Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്


അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ കുഞ്ഞിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തി: കൊലപാതകത്തിന് പിന്നിൽ കുഞ്ഞിന്റെ അമ്മൂമ്മയാണോ എന്ന് സംശയം: വിഷാദത്തിനുള്ള മരുന്ന് കഴിക്കുന്ന അമ്മൂമ്മ റോസി, ഓവർഡോസ് കഴിച്ചതായി സംശയം: മൂക്കന്നൂരിലെ സ്വകാര്യ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു...


പാലക്കാട്ടെ തറക്കല്ലിടൽ ചടങ്ങ് വൈറൽ! രാഹുലേട്ടൻ്റെ അടുത്ത് നിൽക്കാൻ ഒരു പെണ്ണിനും പേടിയില്ല: കണ്ടോ കണ്ടോ കണ്ടോടാ... കമ്മികളെ...


ശബരിമല കേസിൽ ഹൈക്കോടതിയുടെ ഇടിവെട്ട് നീക്കം — വാസുവിന് ഉറക്കമില്ലാത്ത രാത്രി! ‘അതിബുദ്ധി’ കുരുക്കി...


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..

ജയില്‍ മേധാവിക്കും അടിതെറ്റി! ലെക്‌സും ഷാമ്പുവും ഫെയര്‍ ആന്‍ഡ് ലവ്‌ലിയും നിര്‍ബന്ധം; കാരണവര്‍ വധക്കേസ് പ്രതി വീണ്ടും ജയിച്ചത് ഇങ്ങനെ

