെത്തി. ഈ സമയം, ആറു കിലോമീറ്റര്‍ ഉള്‍വനത്തില്‍ വിനോദ് അനിതയുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 12.30 നാണ് പോലീസിന് ഇവരുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള നീക്കമാണ് വിനോദ് നടത്തിയതെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. അനിതയുടെ കൈയും കാലുമെല്ലാം തുണികൊണ്ട് കെട്ടിയിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പോലീസ് വിനോദിനെ അനുനയിപ്പിച്ചത്.

കുമ്മണ്ണൂര്‍ വിളയില്‍ വിനോദാ(35)ണ് ഭാര്യ അനിത(32)യെ തട്ടിക്കൊണ്ടു പോയത്. ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് അനിതയുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് ഇരുവരെയും കുമ്മണ്ണൂര്‍ ഉള്‍വനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ വെട്ടേറ്റ അനിതയുടെ മൂത്ത സഹോദരി കുമ്മണ്ണൂര്‍ മുളന്തറയില്‍ ശ്രീലത(34) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹശേഷം വിനോദ് അനിതയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. ഇതു പതിവായപ്പോള്‍ അനിത രണ്ടു വര്‍ഷം മുന്‍പ് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി ശ്രീലതയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു.വിനോദ് ഈ വീടുകളിലെത്തി അനിതയോട് തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുമായിരുന്നു. 

2015 മാര്‍ച്ചില്‍ അനിതയും മക്കളും താമസിക്കുന്ന സ്ഥലത്ത് വിനോദ് ചെന്നു. കൂടെ വരില്ലെന്ന് അനിത പറഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ഇയാള്‍ രണ്ടുമക്കളുടെയും കഴുത്തറുത്തു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ വിനോദ് ഏറെക്കാലം ജയില്‍വാസവും അനുഭവിച്ചു. ജയില്‍മോചിതനായ ശേഷവും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മക്കളെ മല്ലപ്പള്ളിയിലുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയ ശേഷം വീട്ടുജോലി ചെയ്താണ് അനിത ജീവിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിനോദിനെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (4 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (4 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (5 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (5 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (5 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (6 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (6 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (6 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (8 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (8 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (9 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (10 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (11 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends