Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിന് കാരണം ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ

15 APRIL 2017 09:05 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് ഇരുപത്തിമൂന്നുകാരിയായ ലാബ് ടെക്‌നീഷ്യന്‍ ആശുപത്രിക്കെട്ടിടത്തില്‍ ചാടി മരിച്ച സംഭവത്തിനു കാരണം അതേ ആശുപത്രി അധികാരികളുടെ മനുഷ്യത്വമില്ലായ്മ. ഒരു വര്‍ഷം മുമ്പ് ജോലി രാജിവച്ചുപോയിട്ടും എക്‌സ്പിരീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ എസ്‌കെ ആശുപത്രി അധികൃതര്‍ തയാറായിരുന്നില്ല. ഗള്‍ഫില്‍ ശരിയായ ജോലി ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതുകൊണ്ടുമാത്രം നഷ്ടമാകുമെന്ന നില വന്നപ്പോഴാണ് പ്രാവച്ചമ്പലം സ്വദേശിനിയായ അഞ്ജു അതേ ആശുപത്രിക്കുള്ളില്‍തന്നെ ജീവന്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും വ്യക്തമാകുന്നു.

ചൊവ്വാഴ്ചയാണ് അഞ്ജു ആശുപത്രിയുടെ നാലാം നിലയില്‍നിന്നു ചാടിയത്. ആശുപത്രിയിലെ പാര്‍ക്കിങ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് അഞ്ജുവിനെ കണ്ടെത്തിയത്. വാരിയെല്ലുകള്‍ ഒടിച്ചും കഴുത്തും ഇരുകൈകാലുകളും ഒടിഞ്ഞും കാണപ്പെട്ട അഞ്ജുവിനെ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം ഉണ്ടായതു മറച്ചുവയ്ക്കാനായിരുന്നു ആശുപത്രി അധികൃതരുടെ ശ്രമം. നില അതീവഗുരുതരമാണെന്നു വ്യക്തമായപ്പോള്‍ മാത്രമാണ് എസ് കെ ആശുപത്രി അധികൃതര്‍ സംഭവം പൂജപ്പുര പൊലീസിനെ അറിയിച്ചത്. വ്യാഴാഴ്ച വൈകിട്ടോടെ അഞ്ജു മെഡിക്കല്‍കോളജ് ആശുപത്രിയില്‍വച്ചു മരിച്ചു.


2014 മുതല്‍ 16 വരെ അഞ്ജു രണ്ടു വര്‍ഷം എസ് കെ ആശുപത്രിയില്‍ ലാബ് അസിസ്റ്റന്റായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരിടത്തേക്കു മാറി. അതിനിടയില്‍ ഗള്‍ഫിലെ ആശുപത്രിയില്‍ ജോലി ശരിയായി. ഇതോടെ ഗള്‍ഫിലേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു അഞ്ജു. ഗള്‍ഫിലെ ആശുപത്രിയില്‍ സമര്‍പ്പിക്കാനായി തനിക്ക് എക്‌സ്പീരിയന്‍സ് ഉണ്ടെന്നു വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന് എസ് കെ ആശുപത്രിയില്‍ കുറച്ചു നാള്‍ മുമ്പ് എത്തി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഓരോ ദിവസവും ഓരോ കാരണം പറഞ്ഞു സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആശുപത്രി അധികൃതര്‍ നീട്ടിക്കൊണ്ടുപോവുകയായിരുന്നു. 

സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയില്‍ മിക്കദിവസവും അഞ്ജു എസ്‌കെ ആശുപത്രിയില്‍ എത്തിയിരുന്നു. അതേസമയം, എന്നും വെറുംകൈയോടെ മടങ്ങിവരേണ്ടിയിരുന്നതില്‍ നിരാശയുമുണ്ടയിരുന്നു. പക്ഷേ, ഗള്‍ഫില്‍ കിട്ടിയ ജോലിയില്‍ പ്രതീക്ഷയേറെയായിരുന്നു. ചൊവ്വാഴ്ചയും സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നു കരുതി അഞ്ജു ആശുപത്രിയില്‍ എത്തിയിരുന്നു. എന്നാല്‍ അല്‍പസമയത്തിനുശേഷം പാര്‍ക്കിങ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ജു നാലാം നിലയില്‍നിന്നു ചാടിയതാകാനാണ് സാധ്യതയെന്നു പറയുമ്പോഴും അങ്ങനെ സംഭവിക്കില്ലെന്നാണ് ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നത്. 

അഞ്ജു ചൊവ്വാഴ്ച ആശുപത്രിയില്‍ വന്നിട്ടേ ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ എസ് കെയിലേക്കെന്നു പറഞ്ഞാണു വീട്ടില്‍നിന്ന് ഇറങ്ങിയതെന്നു വീട്ടുകാരും പറയുന്നു. ഇതാണ് സംശയത്തിന് ഇട നല്‍കുന്നത്. അഞ്ജുവിനെ കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ഇല്ലാത്തതും സംശയം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൈവശമില്ലെന്നും ആശുപത്രി അധികൃതര്‍ പൊലീസിനോടു പറഞ്ഞത് വിശ്വസനീയമല്ല. അഞ്ജു ആശുപത്രിയില്‍ വന്നതിനോ വീഴുന്നതിനോ ദൃക്‌സാക്ഷികളുമില്ല. തലസ്ഥാന നഗരത്തിലെ തിരക്കേറിയതും നിരവധി പേര്‍ നിത്യവും വന്നുപോകുന്നതുമായ ആശുപത്രിയാണ് എസ് കെ. അതിനാല്‍തന്നെ അഞ്ജു ആത്മഹത്യ ചെയ്യാനായി കെട്ടിടത്തില്‍നിന്നു ചാടിയെന്നു പറയുന്നതില്‍ അത്ര കഴമ്പില്ലെന്നാണ് സംഭവത്തെക്കുറിച്ച് കേള്‍ക്കുന്നവര്‍ പറയുന്നത്. 

പൂജപ്പൂര പൊലീസ് അന്വേഷണം തുടരുകയാണ്. അഞ്ജു മരിച്ച ആശുപത്രി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏറെ ചര്‍ച്ചയായതുമാണ്. കോടിക്കണക്കിനു രൂപയ്ക്കാണ് കോണ്‍ഗ്രസ് നേതാവ് ഈ ആശുപത്രി വാങ്ങിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ആശുപത്രിയെക്കുറിച്ചു നിരവധി ആരോപണങ്ങള്‍ ഉയരുന്നുണ്ടെങ്കിലും രാഷ്ട്രീയസമ്മര്‍ദം ഉപയോഗിച്ച് എല്ലാം അടിച്ചമര്‍ത്തുന്നതിനിടെയാണ് ഒരു പെണ്‍കുട്ടിയുടെ മരണത്തിലൂടെ ആശുപത്രി പ്രതി സ്ഥാനത്തെത്തിയിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (1 hour ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (1 hour ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (2 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (2 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (2 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (2 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (2 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (2 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (3 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (3 hours ago)

ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്റെ മരണം: ഡോ.റാമിനെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ മാനേജ്‌മെന്റ് തീരുമാനം  (3 hours ago)

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (6 hours ago)

കുംഭം രാശി: വിഷുഫലം 2026  (6 hours ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (7 hours ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (7 hours ago)

Malayali Vartha Recommends