അര്‍ദ്ധരാത്രിയില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് പൊക്കിക്കൊണ്ട് പോയി; കാമുകന്റെ പ്രാണവേദന ഫോണിലൂടെ ഭാര്യയെ കേള്‍പ്പിച്ചു...

മലയിന്‍കീഴില്‍ ഭാര്യയുടെ കാമുകനെ ഭര്‍ത്താവും കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വഴിത്തിരിവ്. വള്ളക്കടവ് ദേവീ വില്ലയില്‍ ബിജുവിശ്വനാഥന്‍( 38) വീണു പരിക്കേറ്റതല്ല, തല്ലിക്കൊന്നതാണെന്നാണ് തെളിഞ്ഞിരിക്കുന്നത്. അവിഹിത ബന്ധം തെളിഞ്ഞതിനെ തുടര്‍ന്നു നടത്തിയ കൊലപാതകമാണെന്നും പൊലീസ് പറയുന്നു. കാമുകിയുടെ ഭര്‍ത്താവിനേയും നാലു കൂട്ടാളികളേയും പൊലീസ് അറസ്റ്റ് ചെയ്തു.
സെപ്റ്റംബർ 24 ന് രാവിലെയാണ് ബിജുവിനെ അജ്ഞാതര്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ബിജു പത്തരയോടെ മരണപ്പെട്ടു. സംഭവത്തിലെ അസ്വാഭവികതയാണ് അന്വേഷണത്തിന് ഇടയാക്കിയത്. മലയിന്‍കീഴ് സര്‍ക്കിള്‍ പരിധിയില്‍പ്പെട്ട വെള്ളൈക്കടവ് മാത്തവിള പുത്തന്‍വീട്ടില്‍ മനു(28) , പുളിയറക്കോണം അച്ചത്ത് വീട്ടില്‍ അന്‍സാരി ( 30), വെള്ളൈക്കടവ് മാത്തവിളയില്‍ ഞാഞൂല്‍ ബിജു വിളിക്കുന്ന ബിജു( 40), വിതുര ആനപ്പാറ ചെറുമണലി ഭഗവതിക്കോണം സ്വദേശി അപ്പുക്കുട്ടന്‍ കാണി ( 35) എന്നിവരെയാണ് അന്വേഷണ സംഘം പിടികൂടിയത്.
സംഭവശേഷം ഒളിവില്‍ പോയ പ്രതികളെ വിതുര മണലി വനത്തിനുളളില്‍ നിന്നാണ് തിരുവനന്തപുരം ഷാഡോ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറഴ്ച്ചയാണ് വലിയതുറ സ്വദേശിയായ ബിജു വിശ്വനാഥന്‍ കെല്ലപ്പെട്ടത്. പരിക്കേറ്റ് അവശ നിലയിലായിരുന്ന ബിജു വിശ്വനാഥനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ എത്തിച്ച ശേഷം കൊലപാതകികള്‍ കടന്ന് കളയുകയായിരുന്നു.
മുഖ്യപ്രതിയായ വളളക്കടവ് സ്വദേശിയായ മനുവിന്റെ ഭാര്യയുമായി ബിജു വിശ്വനാഥനുളള അവിഹിത ബന്ധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തിരുവനന്തപുരം കൊച്ചുവേളിയില്‍ വാടകക്ക് താമസിക്കുന്ന മനു ഓടിക്കുന്ന ഓട്ടോ റിക്ഷയുടെ ഉടമസ്ഥനാണ് ബിജു. സുഹുത്തായ ബിജു തന്നെ വഞ്ചിച്ചതിലുളള ദേഷ്യം മൂലമാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയായ മനു പോലീസിനോട് പറഞ്ഞു.
കൊച്ചുവേളിയില്‍ വാടകയ്ക്ക് താമസിക്കുകയാണ് ഒന്നാം പ്രതി മനു. സുഹൃത്തും തന്റെ ഓട്ടോയുടെ ഉടമയുമായ വെള്ളക്കടവ് സ്വദേശി ബിജുവിശ്വനാഥന് തന്റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന് മനസിലാക്കിയ മനു കൂട്ടുകാരും ഗുണ്ടകളുമായ ബിജു, അന്‍സാരി, ഭരത്കുമാര്‍ എന്നിവരോട് സഹായം ആവശ്യപ്പെടുകയും പദ്ധതി തയാറാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

തുടര്‍ന്ന് വേളിയിലുള്ള മനുവിന്റെ വീട്ടില്‍ ഭാര്യയോടൊപ്പം ബിജു ഉണ്ടെന്നറിഞ്ഞ് സംഘം അര്‍ധരാത്രിയോടെ വീട്ടിലെത്തി ഓട്ടോയില്‍ തട്ടിക്കൊണ്ടുപോയി വട്ടിയൂര്‍ക്കാവ് അരുവിപ്പുറം ആറ്റിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പാറക്കെട്ടില്‍ കൊണ്ടുപോയി കാലുകളും കൈകളും തല്ലിയൊടിച്ച് ശരീരത്തിന് പിന്‍ഭാഗത്ത് ഇരുമ്ബ് ദണ്ഡ് കൊണ്ട് ഉരുട്ടിയും മൃതപ്രായനാക്കി.
ഈ സമയമത്രയും മനു തന്റെ ഭാര്യയെ ഇടയ്ക്കിടയ്ക്ക് വിളിച്ച് നിന്റെ കാമുകനെ ഞാന്‍ തല്ലികൊന്നു എന്ന് ഫോണിലൂടെ അറിയിച്ചതായും പൊലീസിന് തെളിവുകള്‍ ലഭിച്ചു. പുലര്‍ച്ചെ ഏഴോടെ മരണാസന്നനായ ബിജുവിനെ കെട്ടിടത്തില്‍ നിന്നും വീണ് പരിക്ക് പറ്റി എന്ന് പറഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിക്കാനും ഏര്‍പ്പാട് ചെയ്തു പ്രതികള്‍ ഒളിവില്‍പ്പോയി.
തുടര്‍ന്ന് ഷാഡോ പൊലീസ് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ വിതുര മണലി വനമേഖലയില്‍ താമസിക്കുന്ന മുരുകന്‍ എന്ന വിളിക്കുന്ന രതീഷിന്റെ വീട്ടിലും വനത്തിലുമായിട്ടാണ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞത്.
രക്ഷപെടാനായി ഇവര്‍ ഉപയോഗിച്ച വാഹനവും വനത്തില്‍ നിന്നും കണ്ടെടുത്തു. തിരുവനന്തപുരം റൂറല്‍ എസ്പി അശോക് കുമാറിന്റെ നിര്‍ദേശാനുസരണം ഡിവൈഎസ്പി അനില്‍കുമാര്‍, ഷാഡോ പൊലീസ് ഡിവൈഎസ്പി പി.അശോകന്‍, മലയിന്‍കീഴ് സിഐ ജയകുമാര്‍, വിളപ്പില്‍ശാല എസ്‌ഐ കണ്ണന്‍ എഎസ്‌ഐ ജയന്‍, ഷിബു, പൊലീസുകാരായ സുനി, ലാല്‍, സുനില്‍, നെവില്‍രാജ്, ഷജീം ഗോപന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha
























