അവസാന പ്രതീക്ഷയോടെ ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്...

അങ്കമാലി മജിസ്ട്രേറ്റ് കോടതി വിധി പ്രതികൂലമായതോടെ ജാമ്യം ആവശ്യപ്പെട്ട് ദിലീപ് വീണ്ടും ഹൈക്കോടതിയിലേക്ക്. അറസ്റ്റിലായതിന് ശേഷമുള്ള അഞ്ചാമത്തെ ജാമ്യാപേക്ഷയാണ് ഇത്. ഇന്നലെ അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ദിലീപ് ഇന്ന് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്. മൂന്നാം തവണയാണ് ദിലീപ് ഇപ്പോൾ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുന്നത്. രണ്ടു തവണ ഹൈക്കോടതിയും രണ്ട് തവണ അങ്കമാലിക്കോടതിയും തളളിയിട്ടും സോപാധിക ജാമ്യം ആവശ്യപ്പെട്ടാണ് ഇന്ന് തന്നെ ദിലീപ് സിംഗിൾ ബഞ്ചിനെ സമീപിക്കാനൊരുങ്ങുന്നത്.
എന്നാല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റ പത്രം സമര്‍പ്പിച്ചില്ലെങ്കില്‍മാത്രമേ സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ടാവു എന്നാണ് കോടതി നിലപാട്. 20 വര്‍ഷം ആജീവനാന്ത വിലക്കുലഭിക്കാവുന്ന കുറ്റമാണ് ദിലീപിനെതിരെ സമര്‍പ്പിച്ചിട്ടുള്ളത്. ജാമ്യം കിട്ടുമെന്ന അമിതപ്രതീക്ഷയിലായിരുന്ന ദിലീപിന് വന്‍ തിരിച്ചടിയായാണ് ഇന്നലെ വന്ന കോടതി വിധി.
നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതായാണ് സൂചന. ദിലീപ് അറസ്റ്റിലായിട്ട് 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനുമുമ്പ് മുമ്പ് കുറ്റപത്രം നല്‍കിയേക്കും.

https://www.facebook.com/Malayalivartha























