അഴിക്കുള്ളില്‍ നിന്ന് പുറത്തറിങ്ങിയ ദിലീപ് പോലീസിനെ വെട്ടിലാക്കാനുള്ള അണിയറ നീക്കത്തിൽ; സന്ധ്യ-മഞ്ജു വാര്യര്‍ കൂട്ടുകെട്ടിനെ ചൂണ്ടിക്കാട്ടി സിബിഐ അന്വേഷണം ആവശ്യപ്പെടും...

നടിയെ ആക്രമിച്ച കേസില്‍ ജയില്‍മോചിതനാകുന്നതോടെ പോലീസിനെ വെട്ടിലാക്കുന്ന നീക്കത്തിന് നടന്‍ ദിലീപ്. തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാകും ദിലീപിന്റെ നീക്കം. നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് താരം ആവശ്യപ്പെട്ടേക്കും. തന്നെ കുടുക്കിയതിനെതിരേയും നടി ആക്രമിക്കപ്പെട്ട സംഭവത്തിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നിയമനടപടി സ്വീകരിച്ചേക്കും.
അഞ്ച് ദിവസത്തിനുള്ളില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാനാണ് ആലോചിക്കുന്നത്. ഇത് സംബന്ധിച്ച് ദിലീപ് ഉടന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തും. എഡിജിപി: ബി സന്ധ്യ, ആലുവ റൂറല്‍ എസ്.പി എവി ജോര്‍ജ്, സിഐ ബൈജു പൗലോസ് എന്നിവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടും.
സിബിഐയോ സത്യസന്ധരായ മുതിര്‍ന്ന ഉദ്യോഗസ്ഥരോ പോലീസ് നടപടി അന്വേഷിക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. എഡിജിപി ബി. സന്ധ്യയും തന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ചേര്‍ന്ന് തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപിന്റെ ആരോപണം. അവസരം മുതലെടുത്ത് ശത്രുപക്ഷത്തുള്ളവര്‍ ആക്രമിച്ചതിന് പിന്നിലും ഗൂഢാലോചനയുണ്ടെന്ന് ദിലീപ് ആരോപിക്കുന്നു.
ആഭ്യന്തര വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടാണെങ്കിലും തന്നെ ദ്രോഹിച്ചവരെ വെറുതെ വിടില്ലെന്ന നിലപാടിലാണ് ദിലീപ്. നിരപരാധിത്വം തെളിയിക്കുന്നതിനാണ് പ്രധാന പരിഗണനയെന്നും ദിലീപ് വിശ്വസിക്കുന്നു. രാമലീലയുടെ വിജയും ദിലീപിന് ആത്മവിശ്വാസം പകരുന്നു.
അന്വേഷണ ഉദ്യോഗസ്ഥനായ ഐജി ദിനേന്ദ്ര കശ്യപിനെ അറിയിക്കാതെയാണ് എഡിജിപി ബി.സന്ധ്യ ചോദ്യം ചെയതതെന്നും മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള ബന്ധത്തെ പറ്റി താന്‍ ചോദ്യം ചെയ്യലിനിടെ പറഞ്ഞപ്പോള്‍ ചോദ്യം ചെയ്യല്‍ പകര്‍ത്തിയിരുന്ന ക്യാമറ എഡിജിപി ഓഫ് ചെയതെന്നും ദിലീപ് ആരോപിച്ചിരുന്നു. ഇതെല്ലാം ചര്‍ച്ചയാക്കാനും കേസില്‍ സിബിഐ അന്വേഷണം സാധ്യമാക്കാനുമാണ് നീക്കം.
ജയിലില്‍നിന്ന് പള്‍സര്‍ സുനി, നാദിര്‍ഷയെ വിളിച്ച വിവരം അന്നുതന്നെ ഡിജിപി ലോക്നാഥ് ബെഹ്റയെ അറിയിച്ചിരുന്നുവെന്നും ദിലീപ് പറയുന്നു. ഏപ്രില്‍ 10 നാണ് ബെഹ്റയെ വിളിച്ചത്. ഫോണ്‍ സംഭാഷണം അടക്കം ബെഹ്റയുടെ പേഴ്സണല്‍ വാട്സ്‌ആപ് നമ്ബരിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടന്നില്ല. പകരം തന്നെ കുറ്റവാളിയാക്കാനായിരുന്നു പൊലീസ് ശ്രമിച്ചത്.