21 MARCH 2017 06:36 PM IST
മലയാളി വാര്‍ത്ത

ഷെറിന്റെ കള്ളനോട്ടത്തിലും പിണക്കത്തിലും അടിതെറ്റിവീഴുന്ന ജയില്‍ ഉദ്യോഗസ്ഥര്‍ നിരവധി. കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്‍ വീണ്ടും തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലെത്തി. ജയിലില്‍ മൊബൈല്‍ ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഷെറിനെ ജയില്‍ മാറ്റണമെന്ന് പരാതിപ്പെട്ട സൂപ്രണ്ട് ഒ.വി വല്ലിയെക്കൊണ്ടുതന്നെ റിപ്പോര്‍ട്ട് തിരുത്തിയെഴുതിച്ചാണ് ഷെറിനെ രഹസ്യമായി അട്ടക്കുളങ്ങരയില്‍ തിരിച്ചെത്തിച്ചത്. തന്റെ സൗന്ദര്യമുപയോഗിച്ച് ജയിലിലെ ഉന്നതരെവരെ ഷെറിന്‍ വളച്ചതിനാല്‍ ജയില്‍ മേധാവി ആര്‍. ശ്രീലേഖയ്ക്ക് മറുത്തൊന്നും പറയാന്‍ കഴിഞ്ഞില്ലെന്നാണ് വിവരം.ഡിഐജി റാങ്കിലുള്ള ജയില്‍ ഓഫീസറുടെ സമ്മര്‍ദഫലമായി ഇന്നു രാവിലെ രഹസ്യമായാണാണ വിയ്യൂരില്‍ നിന്ന് ഷെറിനെ അട്ടക്കുളങ്ങര ജയിലില്‍ എത്തിച്ചത്.
ഇതിനായി, ഷെറിനെ മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്നു ഈ ഓഫീസര്‍ സൂപ്രണ്ട് വല്ലിയില്‍നിന്ന് റിപ്പോര്‍ട്ടു വാങ്ങുകയായിരുന്നെന്നാണ് അറിയുന്നത്. വിയ്യൂര്‍ ജയിലിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തകയും ചെയ്തതിനാല്‍ ജീവനക്കാര്‍ ഷെറിനെക്കൊണ്ടു പൊറുതി മുട്ടി ഇരിക്കുകയായിരുന്നു. ഇതിനിടെ ജയില്‍ ഉന്നതന്റെ പിന്തുണയോടെ ഷെറിന്‍ ജയില്‍ മാറ്റത്തിന് സുപ്രണ്ടിന് അപേക്ഷ നല്‍കി. ഈ അപേക്ഷ മിന്നല്‍ വേഗത്തില്‍ ജയില്‍ ആസ്ഥാനത്ത് എത്തുകയും ജയില്‍ മേധാവി വിശദമായ റിപ്പോര്‍ട്ട് ആവിശ്യപ്പെടുകയും ചെയ്തു. അതീവ രഹസ്യമായി തന്നെ റിപ്പോര്‍ട്ട് ജയില്‍ ആസ്ഥാനത്ത് ലഭിക്കുകയും ചെയ്ിതു. സോളാര്‍ കേസില്‍ സരിതയുടെ മൊഴി തിരുത്തിയെന്ന് ആക്ഷേപം കേട്ട ഐ ജി ഗോപകുമാറും തിരുവനന്തപുരത്തെ ഒരു ജയില്‍ ഡിഐജിയുമാണ് ഇതിനു പിന്നിലെ ചരടുവലികള്‍ നടത്തിയത്.വിയ്യൂര്‍ ജിയിലിന്റെ ചുമതലക്കാരനായ ഉത്തര മേഖല ഡി ഐ ജി ശിവദാസ് കെ തൈപറമ്പില്‍ പോലും ഷെറിനെ മാറ്റാനുള്ള ഉത്തരവ് ഇറങ്ങിയപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. ശിക്ഷണ നടപടിയുടെ ഭാഗമായായിരുന്നു ഷെറിനെ വിയ്യൂരിലേക്ക് മാറ്റിയത്. അതിനാല്‍ തന്നെ ഇനി മാറ്റാനാവുന്നത് കണ്ണൂരിലേക്ക് മാത്രം. ഇക്കാര്യം ജയില്‍ മേധാവിയില്‍ നിന്നു മറച്ചുവെച്ച് ഐ ജിയും കൂട്ടരും അനുകൂല ഉത്തരവ് സമ്പാദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ ഷെറിനെതിരെ വിവിധ കാലങ്ങളിലായി അട്ടകുളങ്ങരയില്‍ നിന്നും വിയ്യൂരില്‍ നിന്നും ലഭിച്ച വിവിധ റിപ്പോര്‍ട്ടുകളു പരാതികളും ജയില്‍ ആസ്ഥാനത്ത് നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു.വിയ്യൂര്‍ ജയിലില്‍ ഷെറിന് പരിചാരകരായി തടവുകാര്‍ പ്രവര്‍ത്തിക്കുന്നതും ഷെറിന്റെ സെല്ല് മിനി ബ്യൂട്ടി പാര്‍ലര്‍ ആക്കിയതും നേരത്തെ വിവാദമായിരുന്നു. ഷെറിന്റെ വസ്ത്രങ്ങള്‍ അലക്കല്‍, ഷെറിന്റെ ടേണ്‍ വരുമ്പോള്‍ സെല്ലും ടോയ്‌ലറ്റും വൃത്തിയാക്കല്‍, ഇതായിരുന്നു വിയ്യൂര്‍ ജയിലിലെ പരിചാരകമാരുടെ ജോലി. അട്ടകുളങ്ങരയിലും ഷെറിന്‍ പരിചാരകമാരെ നിയോഗിക്കും. ഷെറിന്റെ അടുപ്പക്കാരനായ ഉന്നത ഉദ്യോഗസ്ഥന്റെ നിയന്ത്രണ പരിധിയിലാണ് അട്ടകുളങ്ങര ജയില്‍ അതുകൊണ്ട് തന്നെ സ്വര്‍ഗ തുല്യമായ ജീവിതം കാരണവര്‍ വധക്കേസ് പ്രതിക്ക് ഇവിടെ പ്രതീക്ഷിക്കാം. കൈ കാലുകളില്‍ ക്യൂട്ടെക്‌സ് ഇട്ട് ഷാമ്പു തേയ്ച്ചു കുളിക്കുന്ന ഷെറിന് ജയിലില്‍ നിന്നും നല്‍കുന്ന സൗജന്യ ബാത്ത് സോപ്പിനോടു പുച്ഛമായിരുന്നു. തിരുവനന്തപുരം സെന്ററല്‍ ജയിലില്‍ നിര്‍മ്മിക്കുന്ന ഈ സോപ്പ് ഉപയോഗിച്ച് മറ്റു തടവുകാര്‍ കുളിക്കുമ്പോള്‍ ഷെറിന് മാത്രമായി ലെക്‌സോ, ഡോവോ ഉണ്ടാകും. ഓരോ പരോളിലും സോപ്പും ഷാമ്പും എണ്ണയും അടക്കും ഷെറിന്‍ പുറത്ത് നിന്ന് എത്തിക്കും. കൂടാതെ ആവശ്യമുള്ള സാധനങ്ങള്‍ ഷെറിന് എത്തിക്കാനായി സന്ദര്‍ശകര്‍ എത്താറുണ്ടന്നെതാണ് പരസ്യമായ രഹസ്യം. കുളി കഴിഞ്ഞാല്‍ ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയും യാര്‍ഡ്‌ലി പൗഡറും പൂശി നടക്കുന്ന ഷെറിന് വെയിലത്ത് പിടിക്കാനായി കുട പോലും വിയ്യൂരില്‍ ജയിലധികൃതര്‍ സംഘടിപ്പിച്ചു കൊടുത്തിട്ടുണ്ട്. ഷെറിന് വെയില്‍ കൊള്ളാന്‍ പാടില്ലന്ന ജയില്‍ ഡോക്ടറുടെ കുറിപ്പടിയുടെ പിന്‍ബലത്തിലത്തിലായിരുന്നു. ഒരു ഉന്നത ജയില്‍ ഉദ്യോഗസ്ഥന്റെ ശുപാര്‍ശ പ്രകാരം ഷെറിന് വിയ്യൂര്‍ ജയിലില്‍ നല്കിയിരിക്കുന്ന ജോലി അടുക്കളയിലെ സഹായി എന്നതാണ്. എന്നാല്‍ അടുക്കളയില്‍ എത്താറുണ്ടെങ്കിലും സഹായിയുടെ ജോലി ഷെറിന്‍ ചെയ്യാറില്ലയായിരുന്നു. ഷെറിന്‍ പരോളിലിറങ്ങുമ്പോള്‍ ജയില്‍വകുപ്പിലെ ഒരു ഉന്നതനെ കാണാറുണ്ടെന്ന് വിവരമുണ്ട്. ജയിലിലെ സ്ഥിരം പ്രശ്‌നക്കാരിയാണെങ്കിലും ഷെറിന് പരോള്‍ അനുവദിക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിയമങ്ങളോ ചട്ടങ്ങളോ നോക്കാറില്ല. കിട്ടുന്ന ഗാന്ധി തലയുടെ എണ്ണം കൂടുമ്പോള്‍ സല്‍സ്വാഭാവി പട്ടികയില്‍ ഷെറിനും ഇടം പിടിക്കാറുണ്ട്. ഇങ്ങനെ ചട്ടവിരുദ്ധമായി ഷെറിന്‍ ഇതുവരെ പതിനൊന്നു പരോള്‍ നേടിയിട്ടുണ്ട്.ജീവപര്യന്ത്യം തടവിനു ശിക്ഷിക്കപ്പെട്ട ഇവര്‍ ശിക്ഷാകാലാവധി തുടങ്ങി ഒന്നര വര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ പരോള്‍ നേടിത്തുടങ്ങി. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 392 മുതല്‍ 402 വരെ വകുപ്പുകള്‍ക്ക് ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരോളിന് അര്‍ഹതയില്ലെന്നാണ് ജയില്‍ ആസ്ഥാനത്ത് നിന്നറിയുന്നത്. ഷെറിന്‍ 394ാം വകുപ്പുപ്രകാരമുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. കവര്‍ച്ചയ്ക്കുവേണ്ടി മാരകമായ മുറിവേല്‍പ്പിക്കുക എന്നതാണ് 394 പ്രകാരമുള്ള കുറ്റം. 10 വര്‍ഷംവരെ പരമാവധി തടവു കിട്ടാവുന്ന കുറ്റമാണിത്. 302 വകുപ്പിനോടൊപ്പമാണ് 394 പോലുള്ള വകുപ്പുകള്‍ ചേര്‍ത്തതെങ്കില്‍ ഈ വകുപ്പുപ്രകാരമുള്ള ശിക്ഷ കഴിഞ്ഞ ശേഷമേ പരോളിന് അര്‍ഹതയുള്ളൂ എന്നും ചട്ടത്തില്‍ പറയുന്നു.2010 ജൂണ്‍ 11ന് ആണ് കാരണവര്‍ കൊലക്കേസില്‍ വിധി വരുന്നത്. 2012 മാര്‍ച്ച് 3ന് ഷെറിന് ആദ്യ പരോള്‍ അനുവദിക്കുകയും ചെയ്തു. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍ വെച്ചുമാത്രം ഇവര്‍ എട്ടു തവണ പരോള്‍ നേടിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പോളിങ് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ്    (14 minutes ago)

