Widgets Magazine
31
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

16 MARCH 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ വേടന്റെ സംഗീതപരിപാടി കാണാൻ പോകുമ്പോൾ തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു

  ഗുരുവായൂർ ക്ഷേത്രം ഇടത്തരികത്തു കാവിൽ ഭഗവതിയുടെ താലപ്പൊലി മഹോത്സവം... അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള തിരക്ക് കണക്കിലെടുത്ത് അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും

സന്നിധാനത്തിൽ, പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും

അനിത, സഹോദരി ശ്രീലതയുടെ വീട്ടിലുണ്ടെന്നറിഞ്ഞ വിനോദ് കയര്‍, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി. വീടിന്റെ എയര്‍ഹോള്‍ വഴി കയറില്‍ തൂങ്ങി ഉള്ളില്‍ പ്രവേശിച്ച് അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തി. ശബ്ദം കേട്ട് ശ്രീലത മുറിയിലേക്കു വന്ന ശ്രീലതയുടെ തലയ്ക്കു വെട്ടി. അതിന് ശേഷം അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂര്‍ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോയി. സ്ഥലത്തെത്തിയ സി.ഐ: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

കോന്നി സര്‍ക്കിളിന് കീഴിലുള്ള മൂന്നു സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും എസ്.ഐമാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. വിനോദ് കൊണ്ടു വന്ന തുണികളില്‍ ഒരെണ്ണം വീട്ടിലുണ്ടായിരുന്നു. ഇത് പോലീസ് നായയെ കൊണ്ട് മണപ്പിച്ച് പ്രതിയെ കണ്ടെത്താനായിരുന്നു ആദ്യ നീക്കം. ഇതിനിടെയാണ് അനിതയുടെ കൈവശം മൊബൈല്‍ ഫോണുണ്ടെന്നറിഞ്ഞത്. സൈബര്‍ സെല്‍ വഴി നടത്തിയ തെരച്ചിലില്‍ ചുട്ടിപ്പാറ വനമേഖലയിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ പോലീസ് അവിടേക്കു പാഞ്ഞെത്തി. ഈ സമയം, ആറു കിലോമീറ്റര്‍ ഉള്‍വനത്തില്‍ വിനോദ് അനിതയുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 12.30 നാണ് പോലീസിന് ഇവരുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള നീക്കമാണ് വിനോദ് നടത്തിയതെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. അനിതയുടെ കൈയും കാലുമെല്ലാം തുണികൊണ്ട് കെട്ടിയിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പോലീസ് വിനോദിനെ അനുനയിപ്പിച്ചത്.

കുമ്മണ്ണൂര്‍ വിളയില്‍ വിനോദാ(35)ണ് ഭാര്യ അനിത(32)യെ തട്ടിക്കൊണ്ടു പോയത്. ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് അനിതയുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് ഇരുവരെയും കുമ്മണ്ണൂര്‍ ഉള്‍വനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ വെട്ടേറ്റ അനിതയുടെ മൂത്ത സഹോദരി കുമ്മണ്ണൂര്‍ മുളന്തറയില്‍ ശ്രീലത(34) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹശേഷം വിനോദ് അനിതയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. ഇതു പതിവായപ്പോള്‍ അനിത രണ്ടു വര്‍ഷം മുന്‍പ് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി ശ്രീലതയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു.വിനോദ് ഈ വീടുകളിലെത്തി അനിതയോട് തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുമായിരുന്നു. 

2015 മാര്‍ച്ചില്‍ അനിതയും മക്കളും താമസിക്കുന്ന സ്ഥലത്ത് വിനോദ് ചെന്നു. കൂടെ വരില്ലെന്ന് അനിത പറഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ഇയാള്‍ രണ്ടുമക്കളുടെയും കഴുത്തറുത്തു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ വിനോദ് ഏറെക്കാലം ജയില്‍വാസവും അനുഭവിച്ചു. ജയില്‍മോചിതനായ ശേഷവും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മക്കളെ മല്ലപ്പള്ളിയിലുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയ ശേഷം വീട്ടുജോലി ചെയ്താണ് അനിത ജീവിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിനോദിനെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (14 minutes ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (24 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (42 minutes ago)

തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു  (59 minutes ago)

അടുത്ത തിങ്കളാഴ്ചയും ഫെബ്രുവരി ആറിനും ​ക്ഷേത്രനട രാവിലെ നേരത്തെ അടയ്ക്കും  (1 hour ago)

പാർവതിദേവിയുടെ നടതുറപ്പ്‌ ഉത്സവം ജനുവരി രണ്ടുമുതൽ 13 വരെ  (1 hour ago)

ഒരു ഗവേഷക വിദ്യാർഥിക്ക് പ്രതിവർഷം 1,20,000 രൂപ വീതമാണ് നൽകുന്നത്...  (1 hour ago)

ക്രിസ്മസ് അവധിക്ക് സുഹൃത്തുക്കളും കുടുംബങ്ങളുമായി ബഹ്‌റൈനിൽ...  (2 hours ago)

അധിക സര്‍വീസുമായി കൊച്ചി മെട്രോ... ആലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നുമുള്ള അവസാന സര്‍വീസുകള്‍ പുലര്‍ച്ചെ 1.30-ന് പുറപ്പെടും  (2 hours ago)

സത് സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വലിയ തോതിലുള്ള ഗുണാനുഭവങ്ങൾ  (2 hours ago)

പതിനെട്ടാം പടിക്ക് മുന്നിൽ തളർന്നുവീണ വയോധികയായ തീർത്ഥാടകയ്ക്ക് രക്ഷകരായി പോലീസും ഫയർഫോഴ്സും  (2 hours ago)

ജി. ശാന്തകുമാരി നിര്യാതയായി... സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തിരുവനന്തപുരത്തെ വസതിയിൽ  (3 hours ago)

ഗ​വി​യി​ലേ​ക്ക് ഉ​ല്ലാ​സ​യാ​ത്ര പോ​യ സ്പെ​ഷ്യ​ൽ സ​ർ​വീ​സ് ബസാണ് തീപിടിച്ചത്, ആർക്കും പരുക്കുകളില്ല  (3 hours ago)

ധർമടം മണ്ഡലം മുൻ എം.എൽ.എയും സി.പി.എം മുൻ ജില്ല സെക്ര​ട്ടേറിയറ്റംഗവുമായ കെ.കെ. നാരായണൻ നിര്യാതനായി....  (3 hours ago)

തലസ്ഥാനത്ത് കര്‍ശനമായ ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി,  (3 hours ago)

Malayali Vartha Recommends