കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ വീട്ടുകാരുടെ വഴിവിട്ട ബന്ധം വെളിപ്പെടുത്തി നാട്ടുകാർ...

വഴിവിട്ട ബന്ധം വെളിപ്പെടുത്തി നാട്ടുകാർ കുളത്തൂപ്പുഴയില്‍ ക്രൂരമായി പീഡനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ട ഏഴ് വയസുകാരിയായ പെൺകുട്ടിയുടെ കുടുംബത്തെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. വീട് ഒരു വേശ്യാലയം എന്ന തരത്തിലുള്ള വിവരങ്ങളാണ് നാട്ടുകാർ പങ്കു വെയ്ക്കുന്നത്. ഈ കുടുംബത്തിന് വഴിവിട്ട ബന്ധം ഉണ്ടായിരുന്നു എന്ന് നാട്ടുകാരനിലൊരാൾ കുട്ടി മരിച്ച ദിവസം തന്നെ മലയാളിവാർത്തയോട് പറഞ്ഞിരുന്നു.
ഇതിനേക്കാൾ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് നാട്ടുകാരനായ വിശാഖ് ചന്ദ്രൻ ഇപ്പോൾ മലയാളി വാർത്തയോട് പങ്കുവച്ചിരിക്കുന്നത്.
കുളത്തൂപ്പുഴയില്‍ ഏഴ് വയസുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബത്തെ നാട്ടുകാര്‍ ചേര്‍ന്ന് നാട്ടില്‍ നിന്ന് ഓടിച്ചു. പെണ്‍കുട്ടിയുടെ മരണത്തിന് കാരണക്കാര്‍ ‘വഴിപിഴച്ച’ സ്ത്രീകളാണെന്ന് പറഞ്ഞുകൊണ്ടാണ് മരണം നടന്നതിന്റെ പിറ്റേന്ന് ഇവരെ നാട്ടില്‍ നിന്ന് പുറത്താക്കിയത്.
കുട്ടിയുടെ അമ്മ, അമ്മയുടെ സഹോദരി, ആ വീട്ടില്‍ താമസിച്ചിരുന്ന ബന്ധുവായ മറ്റൊരു സ്ത്രീ എല്ലാവരും നാട് വിട്ടുപോവാന്‍ നിര്‍ബന്ധിതരായി. കുട്ടി മരിച്ചത് മുതല്‍ രോഷാകുലരായ നാട്ടുകാര്‍ ഈ കുടുംബത്തിനെതിരെ തിരിഞ്ഞിരിക്കുകയായിരുന്നു. വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തുകയായിരുന്നെന്നും, വീട്ടുകാര്‍ തന്നെയാണ് കുട്ടിയുടെ മരണത്തിന് ഉത്തരവാദികളെന്നും പറഞ്ഞായിരുന്നു നാട്ടുകാരുടെ ആക്രമണം.
കുട്ടിയുടെ അമ്മ ഭര്‍ത്താവുമായി കാലങ്ങളായി അകന്നു കഴിയുകയായിരുന്നു. ഇവർക്ക് സ്ഥിരമായി ഭർത്താവ് ഇല്ലായിരുന്നു. പലരും ഇടയ്ക്കിടെ വന്നു പോകുകയായിരുന്നു പതിവ്. രാത്രി സമയങ്ങളിൽ മദ്യവും കഞ്ചാവുമൊക്കെയായി യുവാക്കൾ ഇവരുടെ വീട്ടിൽ സ്ഥിരമായിരുന്നു. പലരെയും നാട്ടുകാർ ചേർന്ന് പിടിച്ച് ഓടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. കൂടാതെ മരിച്ച ശ്രീ ലക്ഷ്മിയ്ക്ക് ഇതിനു മുൻപും പീഠനങ്ങൾ എറ്റുവാങ്ങേണ്ടി വന്നിട്ടുള്ളതിനും നാട്ടുകാർ സാക്ഷികളാണ്. എന്നാൽ ഈ സംഭവങ്ങൾക്കെതിരെ ആരെങ്കിലും പ്രതികരിക്കുകയാണെങ്കിൽ 'ഞങ്ങളുടെ വീട്ടിൽ പലരും വന്നു പോകും നിങ്ങൾക്കെന്താണ്' എന്നായിരുന്നു വീട്ടുകാരുടെ മറുപടി. എന്നാൽ ശ്രീലക്ഷ്മിയുടെ മരണത്തോടെ നാട്ടുകാർ പ്രക്ഷോപത്തിലായി എന്ന് തന്നെ പറയാം..

എന്നാൽ കുട്ടിയുടെ മരണത്തോടെ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കുട്ടിയെ സംസ്‌കരിക്കാൻ ആയില്ല. പിന്നീട് മൂന്ന് കിലോമീറ്റര്‍ മാറി പാണയം കച്ചിട്ടയിലുള്ള കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്‌കരിച്ചത്. വെള്ളിയാഴ്ച വനിത കമ്മിഷന്‍ അംഗങ്ങള്‍ കുട്ടിയുടെ ബന്ധുക്കളെ സന്ദര്‍ശിക്കുകയും അമ്മയ്ക്ക് ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ അതിനൊന്നും അനുവദിക്കാതെ ഇവർ ഇവിടെ നിൽക്കുകയാണെങ്കിൽ നാട്ടിലുള്ള മറ്റു കുഞ്ഞുങ്ങൾക്കും ഇത് സംഭവിക്കാമെന്ന ഭയത്താൽ ഇവരെ നാട്ടിൽ നിന്ന് തന്നെ ഓടിക്കുകയായിരുന്നു.
ആ കുടുംബത്തെ അവിടെ നില്ക്കാൻ അനുവദിക്കണമെങ്കിൽ അവരുടെ ദുർനടത്തം അവസാനിപ്പിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. എന്നാൽ നാട്ടുകാരുടെ ആ ആവശ്യം അംഗീകരിക്കാൻ ശ്രീലക്ഷ്മിയുടെ കുടുംബത്തിന് സാധിച്ചില്ല. ഗത്യന്തരമില്ലാതെ വീടുപേക്ഷിച്ച് കിളിമാനൂരിലെ ബന്ധുവീട്ടില്‍ അഭയം തേടി. പോലീസ് സംരക്ഷണയോടെയാണ് കുടുംബാംഗങ്ങള്‍ വീടും നാടും വിട്ടത്.
https://www.facebook.com/Malayalivartha



















