മുഴുപ്പട്ടിണിയെ തുടര്‍ന്ന് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി; സഹായഹസ്തവുമായി ശിശുക്ഷേമ സമിതി

മുഴുപ്പട്ടിണിയെ തുടര്‍ന്ന് പാലക്കാട് അമ്മ അഞ്ചു മക്കളെ അഗതി മന്ദിരത്തിന് കൈമാറി. നോക്കാന്‍ നിവര്‍ത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് മക്കളെ ഇടത്തനാട്ടുകരയിലെ യത്തീം ഖാനയ്ക്ക് കൈമാറിയത്. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ഉണ്ടെങ്കിലും കുടുംബത്തെയും കുട്ടികളെയും ഇയാള്‍ നോക്കില്ല. ഇതോടെയാണ് അഞ്ചു മക്കള്‍ അടങ്ങുന്ന കുടുംബം പട്ടിണിയിലായത്. ഇതോടെയാണ് മക്കളെ യത്തീംഖാനയ്ക്ക് കൈമാറാന്‍ യുവതി തീരുമാനം എടുത്തത്. പുറമ്ബോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ താമസിക്കുന്നതാണെന്ന് വീട്ടമ്മ പറഞ്ഞു.
10,ഏഴ്, അഞ്ച് വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളേയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളേയുമാണ് അമ്മ യത്തീംഖാനയിലാക്കിയത്. സാമ്ബത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം 24നാണ് അഞ്ച് കുട്ടികളേയും മണ്ണാര്‍ക്കാട് എത്താനാട്ട് കരയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഏറ്റെടുത്തത്. കുട്ടികളുടെ ഭാവിക്ക് അതു തന്നെയാണ് നന്നാവുകയെന്നാണ് സമീപവാസികളും പറഞ്ഞു.
കുട്ടികളുടെ പിതാവ് പണിയെടുത്ത് ലഭിക്കുന്ന പണം കുടുംബം നോക്കാന്‍ ഉപയോഗിക്കില്ലെന്ന് നാട്ടുകാരും പറയുന്നു. പ്രണയിച്ചു വിവാഹം ചെയ്ത ഇരുവരും കുടുംബക്കാരുമായി നല്ല ബന്ധത്തിലുമല്ല. ഈ സാഹചര്യത്തിലാണ് അമ്മ അഞ്ച് മക്കളേയും അഗതി മന്ദിരത്തില്‍ ചേര്‍ത്തത്. ഈ വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യനീതി വകുപ്പിനും നിര്‍ദ്ദേശം നല്‍കി.
അതേ സമയം പട്ടിണി സഹിക്കവയ്യാതെ അമ്മ അഗതിമന്ദിരത്തിലാക്കിയ അഞ്ച് കുട്ടികൾക്ക് ശിശുക്ഷേമ സമിതിയുടെ സഹായഹസ്തം. ഓരോ കുട്ടിയ്ക്കും രണ്ടായിരം രൂപാ വീതം നൽകുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇവരുടെ തുടർസംരക്ഷണവും സമിതിയായിരിക്കും നോക്കുക.
https://www.facebook.com/Malayalivartha





















