Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുടെ മകനായ ടെക്നോപാര്‍ക്കിലെ വ്യവസായി ഗൗതമിന്റെ മരണത്തില്‍ ഞെട്ടി കുടുംബം

04 JUNE 2017 10:49 AM IST
മലയാളി വാര്‍ത്ത

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കല്‍ ശ്രീവത്സം വീട്ടില്‍ ടി.കെ. വിജയകുമാറിന്റെ മകനും ഐടി സംരംഭകനുമായ ഗൗതം വിജയകുമാറിനെ (28) കാരിത്താസ് റെയില്‍വേ ക്രോസിനു സമീപം ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഏറെ. മരണം കൊലപാതകമോ, ആത്മഹത്യയോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ വ്യക്തമായ സൂചനകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പരിശോധന ആവശ്യമാണെന്ന നിലപാടിലാണു പൊലീസ്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ വ്യവസായിയായിരുന്നു ഗൗതം.

ഗൗതം യാത്ര ചെയ്തിരുന്ന കാര്‍ കാരിത്താസ് കവലയ്ക്കു സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മൃതദേഹത്തില്‍ ട്രെയിന്‍ തട്ടിയതിന്റെ പരുക്കുകള്‍ കൂടാതെ കഴുത്തിന്റെ ഇരുവശത്തും മുറിവുണ്ട്. ഇതാണ് സംശയത്തിന് കാരണം. കാറിനുള്ളിലും രക്തം കണ്ടെത്തി. പേപ്പര്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി രക്തംപുരണ്ട നിലയില്‍ കാറില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇതുകൊണ്ട് തന്നെ ആത്മഹത്യാവാദം അംഗീകരിക്കാനാവില്ലെന്ന നിലപാട് അന്വേഷണം ഉദ്യോഗസ്ഥര്‍ തന്നെയുണ്ട്. കഴുത്തിലെ മുറിവ് മരണകാരണമാകാവുന്നവിധം മാരകമല്ലെന്നും കഴുത്തു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചശേഷം പരാജയപ്പെട്ടതോടെ കാറില്‍ നിന്ന് റെയില്‍വേ ട്രാക്കുവരെ നടന്നെത്തി ട്രെയിനിനു മുന്നില്‍ ചാടിയതാണെന്നും പൊലീസ് സംശയിക്കുന്നു. സ്ഥലത്ത് ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലാത്തതാണ് ഇതിന് കാരണം

ആന്തരികമായി ശരീരത്തിനേറ്റ ക്ഷതങ്ങളും രക്തംവാര്‍ന്നു പോയതുമാണ് ഗൗതമിന്റെ മരണകാരണമെന്നാണ് മൃതദേഹപരിശോധനയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക നിഗമനം. യുവാവിന്റെ നട്ടെല്ല് തകര്‍ന്നു. വാരിയെല്ലുകള്‍ ഒടിഞ്ഞു. കരള്‍ തകര്‍ന്നു. ഇത് തീവണ്ടി തട്ടിയതിനെത്തുടര്‍ന്നുണ്ടായതാണെന്നാണ് കരുതുന്നത്. കഴുത്തിലെ മുറിവില്‍നിന്ന് ഏറെ രക്തം വാര്‍ന്നുപോയിരുന്നു. ഇതും മരണകാരണമായേക്കാം. പോസ്റ്റുമോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്തദിവസം പൊലീസിന് കൈമാറും.

പ്രാഥമിക നിഗമനങ്ങളിലും മരണം ആത്മഹത്യെന്ന് ഉറപ്പിക്കുന്നില്ല. അതിനിടെ ഗൗതമിന് ആത്മഹത്യ ചെയ്യാനുള്ള ഒരു സാഹചര്യവുമില്ലായിരുന്നെന്ന് പിതാവ് വിജയകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ടാണ് ഗൗതം പുറത്തുപോയത്. എട്ടുമണിയോടെ വീട്ടിലേക്ക് ഫോണില്‍ വിളിച്ച് വൈകിട്ടത്തെ ഭക്ഷണം പുറത്തുനിന്ന് വാങ്ങിക്കൊണ്ടുവരണോ എന്ന് ചോദിച്ചിരുന്നു. കൂട്ടുകാര്‍ ഒപ്പമുണ്ടെന്നും ഗൗതം അറിയിച്ചതായി വിജയകുമാര്‍ പറഞ്ഞു.

രാത്രി പത്തായിട്ടും മകനെ കാണാതിരുന്നതിനെ തുടര്‍ന്ന് പലതവണ വിളിച്ചെങ്കിലും ബെല്ലടിച്ച് നില്‍ക്കുകയായിരുന്നു. 11ന് വീണ്ടും വിളിച്ചപ്പോള്‍ ഫോണ്‍ പരിധിയില്‍ അല്ലായിരുന്നു. കൂട്ടുകാരെ വിളിച്ച് അന്വേഷിച്ചപ്പോള്‍ രാത്രി എട്ടുമണിയോടെ കെഎസ്ആര്‍ടിസി ഭാഗത്തുവച്ച് ഗൗതം യാത്രപറഞ്ഞു പോയതായി അറിയിച്ചു. പുലര്‍ച്ചെ വിജയകുമാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണു മൃതദേഹം കണ്ടെത്തിയത്.

അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നാണ് റെയില്‍വേ ഗാര്‍ഡിന്റെ മൊഴി. പുലര്‍ച്ചെ ട്രാക്ക് പരിശോധിക്കാന്‍ എത്തിയ ജീവനക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. ഫൊറന്‍സിക് സംഘവും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. പുലര്‍ച്ചെ കടന്നുപോയ ട്രെയിനുകളുടെയും ലോക്കോ പൈലറ്റുമാരുടെയും വിവരങ്ങളും റെയില്‍വേ പൊലീസ് ശേഖരിച്ചു. 

ടെക്നോപാര്‍ക്കില്‍ സ്വന്തമായി ബിസനസ് നടത്തിവരുന്ന ഗൗതമിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വാദമുണ്ട്. ഇതിനെ ചൊല്ലി രാത്രിയില്‍ ബഹളം ഉണ്ടായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാകാമെന്നും പറയപ്പെടുന്നു. പിതാവ് വിജയകുമാറിന് ധനാഢ്യനായതിനാല്‍ അത്തരമൊരു പ്രശ്നം ഉണ്ടാകാന്‍ ഇടയില്ലെന്ന് ഒരു വിഭാഗം നാട്ടുകാര്‍ പറയുന്നു. തിരുവാതുക്കല്‍ പ്രദേശത്തെ നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് ഗൗതമിന്റെ മരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (25 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (34 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (3 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends