Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യം കല്ലേറ് പിന്നെ നടന്നത്... ഇതോടെ മദ്രസ അധ്യാപകന് അപകടം സംഭവിച്ചതായി പള്ളി ഖത്തീബ് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു

22 MARCH 2017 09:14 AM IST
മലയാളി വാര്‍ത്ത

കാസര്‍ഗോഡ് മദ്രസ അധ്യാപകനെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയതിനെപ്പറ്റി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കുടക് സ്വദേശിയായ റിയാസ് മൗലവി (30) ആണ് പഴയ ചൂരിയില്‍ കൊല്ലപ്പെട്ടത്.

പള്ളിയോട് അനുബന്ധിച്ചുള്ള ഒരു മുറിയിലാണ് റിയാസ് കിടന്നിരുന്നത്. തൊട്ടടുത്ത മുറിയില്‍ പള്ളി ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാരാണ് താമസിക്കുന്നത്. അര്‍ധ രാത്രിയോടെ ശബ്ദംകേട്ട് ഖത്തീബ് മുറി തുറന്നപ്പോള്‍ രൂക്ഷമായ കല്ലേറുണ്ടായി. ഇതോടെ അദ്ദേഹം പെട്ടെന്ന് മുറിയടച്ച് മൈക്കിലൂടെ റിയാസിന് അപകടം സംഭവിച്ചതായി അനൗണ്‍സ് ചെയ്തു. നാട്ടുകാര്‍ എത്തിയപ്പോള്‍ അധ്യാപകനെ ചോരയില്‍ കുളിച്ചനിലയില്‍ കണ്ടെത്തുകയുമായിരുന്നു. കമഴ്ന്ന നിലയിലായിരുന്നു മൃതദേഹം. അയല്‍വാസി സി.എച്ച് ഹാഷിമാണ് ആദ്യമെത്തിയത്. ഇയാളുടെ പരാതിയിന്മേലാണു പോലീസ് കേസെടുത്തത്. 

തുടര്‍ന്നു മൃതദേഹം കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10.30 നാണ് ഖത്തീബ് അബ്ദുല്‍ അസീസ് മുസ്‌ലിയാരും മുകളില്‍ നിലയില്‍ താമസിക്കുന്ന മറ്റ് മൂന്ന് അധ്യാപകരും തങ്ങളുടെ മുറിയിലേക്ക് പോയത്. സാധാരണയായി റിയാസ് മൗലവി രാത്രി 12.30 വരെ മുറിയില്‍ പ്രാര്‍ഥിക്കാറുണ്ടെന്നു സഹപ്രവര്‍ത്തകരും നാട്ടുകാരും പറഞ്ഞു. 

പ്രാര്‍ഥനയ്ക്കിടയിലാണു സംഭവമെന്നാണു നിഗമനം. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. സംഭവത്തിനു പിന്നില്‍ ബൈക്കുകളിലെത്തിയ സംഘമാണെന്നാണ് സൂചന. 
ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണു പോലീസ് സംശയിക്കുന്നത്. സംഭവം നടന്ന വിവരം പുറത്തറിയുന്നതിന് തൊട്ടുമുമ്പ് ഒരു ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടിരുന്നതായും ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ വേണ്ടിയാണെന്നും സൂചനയുണ്ട്. ഈ പ്രദേശത്തെ സി.സി.ടിവി ദൃശ്യങ്ങളെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഡിെവെ.എസ്.പി: എം.വി. സുകുമാരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ജില്ലാ പോലീസ് ചീഫ് കെ.ജി. െസമണിന്റെ അഭാവത്തില്‍ കണ്ണൂര്‍ ജില്ലാ പോലീസ് ചീഫ് ശിവ വിക്രമിനാണ് ജില്ലയുടെ ചുമതല നല്‍കിയിരിക്കുന്നത്. അദ്ദേഹം മേല്‍നോട്ടം ഏറ്റെടുത്തിട്ടുണ്ട്. ഉത്തരമേഖല എ.ഡി.ജി: പി. രാജേഷ് ദിവാന്‍, കണ്ണൂര്‍ റെയ്ഞ്ച് ഐ.ജി: മഹിപാല്‍ എന്നിവര്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. 

പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സ്വദേശമായ കുടകിലേക്ക് മൃതദേഹം കൊണ്ടുപോയി. മൃതദേഹം കാസര്‍ഗോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയും മുസ്ലിംലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ ഉച്ചകഴിഞ്ഞ് 2.30 ന് കുത്തിയിരിപ്പ് സമരം നടത്തി.സി.ടി അഹ്മദാലി, കല്ലട്ര മാഹിന്‍ ഹാജി, അഡ്വ: ഫൈസല്‍, അബ്ദുല്‍ കരീം കോളിയാട് തുടങ്ങിയവരും പങ്കെടുത്തു. 

എട്ടു വര്‍ഷമായി മദ്രസയില്‍ ജോലി ചെയ്ത റിയാസിന്റെ മൃതദേഹം കൊണ്ടുവരണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എം.എല്‍.എ. ഇടപട്ടത്. ഇത് സംഘര്‍ഷത്തിന് വഴിവയ്ക്കുമെന്ന സൂചനയുള്ളതിനാല്‍ പോലീസ് അനുമതി നല്‍കിയില്ല. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് മണ്ഡലത്തില്‍ മുസ്ലിംലീഗ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘര്‍ഷമുണ്ടായി. വാഹനം തടയാനെത്തിയ ഒരു സംഘം യുവാക്കള്‍ പോലീസിന് നേരേ കുപ്പിയേറ് നടത്തി. ലാത്തിവീശി അക്രമികളെ പോലീസ് ഓടിച്ചു. പലയിടത്തും വാഹനങ്ങള്‍ തടഞ്ഞു. ഉദുമയില്‍ റോഡ് ഉപരോധം മണിക്കൂറുകള്‍ നീണ്ടിട്ടും പോലീസ് എത്തിയില്ല. ചെങ്കള നാലാ മൈലില്‍ വാഹനം തടയാനെത്തിയ സംഘം കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (30 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (44 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (2 hours ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (3 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (3 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (3 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (3 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (3 hours ago)

Malayali Vartha Recommends