പള്‍സര്‍ സുനി ഫോണ്‍ വിളിച്ച കാര്യം ദിലീപ് ദിവസങ്ങളോളം മറച്ചുവച്ചുവെന്നാണ് പൊലീസിന്റെ വാദം. രണ്ടാഴ്ചയ്ക്കു ശേഷമാണ് ദിലീപ് പരാതി നല്‍കിയതെന്നും പൊലീസ് ഉന്നയിച്ചിരുന്നു. പൊലീസിന്റെ ഈ വാദത്തെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ദിലീപിന്റെ ഈ വെളിപ്പെടുത്തല്‍. നടി ആക്രമിക്കപ്പെട്ടതിന് ശേഷം എറണാകുളത്ത് നടന്ന സിനിമാ പ്രവര്‍ത്തകരുടെ പ്രതിഷേധ യോഗത്തില്‍ മഞ്ജു വാര്യര്‍ സംഭവത്തിലെ ഗൂഢാലോചന പുറത്തുവരണമെന്ന് പറഞ്ഞിരുന്നു.
ഈ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ആരോപണമായി പ്രചരിക്കുന്നുവെന്ന് കാണിച്ച് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഇതും പൊലീസ് പരിശോധിച്ചില്ല. നടിയെആക്രമിച്ച കേസില്‍ അന്വേഷണ സംഘത്തലവന്‍ ദിനേന്ദ്ര കശ്യപാണെങ്കിലും അദ്ദേഹത്തെ അറിയിക്കാതെയാണ് സന്ധ്യ തന്നെ ചോദ്യം ചെയ്തത്. ഇതിനു പിന്നിലും മറ്റെന്തോ ലക്ഷ്യമുണ്ടായിരുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ദിലീപ് പറയുന്നു. ഇതെല്ലാം ഉയര്‍ത്തി സിബിഐ അന്വേഷണം എത്തിച്ച് പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് നീക്കം. പൊലീസിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിബിഐയെ എത്തിക്കാനാണ് നീക്കം.
പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തനിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ദിലീപ് ആരോപിക്കുന്നത്. ഒരു പരസ്യത്തിന്റെ കരാര്‍ ശ്രീകുമാര്‍ മേനോന് നഷ്ടപ്പെട്ടത് താന്‍ കാരണമാണെന്ന് തെറ്റിദ്ധാരണയുടെ പുറത്താണ് ശ്രീകുമാര്‍ മേനോന് തന്നോട് വിരോധം തോന്നാന്‍ കാരണമെന്നും ദിലീപ് പറയുന്നു. ശ്രീകുമാര്‍ മേനോനെതിരെ മുമ്പും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു.
സ്ഥിരം കുറ്റവാളിയായ പള്‍സര്‍ സുനിയുടെ മൊഴികള്‍ മാത്രം വിശ്വസിച്ചാണ് പൊലീസ് തന്നെ കേസില്‍പ്പെടുത്തിയതെന്നും കേസുമായി ബന്ധമില്ലാത്തവരുടെയൊക്കെ മൊഴിയെടുക്കുകയും ഇവരൊക്കെ തനിക്ക് എതിരായ മൊഴികളാണ് നല്‍കുന്നതെന്നും ദിലീപ് ആരോപിക്കുന്നു. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ട്. മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്.
രണ്ടാമൂഴത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്ന് സിനിമയിലെ ദിലീപ് അനുകൂലികള്‍ പറയുന്നത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കില്ലെന്ന് അവരും കരുതുന്നു. എന്നാല്‍ എങ്ങനെ ദിലീപിനെ രക്ഷിക്കുമെന്ന് ആര്‍ക്കും അറിയില്ല. ദിലീപിന് അനുകൂലമായി പലരും നിലപാട് എടുക്കാന്‍ കാരണം ഈ കഥയുടെ സ്വാധീനം മൂലമാണെന്നും പറയുന്നു. ഇതെല്ലാം ഉയര്‍ത്തി തന്നെയാകും ഗൂഢാലോചനവാദത്തില്‍ സിബിഐ അന്വേഷണത്തിന് മുന്നോട്ട് പോകുക.
https://www.facebook.com/Malayalivartha























