Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എളമരം കരീമിന്റെ ബന്ധു ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍കമ്മിറ്റി 

20 APRIL 2017 02:14 PM IST
മലയാളി വാര്‍ത്ത

എളമരം കരീമിന്റെ ബന്ധു ടി പി നൗഷാദ് ഉള്‍പ്പെട്ട ഭൂമിതട്ടിപ്പ് കേസ് െ്രെകംബ്രാഞ്ച് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന ആരോപണവുമായി ആക്ഷന്‍ കമ്മിറ്റി. കേസ് സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യവുമായി ഭൂമിതട്ടിപ്പിനിരയായവരുടെ ആക്ഷന്‍ കമ്മിറ്റിയാണ് രംഗത്തെത്തിയത്. ഭരണമാറ്റത്തിനു പിന്നാലെ എളമരം കരീമിനും ബന്ധു നൗഷാദിനും പൊലീസ് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിരിക്കുകയാണെന്നും നിലവില്‍ ചുമതലയേറ്റ ഡിവൈ എസ് പി അന്വേഷണം പൂര്‍ത്തീകരിക്കുന്നതിനു പകരം പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുയാണന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
കേസ് മിസ്‌റ്റേക്ക് ഓഫ് ഫാക്ട് ആയി പരിഗണിക്കുന്നതിന് റിപ്പോര്‍ട്ട് തയ്യാറാക്കി െ്രെകംബ്രാഞ്ച് ആസ്ഥാനത്തേക്ക് അയച്ച അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടി ഏകപക്ഷീയമാണ്. തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കയോ മുന്‍ ഡിവൈ എസ് പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുകയോ ചെയ്തില്ലെന്നും പരാതിയുണ്ട്. ക്വാറി, ക്രഷര്‍ യൂണിറ്റുകള്‍ സ്ഥാപിക്കാനെന്ന വ്യാജേന ടി പി നൗഷാദ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 55 എക്കറോളം ഭൂമി തട്ടിയെടുത്തുവെന്നതാണ് കേസിനാസ്പദമായ സംഭവം. 2013ല്‍ കേസ് രജിസ്റ്റര്‍ ചെയ്തിനു ശേഷം അന്വേഷണ ചുമതലയുണ്ടായിരുന്നവരെല്ലാം അന്വേഷണം പൂര്‍ത്തിയാകും മുമ്പേ സ്ഥലം മാറ്റപ്പെടുകയായിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് കേസില്‍ അന്വേഷണം ആരംഭിച്ച ഡിവൈ.എസ്.പി പി.ടി ബാലന്‍ നൗഷാദ് കുറ്റക്കാരനെന്ന് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നടന്നു വരുന്നതിനിടയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി അന്വേഷണം വഴിതിരിച്ചു വിട്ടെന്നും അവര്‍ പറഞ്ഞു.
ചക്കിട്ടപാറ ഖനനാനുമതിയുമായി ബന്ധപ്പെട്ട അഴിമതി പണം കൊണ്ടാണ് കോടികള്‍ വിലമതിക്കുന്ന ഭൂമികള്‍ നൗഷാദ് വാങ്ങികൂട്ടിയത്. ഇതിന്റെ തെളിവുകള്‍ നേരത്തെ വിജിലന്‍സിന് നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപവും വ്യാപകമാണ്. വിഷയത്തില്‍ നടപടിയുണ്ടാകണമെന്നാവശ്യവുമായി പ്രധാനമന്ത്രിക്ക് പരാതി അയച്ചിട്ടുണ്ട്. പരാതി കൊടുത്തതു മുതല്‍ കടുത്ത ഭീഷണി നിലനില്‍ക്കുന്നുണ്ട്. 
യു.കെയില്‍ നിന്നുവരെ വിളിച്ചു ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും അവര്‍ അറിയിച്ചു. കണ്‍വീനര്‍ വി.പി മൊയ്തീന്‍കുട്ടി ഹാജി, മുല്ലവീട്ടില്‍ ഷബീര്‍ അലി, എം.ടി സുബൈര്‍, കെ.പി വേലായുധന്‍, എന്‍ അഷ്‌റഫ് എന്നിവര്‍ സംബന്ധിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends