ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി ശ്രീലക്ഷ്മിയെ കൊലപ്പെടുത്തിയ ചിറ്റപ്പൻ രാജേഷ് കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; കൊലയ്ക്ക് ശേഷവും മൃതദേഹത്തിൽ ലൈംഗിക പരീക്ഷണം: കുട്ടിയുടെ വിധിയില്‍ ചങ്കുപൊട്ടിയ വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ പൂത്തൂർ ഗ്രാമ നിവാസികൾ...

കൊല്ലം, പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷ് ക്രൂരനായ കൊലപാതകിയെന്ന് തെളിയുന്നു. കടുത്ത ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായ രാജേഷിന്റെ കൈയിലകപ്പെട്ട ശ്രീലക്ഷ്മിയെ മരിച്ച നിലയില്‍ ഇന്നലെയാണ് കുളത്തുപ്പുഴയിലെ റബ്ബര്‍ എസ്റ്റേറ്റിൽ നിന്ന് കണ്ടെത്തിയത്. ഏരൂര്‍ ഗവ. എല്‍പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബുധനാഴ്ച മുതലാണ് കാണാതായത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വ്യാപകമായി അന്വേഷണം നടത്തുകയും ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
പിന്നീട് രാത്രിയോടെ കുളത്തൂപുഴക്ക് സമീപത്ത് നിന്ന് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആര്‍.പി.കോളനിയിലെ റബര്‍ ഷെഡില്‍ കുട്ടിയുണ്ടെന്ന് മനസ്സിലാക്കിയത്. പോലീസ് ഇവിടെ എത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു രാജേഷ് പൊലിസിനു മൊഴി നല്‍കി. കൊലയ്ക്ക് ശേഷവും മൃതദേഹത്തിൽ ചിറ്റപ്പനെന്ന നരാധമൻ ലൈംഗിക പരീക്ഷണം നടത്തി. രാജേഷ് ക്രൂരപീഡനമാണ് പെൺകുട്ടിയോട് നടത്തിയതെന്നുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴുത്ത് ഞെരിച്ച് കൊന്നശേഷവും ഇയാള്‍ കാമദാഹം തീര്‍ക്കാന്‍ ആ കുഞ്ഞു ശരീരം ഉപയോഗിച്ചു. സ്ത്രീവിഷയത്തില്‍ മുമ്പ് തന്നെ രാജേഷ് ചെയ്തിട്ടുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുകയാണ്. ഈ കാരണങ്ങളെ തുടർന്നാണ്
ഇയാളുടെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയത്. ആദ്യ ഭാര്യ ഗര്‍ഭിണി ആയിരിക്കെ തന്നെ മറ്റൊരു സ്ത്രീയെ വീട്ടിലേയക്ക് കൂട്ടികൊണ്ടു വന്നിരുന്നു. വൈകൃതങ്ങള്‍ തുടർന്നതോടെ ആദ്യ ഭാര്യ വീടു വിട്ടു പോയി. ഈ ബന്ധത്തില്‍ ഒരു കുട്ടിയും ജനിച്ചു. അതിനു ശേഷം മറ്റൊരു സ്ത്രീയുമായി ബന്ധം തുടങ്ങി. ഇതും ഏറെ നീണ്ടില്ല. ലൈംഗികവൈകൃതം സ്വഭാവമാക്കിയ രാജേഷിനെ ജീവിതത്തിൽ കൂട്ടാന്‍ ഇവര്‍ക്കും കഴിഞ്ഞില്ല. ഈ സമയത്താണ് മോഷണക്കേസില്‍ ഇയാള്‍ പിടിക്കപ്പെടുന്നത്. ഇതോടെ രണ്ടാം ഭാര്യയും ഉപേക്ഷിച്ചു. ഇരുപത്തിയാറു വയസ്സാണ് ഇയാള്‍ക്കുള്ളതെങ്കിലും ഇതിനിടെ ഉപയോഗിച്ചു തള്ളിയത് ഒട്ടേറെ സ്ത്രീകളെയാണ്. ജയിലിലില്‍ നിന്ന് പുറത്തിറങ്ങിയ രാജേഷ് മറ്റൊരു സ്ത്രീയെ കണ്ടെത്തി ഒപ്പം പാര്‍പ്പിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ ഇയാളില്‍ ചാര്‍ത്തപ്പെട്ടതോടെ പൊലീസിന്റെ നോട്ടപ്പുള്ളിയുമായി. മൂന്നാം ഭാര്യയും ഉപേക്ഷിച്ചതോടെയാണ് പുത്തൂരിലെത്തുന്നത്. ഇയാള്‍ കൊലപ്പെടുത്തിയ ശ്രീലക്ഷ്മിയുടെ അമ്മയുടെ അനുജത്തിയുമായാണ് ബന്ധം തുടങ്ങിയത്.
ഇവരുടെ കുടുംബത്തിന്റെ വിശ്വാസം പിടിച്ചു പറ്റിയ രാജേഷ് ഒരുമാസം മുമ്പാണ് ഈ വീട്ടില്‍ കുടുംബത്തോടൊപ്പം താമസമാക്കിയത്.ശ്രീലക്ഷ്മിയുടെ അമ്മയും അനുജത്തിയും അമ്മൂമ്മയുമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പുരുഷന്മാരില്ലാത്ത വീട്ടില്‍ കാര്യക്കാരനായി ഇയാള്‍ മാറി. അപ്പോഴുംക്രിമിനല്‍ പ്ശ്ചാത്തലമൊന്നും ഏറെ ഈ വീ്ട്ടു കാര്‍ക്ക് അറിവില്ലായിരുന്നു. കുട്ടിയെ ട്യൂഷന്‍ ക്ലാസിന് കൊണ്ടു പോയതാണ് ഇയാളെന്നാണ് ആദ്യം അറിഞ്ഞത്. എന്നാല്‍ സ്ക്കൂളില്‍ നിന്ന് കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടു പോവുകയായിരുന്നുവന്ന് ഇപ്പോള്‍ അറിയുന്നു. കുട്ടിയെ രാജേഷ് കൊണ്ടു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.അതേ തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ഇക്കാര്യം തെളിഞ്ഞത്.
ബുധനാഴ്ച രാവിലെ അമ്മൂമ്മയാണ് കുട്ടിയെ സ്ക്കൂളില്‍ വിടുന്നത്. സ്ക്കൂള്‍ ഗേറ്റ് കടത്തിവിട്ട ശേഷം അമ്മൂമ്മ മടങ്ങുകയും ചെയ്തു. ഇതിനു ശേഷമാണ് ഇയാള്‍ സ്ക്കൂളിലെത്തി കുട്ടിയെ കൂ്ട്ടിക്കൊണ്ടു പോകുന്നത്. ക്ളാസില്‍ പോകണമെന്ന് കുട്ടിവാശിപിടിക്കുന്നതും ബലം പ്രയോഗിച്ച് രാജേഷ് ബലം പ്രയോഗിച്ച് കൊണ്ടു പോകുന്നതും സിസി ടി വിയില്‍ തെളിഞ്ഞിട്ടുണ്ട്. സ്കൂളിൽ എത്തിച്ച കുട്ടിയെ അസംബ്ളിയില്‍ കാണാത്തതിനെ തുടര്‍ന്ന് മറ്റൊരു രക്ഷാകര്‍ത്താവാണ് വിവരം അറിയിക്കുന്നത്. രാജേഷ് കുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടതോടെ സംശയങ്ങളായി. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടു. പൊലീസ് അന്വേഷങ്ങളുടെ ഭാഗമായി ഇരുവരുടേയും ഫോട്ടോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
കുളത്തൂപ്പുഴയ്ക്കുള്ള ബസ്സിലാണ് ഇയാള്‍ കുട്ടിയുമായി കയറിയത് .
ചെറുകര പാതയില്‍ ആര്‍ പിഎല്‍ എസ്റ്റേറ്റില്‍ കുന്നിനു മുകളില്‍ ആളൊഴിഞ്ഞ ഭാഗത്തേക്കാണ് ഇയാള്‍ കുട്ടിയെ കൊണ്ടുപോയത്. കുട്ടിക്ക് ഐസ് ക്രീമും മിഠായിയും വാങ്ങി നല്കി. ഇവിടെ കുറ്റിക്കാട്ടിലും ഷെഡ്ഡിലും കുട്ടിയെ ഒളിപ്പിച്ചു. ഇവിടെ വച്ചാണ് പീഡനം നടത്തിയെന്നാണ് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുള്ളത്. കു്ട്ടി വീട്ടില്‍ പോകണമന്ന് നിര്‍ബ്ബന്ധം പിടിച്ചതോടെ ഇയാള്‍ കുട്ടിയെ ശ്വാസം മുട്ടി്ച്ചു കൊല്ലുകയായിരുന്നു. വിവരം വീട്ടുകാരോട് പറയുമെന്ന് ഇയാള്‍ ഭയപ്പെട്ടു. കഴുത്തു ഞെരിച്ചു കൊന്ന കുട്ടിയുടെ ജഡത്തിലും ലൈംഗിത വൈകൃതങ്ങള്‍ കാ്ട്ടിക്കൂട്ടിയെന്നു ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.
സയന്റിഫിക് ഫോറന്‍സിക് വിദഗ്ദ്ധര്‍ ഇതോടനുബന്ധിച്ചുള്ള തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. മറ്റ് ഏതെങ്കിലും കുട്ടിയെ ഇയാള്‍ ഇത്തരം വൈകൃതങ്ങള്‍ക്ക് വിധേമാക്കിയി്ട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞ് കൊലചെയ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ നാട് ഒന്നടങ്കം വിറങ്ങലിച്ചു. വിവരമറിഞ്ഞു സ്‌ത്രീകളും കുട്ടികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. വീട്ടുകാരുടെ മുന്നില്‍ ആശ്വാസ വാക്കുകളില്ലാതെ ഏവരും കുഴങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട് ഏഴോടെ വീട്ടില്‍ എത്തിച്ചു. തോരാതെ പെയ്‌ത മഴയെ അവഗണിച്ച് കുരുന്നിന് യാത്രാമൊഴി നല്‍കാനായി അവര്‍ കാത്തുനിന്നിരുന്നു. രാത്രി ഒന്‍പതോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha
























