Widgets Magazine
11
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി


ഓപ്പറേഷൻ സിന്ദൂരിനുശേഷം എസ്-400 രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള പാകിസ്ഥാൻ ഐഎസ്‌ഐ നെറ്റ്‌വർക്കിന്റെ പദ്ധതി തകർത്ത് റഷ്യ


മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.... ഈ ഭീകരകൃത്യത്തിന് പിന്നില്‍ ആരായാലും അവരെ ഉടനടി കണ്ടെത്തി തക്കതായ ശിക്ഷ നല്‍കാന്‍ സാധിക്കണം... ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍


രാജ്യതലസ്ഥാനത്ത് ചെങ്കോട്ടക്ക് സമീപം കാറിലുണ്ടായ സ്ഫോടനത്തിൽ 9 മരണം .... 18 പേർക്ക് പരുക്ക് , മരണസംഖ്യ ഇനിയും ഉയർന്നേക്കാം.... ഭൂകമ്പത്തിന് സമാനമായ പ്രതീതിയായിരുന്നുവെന്ന് ദൃക്സാക്ഷികൾ


മലയാളികളുടെയും കേരളത്തിന്റെയും നേട്ടങ്ങളെ എണ്ണിപ്പറഞ്ഞ് യു.എ.ഇ മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാരക്: ഹൃദയത്തിൽ നിന്നുള്ള വാക്കുകളാണ് മന്ത്രിയുടേതെന്ന് പിണറായി വിജയൻ: കേരളത്തെ കഞ്ഞികുടി മുട്ടിക്കാതെ മുന്നോട്ടുകൊണ്ടുപോകുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ: യുഎഇ-കേരള ബന്ധം കൂടുതൽ ശക്തമാക്കും...

എ.ടി.എം കവര്‍ച്ച; വിരലടയാളം ലഭിച്ചു. പ്രൊഫഷണല്‍ സംഘമെന്ന് സൂചന

27 MAY 2017 12:16 PM IST
മലയാളി വാര്‍ത്ത

ദേശീയപാതയോരത്തെ എ.ടി.എം മെഷീന്‍ ഗ്യാസ് കട്ടറുപയോഗിച്ച് അറുത്തുമാറ്റി പത്ത് ലക്ഷം രൂപ കവര്‍ച്ച ചെയ്ത സംഭവത്തിന് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പൊലീസ് നിഗമനം. മാവേലിക്കരയ്ക്കടുത്ത് ചെറിയനാട്ട് ഏതാനും ആഴ്ചമുമ്പ് മെഷീന്‍ തകര്‍ത്ത് മൂന്നുലക്ഷത്തില്‍പരം രൂപ കവര്‍ന്ന അതേ സംഘം തന്നെയാണ് കഴക്കൂട്ടത്തെ ഓപ്പറേഷന് പിന്നിലുമെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, കവര്‍ച്ച സംഘത്തിലുള്‍പ്പെട്ടവരെന്ന് കരുതുന്ന മൂന്നുപേരുടെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എ.ടി.എം മെഷീന്‍ സ്ഥാപിച്ചിരുന്ന സ്ഥലത്തിന് സമീപത്തെ വീടുകളുടെ സിസിടിവി കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.

കഴിഞ്ഞ മൂന്നുമാസമായി എ.ടി.എം കൗണ്ടറിലെ കാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതിനാല്‍ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കുമ്പോഴാണ് വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിന് തുണയായത്. കവര്‍ച്ചാ സംഘത്തില്‍പ്പെട്ട മൂന്നുപേരാണ് ചിത്രത്തിലുള്ളത്. പുലര്‍ച്ചെ കാമറയില്‍ പതിഞ്ഞ ഇവര്‍ മലയാളികളല്ലെന്നാണ് അന്വേഷണസംഘം വിലയിരുത്തുന്നത്. ബംഗാളികളോട് രൂപ സാദൃശ്യമുള്ളതാണ്ചിത്രങ്ങള്‍. വെളിച്ചക്കുറവും കാമറയുടെ അകലവും ചിത്രങ്ങളുടെ പൂര്‍ണ വ്യക്തതയ്ക്ക് തടസമായിട്ടുണ്ട്.

ചെറിയനാട്ടും കഴക്കൂട്ടത്തും പഴയ എ.ടി.എം മെഷീനാണ്. ഇത് മനസിലാക്കി കവര്‍ച്ച നടത്തിയതെന്നും പൊലീസ് കരുതുന്നു. കഴക്കൂട്ടത്തെ കവര്‍ച്ചാ സംഘത്തിലുള്‍പ്പെട്ടവരുടേതെന്ന് കരുതുന്ന ഏതാനും വിരലടയാളങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. അന്തര്‍ സംസ്ഥാന ബന്ധമുള്ള കവര്‍ച്ചസംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അതിര്‍ത്തികളുള്‍പ്പെടെ ബന്തവസ് ചെയ്ത് പൊലീസ് ഇന്നലെ വൈകുന്നേരം മുതല്‍ ഇവര്‍ക്കായി അന്വേഷണം ആരംഭിച്ചെങ്കിലും സംഭവത്തിലുള്‍പ്പെട്ട ആരെയും പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തിന് പുറത്തേക്ക് കേസിന്റെ അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ ഡോ. അരുള്‍ ബി. കൃഷ്ണ, കഴക്കൂട്ടം അസി.കമ്മിഷണര്‍ പ്രമോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും.

