Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...

പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

16 MARCH 2017 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമല സ്വർണക്കൊള്ള കേസ് വിവരങ്ങളുടെ പകർപ്പ് തേടി ഇ.ഡി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ അപേക്ഷ 17ന് പരിഗണിക്കാൻ മാറ്റി

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം പീഡന കേസിൽ  കർശന ഉപാധികളോടെമുൻകൂർ ജാമ്യം

ആ യാത്ര അവസാനയാത്രയായി.... വിവാഹവാർഷികം ആഘോഷിക്കാനായി ജോലിസ്ഥലത്തുനിന്ന് വീട്ടിലേക്കു ഭർത്താവിനൊപ്പം ബൈക്കിൽ പോയ യുവതിക്ക് കെഎസ്ആർടിസി ബസിനിടിയിൽപ്പെട്ട് ദാരുണാന്ത്യം....

ട്രെയിൻ കാത്തുനിൽക്കുന്നതിനിടെ ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് കുഴഞ്ഞ് വീണു മരിച്ചു....

അനിത, സഹോദരി ശ്രീലതയുടെ വീട്ടിലുണ്ടെന്നറിഞ്ഞ വിനോദ് കയര്‍, വെട്ടുകത്തി തുടങ്ങിയ സാധനങ്ങളുമായി ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ ഇവിടെയെത്തി. വീടിന്റെ എയര്‍ഹോള്‍ വഴി കയറില്‍ തൂങ്ങി ഉള്ളില്‍ പ്രവേശിച്ച് അനിതയെ കടന്നു പിടിച്ചു. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായ പൊത്തി. ശബ്ദം കേട്ട് ശ്രീലത മുറിയിലേക്കു വന്ന ശ്രീലതയുടെ തലയ്ക്കു വെട്ടി. അതിന് ശേഷം അനിതയെയും വലിച്ചിഴച്ച് കുമ്മണ്ണൂര്‍ ചുട്ടിപ്പാറയിലെ കൊടുംവനത്തിലേക്ക് കയറിപ്പോയി. സ്ഥലത്തെത്തിയ സി.ഐ: ആര്‍. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തെരച്ചില്‍ തുടങ്ങി.

കോന്നി സര്‍ക്കിളിന് കീഴിലുള്ള മൂന്നു സ്‌റ്റേഷനുകളിലെ മുഴുവന്‍ പോലീസുകാരും എസ്.ഐമാരും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തെരച്ചില്‍ ആരംഭിച്ചു. വിനോദ് കൊണ്ടു വന്ന തുണികളില്‍ ഒരെണ്ണം വീട്ടിലുണ്ടായിരുന്നു. ഇത് പോലീസ് നായയെ കൊണ്ട് മണപ്പിച്ച് പ്രതിയെ കണ്ടെത്താനായിരുന്നു ആദ്യ നീക്കം. ഇതിനിടെയാണ് അനിതയുടെ കൈവശം മൊബൈല്‍ ഫോണുണ്ടെന്നറിഞ്ഞത്. സൈബര്‍ സെല്‍ വഴി നടത്തിയ തെരച്ചിലില്‍ ചുട്ടിപ്പാറ വനമേഖലയിലാണ് ഫോണ്‍ ലൊക്കേഷന്‍ കാണിച്ചത്. ഇതോടെ പോലീസ് അവിടേക്കു പാഞ്ഞെത്തി. ഈ സമയം, ആറു കിലോമീറ്റര്‍ ഉള്‍വനത്തില്‍ വിനോദ് അനിതയുമായി എത്തിയിരുന്നു.

ഉച്ചയ്ക്ക് 12.30 നാണ് പോലീസിന് ഇവരുണ്ടായിരുന്ന സ്ഥലം കണ്ടുപിടിക്കാന്‍ കഴിഞ്ഞത്. അനിതയെയും കൊന്ന് സ്വയം ജീവനൊടുക്കാനുള്ള നീക്കമാണ് വിനോദ് നടത്തിയതെന്ന് സി.ഐ. ആര്‍. ജോസ് പറഞ്ഞു. അനിതയുടെ കൈയും കാലുമെല്ലാം തുണികൊണ്ട് കെട്ടിയിരുന്നു. പോലീസിനെ കണ്ടതോടെ ഇയാള്‍ അക്രമാസക്തനായി. പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നു വാഗ്ദാനം നല്‍കിയാണ് പോലീസ് വിനോദിനെ അനുനയിപ്പിച്ചത്.

