Widgets Magazine
15
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...


ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി; സിനിമാ സ്റ്റൈൽ ആക്രമണം സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങവേ...


കുഞ്ഞ് അനഘയ്ക്കും അമിതയ്ക്കും ഇനി സുരക്ഷിത തണൽ; തുണ - സിഎംഎൻ ട്രസ്റ്റുകളുടെ സ്നേഹവീടിന് തറക്കല്ലിട്ടു- സന്ദീപ് വാചസ്പതി


കെ.ബി.ഗണേഷ് കുമാർ പ്രസിഡന്റായ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ടു..ഗണേഷ് കുമാറിന്റേത് ഏകാധിപത്യ പ്രവണത..


ബിജെപി കൗൺസിലർ സിമി ജ്യോതിഷിനെതിരെ ആക്രമണം.. എൽഡിഎഫ് വാർഡായ അമ്പലത്തറ ബിജെപി പിടിച്ചെടുത്തതിലെ വൈരാഗ്യമാണ് മർദ്ദനത്തിന് പിന്നിൽ... ശക്തമായി പ്രതിഷേധിക്കുമെന്ന് ബി ജെ പി..

പുത്തൂരില്‍ ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന ചിറ്റപ്പൻ രാജേഷിന് കൂട്ടുനിന്നത് പെൺകുട്ടിയുടെ അമ്മയും കുടുംബവുമെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് ...

30 SEPTEMBER 2017 03:48 PM IST
മലയാളി വാര്‍ത്ത

വിശാഖ് ചന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് സത്യമാകരുതേ എന്ന പ്രാർത്ഥനയോടെ മലയാളിവാർത്ത റിപ്പോർട്ട് ചെയ്യുന്നു...

ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊന്ന രാജേഷിനെക്കുറിച്ചും കൊല്ലപ്പെട്ട ശ്രീലക്ഷ്മിയുടെ അമ്മയുടെ കുടുംബത്തെക്കുറിച്ചും കടുത്ത ആരോപണങ്ങളുമായി നാട്ടുകാർ രംഗത്ത്. ശ്രീലക്ഷ്മിയുടെ കൊലപാതകം സ്വന്തം അമ്മയുടെ അറിവോടുകൂടിയാരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പുത്തൂർ നിവാസികൾക്കിടയിലെ സ്ഥിരം പ്രശ്നക്കാരായിരുന്ന കുടുംബമായിരുന്നു ഇവരുടേത്. ശ്രീലക്ഷ്മിയുടെ പിതാവും അമ്മയും തമ്മിൽ ഈ കാര്യങ്ങൾ കൊണ്ടുതന്നെ ബന്ധം വേർപിരിഞ്ഞാണ് കഴിയുന്നത്.

കുട്ടിയെ നേടിയെടുക്കാൻ അച്ഛൻ ശ്രമിച്ചിരുന്നെങ്കിലും ശ്രീലക്ഷ്മിയുടെ വീട്ടുകാർ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. കുട്ടി കൊല്ലപ്പെട്ട ദിവസം നാട്ടുകാരിൽ ചിലർ വിവരമറിയിക്കാൻ എത്തിയപ്പോൾ "മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം"? എന്ന് പറഞ്ഞ് ആക്രോശിച്ച് വീട്ടുകാർ നാട്ടുകാർക്ക് നേരെ തിരിയുകയായിരുന്നു. സംഭവം കൈവിട്ടുപോകുന്നെന്ന് മനസ്സിലാക്കിയതോടെ, കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷിനൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന് പറഞ്ഞു തടിയൂരാൻ ശ്രമിച്ചു.

ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെന്ന് നാട്ടുകാരിൽ നിന്ന് ചോദ്യങ്ങളുയർന്നു... തുടർന്ന് പോലീസ് സ്റ്റേഷൻ ഉപരോധിക്കുകയും കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ശ്രീലക്ഷ്മിയുടെ കൊലപാതകത്തിൽ ബന്ധുക്കൾക്കുള്ള പങ്ക് തെളിക്കണമെന്ന ആവശ്യം വിവാദമായതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. പക്ഷെ ഇത് പിഞ്ച് കുഞ്ഞിനെ കൊന്ന ആ നരാധമരെ രക്ഷിക്കാനുള്ള പോലീസ് തന്ദ്രമാണോ എന്നും ആരോപണങ്ങളുയരുന്നു. 

തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പോസ്‌റ്റ്‌ മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട്‌ ഏഴോടെ ശ്രീലക്ഷ്മിയുടെ അച്ഛന്റെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. അപ്പോഴും വീട്ടുകാരുടെ രോഷം അടങ്ങിയിരുന്നില്ല, ജീവനില്ലാത്ത കുഞ്ഞിനെയല്ലേ നിന്റെ കൈയിൽ കിട്ടിയതെന്നായിരുന്നു ശ്രീലക്ഷ്മിയുടെ വീട്ടുകാർ കുട്ടിയുടെ അച്ഛനെ വെല്ലുവിളിച്ചതെന്നാണ് നാട്ടുകാരിൽ ചിലർ നൽകുന്ന വിവരങ്ങൾ ... ഏഴുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ നടുക്കം വിട്ടുമാറാതിരുന്ന ഏരൂർ ഗ്രാമ നിവാസികളുടെ കൈയിൽ കിട്ടിയ ബന്ധുക്കളെ കാര്യമായി പെരുമാറിയെന്നാണ് റിപ്പോർട്ടുകൾ.

ശ്രീലക്ഷ്മിയുടെ കൊലപാതകം ഏരൂർ ഗ്രാമ നിവാസികൾക്കിടയിൽ കൊടുമ്പിരികൊണ്ടിരിക്കെ ആ നാട്ടുകാരനായ വിശാഖ് ചന്ദ്രനെന്ന യുവാവിന്റെ ഫേസ്ബുക്ക് വൈറലാവുകയാണ്.

 

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ... 

കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ട ശ്രീലക്ഷ്മി മോളുടെ വീട്ടിൽ നിന്ന് ഞാൻ തന്നെ പകർത്തിയ ദൃശ്യങ്ങളാണിത് ഇത്. ആ കുട്ടിയെ കൊലപ്പെടുത്തിയ രാജേഷ് ആ കുട്ടിയുടെ അമ്മയുടെ അനുജത്തിയുടെ മൂന്നാമത്തേതോ നാലാമത്തെയോ ഭർത്താവാണ്. 20 വയസിൽ തന്നെ നാട്ടിലും മറുനാട്ടിലും അറിയപ്പെടുന്ന ഒരു വ്യക്തിത്വത്തിന് ഉടമയായ ഈ പുന്നാരമോളും വിവാഹ ബന്ധം വേർപെട്ട് നിൽക്കുന്ന ശ്രീലക്ഷ്മിയുടെ അമ്മയും അറിഞ്ഞു കൊണ്ട് തന്നെ നടത്തിയ ഒരു കുറ്റകൃത്യമാണ് ഇത്. സംഭവങ്ങളെല്ലാം അറിയുന്ന ഞാൻ ഉൾപ്പെടെയുള്ള നാട്ടുകാർ കുട്ടി മരണപ്പെട്ട ദിവസം വീട്ടിൽ എത്തി കുട്ടി മരിച്ചു എന്ന് അറിയിച്ചപ്പോൾ ആ കുടുംബത്തിലെ എല്ലാവരും പറഞ്ഞത് മരിച്ചത് ഞങ്ങളുടെ കുട്ടിയല്ലേ നിങ്ങൾക്കെന്ത് വേണം അതിന് എന്നാണ്.