കേരളത്തെ ഒരു ഫുഡ് ഡെസ്റ്റിനേഷന്‍ ആക്കുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്; തിരുവനന്തപുരം ഫുഡ് സ്ട്രീറ്റ് ഹബ്ബ് യാഥാര്‍ത്ഥ്യമായി  (7 hours ago)

അങ്കമാലിയിലെ കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് അമ്മൂമ്മ  (7 hours ago)

പൊതു പാര്‍ക്കുകളിലും കെട്ടിടങ്ങളിലും എഐ കാമറകള്‍ സ്ഥാപിച്ച് റിയാദ് മുനിസിപ്പാലിറ്റി  (7 hours ago)

സി.കെ. നായിഡു ട്രോഫിയില്‍ പഞ്ചാബിന് തകര്‍പ്പന്‍ വിജയം  (7 hours ago)

ജിം ട്രെയ്‌നറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

മൂന്നാറില്‍ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയതില്‍ നടപടി  (10 hours ago)

വിമാനത്തിനുള്ളില്‍ കമിതാക്കളുടെ വഴക്ക്; വിമാനം വൈകിപ്പിച്ചതിനാല്‍ ജീവനക്കാര്‍ കമിതാക്കളെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു  (11 hours ago)

ദേശീയ പാതയോരത്ത് മയക്കുമരുന്നുമായി അസം സ്വദേശിയായ യുവാവ് പിടിയില്‍  (11 hours ago)

പൃഥ്വിരാജിന്റെ 'ആടുജീവിതം' എന്ന സിനിമയിലെ അഭിനയം അവാര്‍ഡിനര്‍ഹമാകേണ്ടതല്ലേ; വൈറലാകാന്‍ നോക്കിയ ഫിറോസ് എയറിലായി  (11 hours ago)

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വിണ് മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍  (12 hours ago)

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്  (12 hours ago)

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു  (12 hours ago)

എല്ലാ സർക്കാർ വകുപ്പുകളെയും ഏകോപിപ്പിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും നൈപുണ്യ പരിശീലനത്തിന് അവസരം സൃഷ്ടിക്കും; വികേന്ദ്രീകൃത മാതൃക സംസ്ഥാന സർക്കാർ നടപ്പിലാക്കാനൊരുങ്ങുന്നതായി മന്ത്രി വി. ശിവൻകുട്ടി  (12 hours ago)

മില്‍മ ഉല്‍പ്പന്നങ്ങള്‍ ഓസ്ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കും, കയറ്റുമതി ചെയ്യുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു...  (12 hours ago)

Malayali Vartha Recommends