എടിഎം ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി ; എസ് ബി ഐ യുടെ നിലപടിൽ സംസ്ഥാനത്തു പ്രതിഷേധം ശക്തം

എസ്ബിഐ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്.പ്രതികരിച്ചു. ജനങ്ങളെ ബാങ്ക് ഇടപാടുകളില്‍ നിന്ന് എങ്ങനെ അകറ്റാമെന്ന ആലോചനയുടെ ഭാഗമാണ് ഇത് സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന്റെ ഉദ്ദേശമെന്താണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇനി മുതല്‍ സൗജന്യ എടിഎം ഇടപാടുകള്‍ ഇല്ലെന്ന് എസ്ബിഐ അറിയിച്ചിരുന്നു. ഒരു തവണ എടിഎം ഇടപാടിന് 25 രൂപയാണ് സര്‍വീസ് ചാര്‍ജ്. പുതിയ നിരക്ക് ജൂണ്‍ ഒന്നു മുതല്‍ നിലവില്‍ വരും. നിലവില്‍ ഒരു മാസം അഞ്ചു തവണ എടിഎം സേവനങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു ഇതാണ് ഇതോടെ ഇല്ലാതാകുന്നത്.
എസ്ബിഐയുടെ നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ കൊള്ളയടിക്കുന്ന നടപടിയാണ് എസ്ബിഐ .സ്വീകരിച്ചിരിക്കുന്നത്. ഇത് ജനങ്ങളോടുള്ള ദ്രോഹമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. അടിയന്തരമായി നടപടി പിന്‍വലിക്കണം. ഇന്നു തന്നെ ധനകാര്യമന്ത്രിയ്ക്ക് കത്തയക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
https://www.facebook.com/Malayalivartha























