തൃപ്പൂണിത്തുറയിലെ വിവാദയോഗ കേന്ദ്രം: ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് അന്തേവാസികള്‍

തൃപ്പൂണിത്തുറയില്‍ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം ചെയ്തതിന്റെ പേരില്‍ കൊടുപീഡനങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇരയായ വിവാദയോഗ കേന്ദ്രത്തിന് ഇരയായ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് അന്തേവാസികള്‍. സ്ഥാപനത്തില്‍ നിന്നും രക്ഷപ്പെടുകയും മോചനം ലഭിക്കുകയും ചെയ്ത അന്തേവാസികളാണ് വാര്‍ത്ത ശരിവച്ച് രംഗത്തെത്തിയത്.
അത് കൂടാതെ ഘര്‍വാപസി കേന്ദ്രം അധികൃതര്‍ ഡോ ഹാദിയയെയും വലയിലാക്കാന്‍ ശ്രമിച്ചിരുന്നെന്ന വിവരും പുറത്ത് വന്നു. ഇസ്ലംമതം സ്വീകരിച്ച ഹാദിയയായി മാറിയ വൈക്കം സ്വദേശി അഖിലയുടെ പിതാവ് അശോകനാണ് മകളുടെ വിഷയത്തില്‍ തൃപ്പൂണിത്തുറയിലെ ഘര്‍വാപസി കേന്ദ്രത്തിന്റെ ഇടപെടല്‍ വെളിപ്പെടുത്തിയത്.
മകളെ ഹിന്ദുമതത്തിലേക്ക് കൊണ്ട് വരാനാണ് ഇദ്ദേഹം യോഗ കേന്ദ്രത്തിന്റെ സഹായം തേടിയത്.കേന്ദ്രത്തിലെ വളന്റിയര്‍മാര്‍ ഹാദിയയെ സന്ദര്‍ഷിച്ച് ഭീഷണിസ്വരത്തില്‍ ഏറെ നേരം സംസാരിച്ചുവെങ്കിലും അവര്‍ വഴങ്ങിയില്ല.
ഓഗസ്റ്റ് 21നാണ് യോഗ സെന്ററില്‍ നിന്നും യുവതി രക്ഷപ്പെട്ടത്. തുടര്‍ന്നാണ് പരാതിയുമായി രംഗത്തെത്തിയത്. അറുപത്തിയഞ്ചോളം പെണ്‍കുട്ടികള്‍ യോഗ കേന്ദ്രത്തില്‍ തടവില്‍ കഴിയുന്നതായും യുവതിയുടെ പരാതിയിലുണ്ട്.
ശിവശക്തി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ 65 പെണ്‍കുട്ടികള്‍ തടവിലാണെന്നും ഇവരില്‍ പലരും മര്‍ദ്ദനവും ലൈംഗീക ചൂഷണവുമുള്‍പെടെയുള്ള ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നതായും യുവതി പറഞ്ഞിരുന്നു. കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ മീഡിയ വണ്‍ ചാനലാണ് പുറത്തുവിട്ടത്.
ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിന്റെ പേരില്‍ തന്നെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി യോഗ സെന്ററില്‍ വെച്ച് നിരന്തരം മര്‍ദ്ദിച്ചുവെന്ന് ഡോ. ശ്വേത പറയുന്നു. ക്രിസ്ത്യന്‍ യുവാവായ റിന്റോയുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്ത ശ്വേതയുടെ വീട്ടുകാര്‍ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിച്ചു.
എന്നാല്‍, ശ്വേത ഇതിനെതിരെ കണ്ണൂര്‍ കുടുംബകോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചു. തുടര്‍ന്ന്, വീട്ടുകാര്‍ തന്ത്രപരമായി ശ്വേതയെ മൂവാറ്റുപുഴ ആവോലിയിലുള്ള സഹോദരിയുടെ വീട്ടിലെത്തിച്ചു. യോഗ പഠിക്കുന്ന സഹോദരിക്കൊപ്പം പോകണമെന്ന് സഹോദരി ഭര്‍ത്താവ് മനു ആവശ്യപ്പെട്ടതനുസരിച്ചാണ് ശ്വേത സ്ഥാപനത്തിലെത്തിയത്.
മനോജ് ഗുരുജി എന്നയാളാണ് ഇതിന്റെ നടത്തിപ്പുകാരന്‍. ഇവിടെ 22 ദിവസം മനോജിന്റെയും ഹൈക്കോടതി അഭിഭാഷകനെന്ന് പരിചയപ്പെടുത്തിയ ശ്രീജേഷിന്റെയും കൗണ്‍സിലര്‍മാരായ സ്മിത, ലക്ഷ്മി, സുജിത് എന്നിവരുടെയും ക്രൂരതക്ക് ഇരയാകേണ്ടിവന്നു.
മൊബൈല്‍ ഫോണും മറ്റു സാധനങ്ങളും വാങ്ങിവെച്ചശേഷം ഇവര്‍ ശ്വേതയെ കൈകാലുകളും വായും തുണികൊണ്ട് കെട്ടി നിരന്തരം മര്‍ദിച്ചു. ക്രിസ്ത്യാനിയെ വിവാഹംചെയ്താല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഭീഷണിപ്പെടുത്തി.
https://www.facebook.com/Malayalivartha




















