Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

ഊണും ഉറക്കവുമില്ലാതെ കാവ്യയ്ക്ക് പിന്നാലെ പോലീസ് പായുന്നത് ചുമ്മാതൊന്നുമല്ല...

28 JULY 2017 01:24 PM IST
മലയാളി വാര്‍ത്ത

More Stories...

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസ് കാവ്യയുടെ പിന്നാലെ പോകുന്നത് കാവ്യയെ പ്രതിയാക്കാനാണോ എന്ന സംശയം എല്ലാവരിലും ഉണ്ടെങ്കിലും അത് ശരിയല്ലെന്നാണ് നിയമ വൃത്തങ്ങൾ കരുതുന്നത്. ഗുരുതരമായ കുറ്റകൃത്യമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിലീപ് വലപൊട്ടിച്ച് പോകരുത്. അത് കോടതിയിൽ തെളിയിക്കണമെങ്കിൽ എല്ലാ പഴുതുകളും അടയ്ക്കണം. ദിലീപ് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. എന്നാൽ, പങ്കെടുത്തതതിന് സമാനമായ രീതിയിൽ കൂട്ട മാനഭംഗം അടക്കമുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സീൻ ഓഫ് ആക്ഷനിൽ ഇല്ലാത്തൊരു വ്യക്തിയെ അതുമായി ബന്ധിപ്പിക്കാൻ സാധാരണ തെളിവുകൾ പോരാ. അല്പം പോലും ഉലയാത്ത തെളിവുകൾ നിരത്തണം.

സംശയത്തിന്റെ ആനുകൂല്യം ആവോളം പ്രതിക്ക് കോടതിയിൽ നിന്ന് ലഭിക്കും. കാരണം ഗൂഢാലോചനക്കുറ്റത്തിലെ പ്രതി നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടില്ല എന്നതു തന്നെ. അതുകൊണ്ട് കോടതിക്ക് നേരിയ സംശയം പോലും തോന്നാത്തവിധം ആയിരിക്കണം പ്രോസിക്യൂഷൻ കേസ്. അതിന് ആവശ്യമായതെല്ലാം ശേഖരിച്ച് നിരത്തണം. അതിൽ പാളിയാൽ പ്രതി വലപൊട്ടിക്കും. കേസുമായി ബന്ധപ്പെട്ട് കുറ്റകൃത്യം ചെയ്ത പ്രതികളുടെയും അവരെയും ദിലീപിനെയും ബന്ധിപ്പിക്കാൻ ഉതകുന്ന സാഹചര്യങ്ങളുടെയും വലിയൊരു കൂമ്പാരം തന്നെ പൊലീസ് നിരത്തുന്നുണ്ട്. ഇതെല്ലാം ദിലീപിനെ കുറ്റക്കാരനെന്ന് സംശയിക്കാൻ ഉതകുന്ന തെളിവുകളാണ്. എന്നാൽ, കാവ്യയിൽ നിന്നു കിട്ടുന്ന സാഹചര്യതെളിവ്, അതുശരിയാണങ്കിൽ കേസിന് കിട്ടുന്ന പിൻബലം കുറച്ചൊന്നുമല്ല.

ദിലീപ് എന്തിന് നടിയെ ആക്രമിക്കാൻ തുനിയണം എന്ന കോടതിയുടെ ചോദ്യത്തിന് കൃത്യവും ശക്തിയുക്തവുമായ മറുപടി നൽകാൻ പൊലീസിന് കഴിഞ്ഞില്ലെങ്കിൽ കേസ് ദുർബലമാവും. ആദ്യ ഭാര്യ മഞ്ജുവുമായി തെറ്റാൻ കാരണം ആക്രമിക്കപ്പെട്ട നടിയാണെന്ന് ദിലീപ് വിശ്വസിക്കാനുണ്ടായ സാഹചര്യം ഉൾപ്പെടെ ബോധ്യപ്പെടുത്തേണ്ടിവരും. അതിന് മഞ്ജുവിന്റെ മൊഴി മാത്രം പോര. കാരണം മഞ്ജു ദിലീപിനാൽ ഉപേക്ഷിക്കപ്പെട്ട വ്യക്തിയാണ്. ആ വ്യക്തി ദിലീപിനെ ന്യായീകരിക്കില്ലെന്ന് എല്ലാവർക്കും അറിയാം. ഇതുമായി ബന്ധപ്പെട്ട് സ്റ്റേജ് ഷോയുടെ റിഹേഴ്സൽ വേളയിൽ ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിൽ നടന്ന കശപിശയാണ് പൊലീസിനുള്ള മറ്റൊരു തെളിവ്. അതു ചിലരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ളതാണ്. അതു പകവീട്ടലായി മാറിയെന്ന് സ്ഥാപിക്കേണ്ടിവരും.

