പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന ചിറ്റപ്പൻ രാജേഷിന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അമ്മയും കുടുംബവുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് ...

വിശാഖ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ മലയാളിവാർത്ത റിപ്പോർട്ട് ചെയ്യുന്നു...
ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷിനെക്കുറിച്ചും കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മയുടെ കുടുംബത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. ശ്രീലക്ഷ്മിയുടെ കൊലപാതകം സ്വന്തം അമ്മയുടെ അറിവോടുകൂടിയാരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുത്തൂർ നിവാസികൾക്കിടയിലെ സ്ഥിരം പ്രശ്നക്കാരായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ശ്രീലക്ഷ്മിയുടെ പിതാവും അമ്മയും തമ്മിൽ ഈ കാര്യങ്ങൾ കൊണ്ടുതന്നെ ബന്ധം വേർപിരിഞ്ഞാണ് കഴിയുന്നത്.
കുട്ടിയെ നേടിയെടുക്കാൻ അച്ഛൻ ശ്രമിച്ചിരുന്നെങ്കിലും ശ്രീലക്ഷ്മിയുടെ വീട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം നാട്ടുകാരിൽ ചിലർ വിവരമറിയിക്കാൻ എത്തിയപ്പോൾ "മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം"? എന്ന് പറഞ്ഞ് ആക്രോശിച്ച് വീട്ടുകാർ നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവം കൈവിട്ടുപോകുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷിനൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു.
ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് നാട്ടുകാരിൽ നിന്ന് ചോദ്യങ്ങളുയർന്നു... തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ശ്രീലക്ഷ്മിയുടെ കൊലപാതകത്തിൽ ബന്ധുക്കൾക്കുള്ള പങ്ക് തെളിക്കണമെന്ന ആവശ്യം വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇത് പിഞ്ച് കുഞ്ഞിനെ കൊന്ന ആ നരാധമരെ രക്ഷിക്കാനുള്ള പോലീസ് തന്ദ്രമാണോ എന്നും ആരോപണങ്ങളുയരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട് ഏഴോടെ ശ്രീലക്ഷ്മിയുടെ അച്ഛന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അപ്പോഴും വീട്ടുകാരുടെ രോഷം അടങ്ങിയിരുന്നില്ല, ജീവനില്ലാത്ത കുഞ്ഞിനെയല്ലേ നിന്റെ കൈയിൽ കിട്ടിയതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാർ കുട്ടിയുടെ അച്ഛനെ വെല്ലുവിളിച്ചതെന്നാണ് നാട്ടുകാരിൽ ചിലർ നൽകുന്ന വിവരങ്ങൾ ... ഏഴുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതിരുന്ന ഏരൂർ ഗ്രാമ നിവാസികളുടെ കൈയിൽ കിട്ടിയ ബന്ധുക്കളെ കാര്യമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ.
ശ്രീലക്ഷ്മിയുടെ കൊലപാതകം ഏരൂർ ഗ്രാമ നിവാസികൾക്കിടയിൽ കൊടുമ്പിരികൊണ്ടിരിക്കെ ആ നാട്ടുകാരനായ വിശാഖ് ചന്ദ്രനെന്ന യുവാവിന്റെ ഫേസ്ബുക്ക് വൈറലാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്.
പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി...
https://www.facebook.com/Malayalivartha