പിന്നീട് അവർ തന്നെ പറഞ്ഞു കുട്ടി മരിച്ചിട്ടില്ല അവൾ രാജേഷ് എന്ന അവനോടൊപ്പം അവന്റെ ബന്ധു വീട്ടിൽ പോയതാണെന്ന്. ബന്ധു വീട്ടിൽ പോയി എന്ന് അറിയാമായിരുന്നെങ്കിൽ എന്തിനു ഇവർ കുട്ടിയെ കാണാതായ ദിവസം കുട്ടിയെ കാണുന്നില്ല എന്ന് പറഞ്ഞു ഏരൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി?. സംഭവത്തെ കുറിച്ചും കൊലപാതകത്തെ കുറിച്ചും വ്യകതമായി അറിയുന്ന നാട്ടുകാർ ഇന്നലെ ഇവരുടെ കുടുംബത്തെ നാട്ടിൽ നിന്ന് കൈകാര്യം ചെയ്ത് പറഞ്ഞു വിട്ടു. പോലീസ് സംരക്ഷണത്തിൽ പുറത്തേക്ക് പോകുന്ന ആ കുടുംബത്തിലെ ഓരോ ആളുകളുടെയും മുഖം കണ്ടാൽ തന്നെ മനസിലാകും അവർക്കോരോരുത്തർക്കും ഈ കൃത്യത്തിലുണ്ടായിരുന്ന പങ്കിനെ പറ്റി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാര്‍വത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് അനുമതി, എല്ലാ കുടുംബങ്ങള്‍ക്കും ഇന്‍ഷുറന്‍സ്  (1 hour ago)

നിയമം എല്ലാവര്‍ക്കും ഒരു പോലെ അല്ലേ? വ്‌ലോകര്‍ സൂരജിന്റെ കുറിപ്പ്  (1 hour ago)

ഗുണ്ടാനേതാവ് അലുവ അതുലിന്റെ കൊലപാതകത്തില്‍ 4 പ്രതികള്‍ പിടിയില്‍  (2 hours ago)

സ്വന്തം കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് മാതാവ്  (2 hours ago)

ആംബുലന്‍സിനു മുന്നില്‍ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിച്ചു....വിവാഹബന്ധം വേര്‍പ്പെടുത്തുന്നില്ല  (3 hours ago)

'ഷംസീറിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ച് KSU പിള്ളാർ വീണ ജോർജിനെ പറപ്പിച്ച് കോടതി പിന്നാലെ ജയിലിൽ ആഘോഷം  (4 hours ago)

ശ്രീനാ ദേവിക്ക് രാഹുലിന്റെ സപ്പോർട്ട് MLA നേരിട്ട് ഇറങ്ങി..! ബബ്ബ ബബ്ബ അടിയില്ല പുട്ട് പുട്ട് ദേ തെളിവുകൾ..ഷഹനാസിനി ഓടിച്ചു  (4 hours ago)

സോനം വാങ്ചുകിന്റെ തടവ് ശിക്ഷ ഉടനടി റദ്ദാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം  (5 hours ago)

ആന്റിബയോട്ടിക് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നാഴികക്കല്ല്; 83 ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍, 5 ആന്റിബയോട്ടിക് സാക്ഷര പഞ്ചായത്തുകള്‍  (5 hours ago)

മീനമാസ പൂജയ്ക്കായി ശബരിമല നടതുറന്നു  (6 hours ago)

സഞ്ജു സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ആദരിക്കും  (6 hours ago)

മന്ത്രി മുഹമ്മദ് റിയാസ് റോഡ് ഷോയ്ക്ക് ഉപയോഗിച്ച വാഹനത്തിന് ഫിറ്റ്‌നസില്ലെന്ന് പരാതി  (7 hours ago)

കുപ്പികളിലും കാനുകളിലും പെട്രോള്‍ ഡീസല്‍ നല്‍കിയാല്‍ കര്‍ശന നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍  (7 hours ago)

നെതന്യാഹു കൊല്ലപ്പെട്ടോ? സോഷ്യൽ മീഡിയയിലെ വൈറൽ വാർത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ ഇതാണ്...  (8 hours ago)

Malayali Vartha Recommends