2015ൽ കൊടുത്ത ക്വട്ടേഷൻ 2017ൽ ആണോ നടപ്പാക്കുന്നതെന്ന് ഡി. ജി. പിയായിരുന്ന സെൻകുമാർ ചോദിച്ച ചോദ്യം കോടതിയുടെ മുന്നിലും ഉന്നയിക്കപ്പെടാം. അതിനുള്ള ഉത്തരമായി പൊലീസ് കണ്ടുവച്ചിരിക്കുന്നത് തന്റെ കുടുംബ ജിവിതം തകരുന്നതിന് നിമിത്തമായത് ആ നടിയാണെന്നു ദിലീപ് ഉറച്ചു വിശ്വസിച്ചിരുന്നുവെന്നും , അവർ വിവാഹിതയാവാൻ പോകുന്നു എന്നറിഞ്ഞപ്പോൾ, പഴയ വൈരാഗ്യം ആളിക്കത്തിയെന്നും അതാണ് ക്വട്ടേഷനിലേക്ക് നീങ്ങിയത് എന്നുമാണ്. അപ്പോൾ കേസിലെ ചർച്ചാ വിഷയമായി സ്വയം കാവ്യ ഉയർന്നുവരും. കാവ്യ, ദിലീപ് ബന്ധം തലനാരിഴ കീറി പരിശോധിക്കേണ്ടിവരും. മഞ്ജു, നടി, കാവ്യ, ദിലീപ് എന്നിവരെ കൂട്ടിയിണക്കിയ സംഗതികളെക്കാൾ അവരെ തെറ്റിപ്പിച്ച സംഗതികൾ കോടതിയെ ബോധ്യപ്പെടുത്തണം.

അതിൽ നിർണ്ണായകമായ ഒരു വസ്തുത, കാവ്യ ആദ്യ വിവാഹ ബന്ധം വേർപെടുത്തി തിരിച്ചെത്തിയ ശേഷമാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ വേർപിരിഞ്ഞത് എന്ന വസ്തുതയാണ്. അപ്പോൾ നടിയോടുള്ള പക മഞ്ജുവുമായിട്ടുള്ള സംസാരത്തിനിടയിൽ കടന്നു വന്നിരിക്കാം. അതു മഞ്ജു മൊഴിയായി കൊടുക്കുകയും ചെയ്തിരിക്കാം. എന്നാൽ, അത് എതിർ ചേരിയിൽ നിൽക്കുന്ന വ്യക്തിയുടെ മൊഴി മാത്രമായി പ്രതിഭാഗം വിശേഷിപ്പിക്കും. എന്നാൽ, കാവ്യയെ കെട്ടിയ ശേഷം ആക്രമിക്കപ്പെട്ട നടിയോടുള്ള സമീപനം എന്തായിരുന്നുവെന്ന് കാവ്യയിൽ നിന്ന് അറിയാൻ കഴിഞ്ഞാൽ, അതു കേസിന് കാര്യമായ ബലം നൽകും. അതാണ് ആക്രമണം നടന്ന ശേഷവും അതിന് മുമ്പും ദിലീപിന്റെ പെരുമാറ്റം എങ്ങനെ ആയിരുന്നുവെന്ന് പൊലീസ് ചോദിക്കുന്നത്,