കാര്യവട്ടം കഴക്കൂട്ടം ദേശീയപാതയ്ക്കരികെയുള്ള എസ്.ബി.ഐയുടെ അമ്പലത്തിന്‍കര കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ വൈകിട്ട് ആറോടെ എ.ടി.എമ്മില്‍ പണം നിറയ്ക്കാനെത്തിയ സ്വകാര്യ ഏജന്‍സി ജീവനക്കാരാണ് സംഭവം കണ്ടത്. ഇവരാണ് കഴക്കൂട്ടം പൊലീസിനെ വിവരമറിയിച്ചത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് സ്‌ക്രീനിന് താഴെ പണം നിറയ്ക്കുന്ന ഭാഗം പൂര്‍ണമായി മുറിച്ച് മാറ്റിയാണ് പണം മുഴുവനും കവര്‍ന്നത്. പുലര്‍ച്ചെ 2.20ന് പൊലീസ് പട്രോളിംഗ് സംഘം ഇവിടെയെത്തി ബീറ്റ് ബുക്കില്‍ ഒപ്പിട്ട് മടങ്ങിയിട്ടുണ്ട്. 

അതിനുശേഷമാണ് കവര്‍ച്ച നടന്നത്. പുലര്‍ച്ചെ 2.40നാണ് മെഷീന്‍ ഓഫായത്. ഈ സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. അരമണിക്കൂറിനകം സംഭവം നടന്ന സാഹചര്യത്തില്‍ പൊലീസ് വന്നുപോകുന്നത് സംഘം ഒളിച്ചിരുന്ന് നിരീക്ഷിച്ചിരിക്കാം. പുലര്‍ച്ചെ ഒന്നേകാല്‍ വരെ ഈ എ.ടി.എമ്മില്‍ ഇടപാട് നടന്നിട്ടുണ്ട്. എസ്.ബി.ഐ അധികൃതരുടെ സഹായത്തോടെ എ.ടി.എം ടെക്‌നീഷ്യന്മാരെത്തി പരിശോധിച്ചപ്പോഴാണ് 10,18,500 രൂപ നഷ്ടപ്പെട്ടതായി അറിയാന്‍ കഴിഞ്ഞത്. 

അവസാനമായി വ്യാഴാഴ്ച അഞ്ച് ലക്ഷം രൂപ നിറയ്ക്കുന്ന സമയത്ത് 9 ലക്ഷം രൂപ മെഷീനിലുണ്ടായിരുന്നു. ഇതില്‍ മോഷണം പോയ തുക കഴിച്ച് ബാക്കി ഇടപാടുകാര്‍ പിന്‍വലിച്ചു. സമീപത്തെ വീടിനോട് ചേര്‍ന്നാണ് കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്. കൗണ്ടറിലെ കാമറ ഒരുമാസമായി പ്രവര്‍ത്തനരഹിതമായിരുന്നു. കഴക്കൂട്ടം അസി. കമ്മിഷണര്‍ എ.പ്രമോദ്കുമാര്‍, സി.ഐ എസ്.അജയകുമാര്‍, എസ്.ഐ ദിപിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരെത്തി കൂടുതല്‍ പരിശോധന നടത്തും. അതിവിദഗ്ദ്ധരായ എ.ടി.എം കവര്‍ച്ചക്കാരാവാം സംഭവത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിധി പറയുന്നത് വിചാരണക്കോടതി നീട്ടി...  (48 minutes ago)

മരംമുറിക്കുന്നതിനിടെ അപകടത്തിൽപെട്ട് യുവാവിന് ദാരുണാന്ത്യം  (57 minutes ago)

പ്രവാസി മലയാളി ദുബൈയിൽ മരിച്ചു...  (1 hour ago)

സ്ഫോടനത്തിൽ വിറച്ച് കേരളം..! തമ്പാനൂർ വളഞ്ഞ് RPF വിമാനത്താവളത്തിൽ തിരച്ചിൽ ഒരാൾ അറസ്റ്റിൽ...! കയ്യിൽ പൊതി  (1 hour ago)

തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി  (1 hour ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്.  (1 hour ago)

കായിക പോരാട്ടങ്ങളുടെ വേദികളിലും സുരക്ഷ വർദ്ധിപ്പിച്ചു....    (1 hour ago)

നടക്കുന്നവർക്കിടയിലേക്ക് പാഞ്ഞെത്തിയ തെരുവ് നായ...  (2 hours ago)

ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെന്‍ റോക്കറ്റ് ഉപയോഗിച്ച് നടത്താനിരുന്ന വിക്ഷേപണമാണ്  (2 hours ago)

ചാവേറാക്രമണമെന്ന് സൂചന... ദില്ലി സ്ഫോടനം ഉന്നമിട്ടത് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റെന്ന് സൂചന, കാറിൽ കറുത്ത മാസ്ക് ധരിച്ചയാള്‍, നിർണായകമായി സിസിടിവി ദൃശ്യങ്ങള്‍, ചാവേറാക്രമണമെന്ന് സൂചന  (2 hours ago)

മലപ്പുറം ജില്ല ഓവറോൾ ചാംപ്യൻമാരായി...  (3 hours ago)

അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും  (3 hours ago)

ഡൽഹി പിളർത്തിയ സ്ഫോടനത്തിൽ പൊട്ടിത്തെറിച്ചത് RICIN...? വംശം മുടിപ്പിക്കുന്ന കാളകൂട വിഷം..! ചാവേർ ഉമർ മുഹമ്മദ്?  (3 hours ago)

കേരളത്തിലും കടുത്ത പരിശോധന  (3 hours ago)

സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന്  (4 hours ago)

Malayali Vartha Recommends