കുമ്മണ്ണൂര്‍ വിളയില്‍ വിനോദാ(35)ണ് ഭാര്യ അനിത(32)യെ തട്ടിക്കൊണ്ടു പോയത്. ഉണര്‍ന്നു പ്രവര്‍ത്തിച്ച പോലീസ് അനിതയുടെ മൊബൈല്‍ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന് ഉച്ചയ്ക്ക് 12.30 ന് ഇരുവരെയും കുമ്മണ്ണൂര്‍ ഉള്‍വനത്തില്‍നിന്ന് കസ്റ്റഡിയിലെടുത്തു. വിനോദിന്റെ വെട്ടേറ്റ അനിതയുടെ മൂത്ത സഹോദരി കുമ്മണ്ണൂര്‍ മുളന്തറയില്‍ ശ്രീലത(34) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: 12 വര്‍ഷം മുമ്പാണ് വിനോദും അനിതയും വിവാഹിതരായത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണുള്ളത്. വിവാഹശേഷം വിനോദ് അനിതയെയും മക്കളെയും ഉപദ്രവിക്കുമായിരുന്നു. ഇതു പതിവായപ്പോള്‍ അനിത രണ്ടു വര്‍ഷം മുന്‍പ് മക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. സഹോദരി ശ്രീലതയുടെയും മറ്റു ബന്ധുക്കളുടെയും വീടുകളില്‍ മാറിമാറിത്താമസിക്കുകയായിരുന്നു.വിനോദ് ഈ വീടുകളിലെത്തി അനിതയോട് തന്റെ കൂടെ വരണമെന്നാവശ്യപ്പെട്ട് ഭീഷണി മുഴക്കുമായിരുന്നു. 

2015 മാര്‍ച്ചില്‍ അനിതയും മക്കളും താമസിക്കുന്ന സ്ഥലത്ത് വിനോദ് ചെന്നു. കൂടെ വരില്ലെന്ന് അനിത പറഞ്ഞതോടെ കൈയില്‍ കരുതിയിരുന്ന ബ്ലേഡ് കൊണ്ട് ഇയാള്‍ രണ്ടുമക്കളുടെയും കഴുത്തറുത്തു വീഴ്ത്തി. ഗുരുതരമായി പരുക്കേറ്റ കുട്ടികള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മാസങ്ങള്‍ നീണ്ട ചികില്‍സയ്‌ക്കൊടുവിലാണ് രക്ഷപ്പെട്ടത്. പോലീസ് പിടിയിലായ വിനോദ് ഏറെക്കാലം ജയില്‍വാസവും അനുഭവിച്ചു. ജയില്‍മോചിതനായ ശേഷവും ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. മക്കളെ മല്ലപ്പള്ളിയിലുള്ള ബോര്‍ഡിങ് സ്‌കൂളിലേക്ക് മാറ്റിയ ശേഷം വീട്ടുജോലി ചെയ്താണ് അനിത ജീവിച്ചിരുന്നത്. പോലീസ് കസ്റ്റഡിയിലുള്ള വിനോദിനെ ചോദ്യം ചെയ്തു വരികയാണ്. വധശ്രമത്തിനും തട്ടിക്കൊണ്ടു പോകലിനും കേസെടുത്ത് ഇന്ന് കോടതിയില്‍ ഹാജരാക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വർണക്കൊള്ള കേസ്...  (5 minutes ago)

വ്യാപാര കരാർ ഇന്ത്യയുടേത് ശക്തമായ നിർദ്ദേശങ്ങൾ  (7 minutes ago)

ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജ  (16 minutes ago)

മലപ്പുറത്ത് സർട്ടിഫിക്കറ്റ് ജിഹാദ്  (19 minutes ago)

നിശാക്ലബ് ഉടമകളുടെ നാടുകടത്തൽ പുരോഗമിക്കുന്നു  (33 minutes ago)

കർശന ഉപാധികളോടെമുൻകൂർ ജാമ്യം  (48 minutes ago)

വിവാഹ വാർഷികം ആഘോഷിക്കാനായി നാലു ദിവസം മുമ്പാണ് എത്തിയത്...  (51 minutes ago)

ആലുവ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ യുവാവ് ..  (1 hour ago)

രണ്ടാഴ്ച മുമ്പാണ് സ്ഥലം മാറിയെത്തിയത്....  (1 hour ago)

ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം  (2 hours ago)

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (2 hours ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (2 hours ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (3 hours ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (3 hours ago)

Malayali Vartha Recommends