ഒരു നടന്റെ കുടുംബാംഗങ്ങൾക്കൊപ്പം പൾസർ നിൽക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആരോടൊപ്പമാണെങ്കിലും അവരുടെ കുടുംബങ്ങളിലേക്കും സൗഹൃദം വ്യാപിപ്പിക്കുന്ന സ്വഭാവം പൾസർ സുനിക്കുണ്ടെന്ന് ഇതോടെ പൊലീസിന് ബോധ്യമായി. തന്റെ യഥാർത്ഥ മുഖം മറച്ചുപിടിക്കുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്. അങ്ങനെയാണെങ്കിൽ കാവ്യയുടെ വീട്ടുകാരുമായോ, ദിലീപിന്റെ വീട്ടുകാരുമായോ അടുപ്പം കൂടാൻ ശ്രമിച്ചിട്ടുണ്ടോ എന്നതാണ് പൊലീസ് ചികയുന്നത്. അതാണ് കാവ്യയോട് ചോദിക്കുന്നത് പൾസറിനെ പരിചയമുണ്ടോ എന്ന്. അതു കാവ്യയെ പ്രതിയാക്കാനായിരിക്കില്ല, അത് ദിലീപ് പ്രതിപ്പട്ടികയിൽ നിന്ന് ചാടിപ്പോകാതിരിക്കാനാണ്.

സമൂഹത്തിൽ നിലയും വിലയുമുള്ള പ്രതി രഹസ്യമായി ചെയ്യാൻ ഉദ്ദേശിക്കുന്ന കുറ്റകൃത്യം ഭാര്യയോടോ, വീട്ടുകാരോടൊ പറയുമെന്ന് പൊലീസും കരുതാൻ സാധ്യതയില്ല. ആഗ്രഹിച്ച പുരുഷനെ ഭർത്താവായി കിട്ടിയ കാവ്യ ദിലീപിനെ ഒരു കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുമെന്ന് പൊലീസ് വാദിച്ചാൽ അതു മണ്ടത്തരമായി മാറും. പിന്നെ, ആകെയുള്ളത് സ്വത്ത് സംബന്ധിച്ച കാര്യമാണ്. സ്വത്തിന്റെ കാര്യം കാവ്യയിൽ നിന്ന് അറിഞ്ഞാൽ, കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരും.

താനുമായി സ്വത്ത് ഇടപാടുകൾ ഇല്ലെന്ന് ആക്രമിക്കപ്പെട്ട നടി വ്യക്തമാക്കിക്കഴിഞ്ഞു. ഭൂമി ഇടപാടുകൾ രേഖകൾ ഉള്ളതാണ്. അത് ഒരാളിന്റെ പേരിൽ ഉള്ളതിൽ മറ്റൊരാൾക്ക് പങ്കുണ്ടെന്ന് സ്ഥാപിക്കാൻ കഴിയില്ല. അല്ലെങ്കിൽ അതിനായി പണം കൈമാറിയത് രേഖാമൂലം തെളിയിക്കേണ്ടിവരും. അങ്ങനെയൊരു രേഖ ഇതുവരെ പുറത്തുവന്നിട്ടില്ല. അപ്പോൾ ദിലീപിന്റെ സ്വത്തുവിവരം കാവ്യയിൽ നിന്ന് കിട്ടുന്നത് പ്രയോജനം ചെയ്തേക്കുമെന്ന് പൊലീസ് വിശ്വസിക്കുന്നുണ്ടാവാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ക്ഷുദ്രശക്തികളില്‍ നിന്നും തമിഴ് നാടിനെ രക്ഷിയ്ക്കുകയാണ് ദൗത്യമെന്ന് വിജയ്  (7 minutes ago)

എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ച നിലയില്‍  (11 minutes ago)

ഇന്ത്യൻ സ്ത്രീകൾ സ്റ്റീരിയോടൈപ്പുകൾ തകർത്തു; വികസിത ഭാരതം ഒരു പങ്കാളിത്ത ഉത്തരവാദിത്വം– രാഷ്ട്രപതി  (53 minutes ago)

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (59 minutes ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (1 hour ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (2 hours ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (3 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (3 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (3 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (4 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (4 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (4 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (4 hours ago)

Malayali Vartha Recommends