നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജയിൽ മോചനം കാത്ത് ആരാധകർ ;തിങ്ങിക്കൂടിയ ആരാധകർക്ക് നടുവിലേക്ക് വീണ്ടും ദിലീപ്

ആവേശത്തിരയിൽ ആരാധകർ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജയിൽ മോചിതനായി .തിങ്ങികുടിയ ആരാധകർക്ക് നാടുവിലേക്കാണ് ദിലീപ് ഇറങ്ങി ചെന്നത് .ഏവരെയും കൈവീശി അഭിവാദ്യം ചെയ്താണ് ദലീപ് ജയിൽ വിട്ടത് . ദിലീപ് സമർപ്പിച്ച ജാമ്യ ഹർജിയിൽ ഹൈക്കോടതി അനുകൂല തീരുമാനമാണ് എടുത്തത്. കഴിഞ്ഞയാഴ്ച ജാമ്യഹർജിയിൽ വാദവും പ്രതിവാദവും പൂർത്തിയായിരുന്നു.എന്നാൽ നേരത്തെ രണ്ട് തവണ അങ്കമാലി മജിസ്ട്രേറ്റ് കോടതിയും രണ്ട് തവണ ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. കർശന ഉപാധികളോടെയാണ് ദിലീപിന് ഇത്തവണ
കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
തെളിവ് നശിപ്പിക്കരുതെന്ന കർശന ഉപാധിയോടെയാണ് കോടതി പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കാൻ കോടതി ഉത്തരവിട്ടു . അന്വേഷണ ഉദ്യോഗസ്ഥൻ ഹാജരാകാൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു .ദിലീപിന്റെ പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചു. കുറ്റപത്രം കൊടുക്കാൻ വൈകിയതാണ് ഇത്തവണ ദിലീപിന് തുണയായത്
അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ദിലീപിന് ജാമ്യം നൽകണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു .രാമലീലയുടെ വിജയത്തിന് കരുത്ത് പകരുന്നതാണ് കോടതി വിധി. ജയിലിൽ നിന്ന് ഇറങ്ങുന്ന ദിലീപിന് വമ്പൻ സ്വീകരണം ഒരുക്കുന്നതിനാണ് ആരാധകർ കാത്തിരിക്കുന്നത് .കഴിഞ്ഞ ജൂലൈ പത്തിനാണ് നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 90 ദിവസം തടവിൽ കഴിയുന്ന ഒരാൾക്ക് സ്വാഭാവിക ജാമ്യത്തിന് അർഹതയുണ്ട്.
എന്നാൽ 85 ദിവസങ്ങൾക്കു ശേഷം ദിലീപിന് ജാമ്യം ലഭിച്ചതോടെ തുടർന്നുള്ള ദിനങ്ങൾ എങ്ങനെയാകുമെന്ന് കാത്തിരുന്ന് കാണാം നിലവിലെ സ്ഥിതി ദിലീപിന് അനുകൂലമാണ്
നടിയെ ആക്രമിക്കാൻ ദിലീപ് തനിക്കു ക്വട്ടേഷൻ നൽകിയെന്നാണു കേസിലെ ഒന്നാം പ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മൊഴി. കേസിൽ ഈയാഴ്ചതന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നീക്കം. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂർത്തിയാകും. അതേസമയം, കേസിൽ നിർണായക തെളിവായ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെത്താൻ പ്രോസിക്യൂഷന് ഇതുവരെയും കഴിഞ്ഞിട്ടില്ല .
നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയായിരുന്നു ദിലീപിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇതിനിടയിൽ ഹൈക്കോടതിയിൽ മൂന്ന് തവണയും വിചാരണകോടതിയിൽ രണ്ടു തവണയും താരം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനിടയിൽ പിതാവിന്റെ ശ്രാദ്ധചടങ്ങിൽ പങ്കെടുക്കാൻ കേവലം രണ്ടു മണിക്കൂർ നേരത്തേക്ക് താരം ജയിലിൽ നിന്നും മോചിതനായിരുന്നു.
https://www.facebook.com/Malayalivartha
























