പള്ളിയിൽ നിന്നിറങ്ങി വന്ന ആ മനുഷ്യൻ ആരാണ്? മിഷേൽ ഷാജിയുടെ മരണത്തിലെ ദുരൂഹതകൾ നീങ്ങുന്നില്ല

മിഷേല്‍ ഷാജിയുടെ മരണത്തില്‍ എട്ടുമാസത്തിനു ശേഷവും ദുരൂഹത തുടരുന്നു. കൊച്ചിയിലെ സി എ വിദ്യാര്‍ത്ഥിനിയായിരുന്ന പിറവം സ്വദേശി മിഷേലിനെ മാര്‍ച്ച് അഞ്ചിന് കാണാതാകുകയും തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നു പെണ്‍കുട്ടിയുടെ മൃതദേഹം ലഭിക്കുകയുമായിരുന്നു.
മിഷേല്‍ മരിക്കുന്നത് ഒമ്പതു ദിവസങ്ങള്‍ക്ക് മുമ്പു നടന്ന ആ സംഭവത്തിനെ കുറിച്ച് ഇതുവരേയും വ്യക്തത വന്നിട്ടില്ല. മിഷേല്‍ കലൂരിലെ പള്ളിയില്‍ പോയി തിരിച്ചിറങ്ങുമ്പോള്‍ ആരോ ഒരാള്‍ വന്ന് പേര് ചോദിച്ചു. നിന്റെ കണ്ണില്‍ നോക്കിക്കൊണ്ടിരിക്കാന്‍ നല്ല ഭംഗിയാണെന്നും പറഞ്ഞു. അപ്പോള്‍ മിഷേല്‍ പേടിച്ച് ബസ് സ്റ്റോപ്പില്‍ പോയി നിന്നു, അപ്പോള്‍ അയാള്‍ ബസ് സ്റ്റോപ്പില്‍ വന്നു.
പിന്നെ ഹോസ്റ്റലിലേക്ക് ഓടിപ്പോയി. കോളജിലെ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞു. ആ സുഹൃത്ത് മറ്റൊരാളേയും കൂട്ടിക്കൊണ്ട് പോയി പള്ളിയുടെ പരിസരം നിരീക്ഷിച്ചു. പക്ഷെ അവിടെ ആരേയും കണ്ടില്ല.
എന്‍ആര്‍ഐ സ്ലാങ് മാതിരിയുള്ള സംഭാഷണം ആണെന്ന് മാത്രമാണ് വന്നയാളെക്കുറിച്ച് പറഞ്ഞ ഐഡന്റിഫിക്കേഷന്‍. ഇത്രയും കാര്യങ്ങള്‍ ഹോസ്റ്റലിലെ സുഹൃത്തുക്കളോടാണ് മിഷേല്‍ പറഞ്ഞത്.

വീട്ടില്‍ പോലും പറഞ്ഞിരുന്നില്ല. മിഷേലിന്റെ മരണശേഷമാണ് കൂട്ടുകാര്‍ ഇക്കാര്യം വീട്ടില്‍ പറയുന്നത്. അതേസമയം, മരിക്കുന്നതിന്റെ തലേദിവസം മകള്‍ വീട്ടിലേക്ക് വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി മാതാവ് പറയുന്നു.

തിങ്കളാഴ്ച നടക്കുന്ന ടെസ്റ്റ് പേപ്പറിന് പഠിക്കാനുള്ള ബുക്‌സ് അബദ്ധത്തില്‍ വീട്ടിലായിപ്പോയി. അത് എടുക്കാന്‍ വന്നോട്ടേയെന്ന് ഞാറാഴ്ച മൂന്ന് മണിക്കാണ് വീട്ടില്‍ വിളിച്ച് മകള്‍ എന്നോട് ചോദിക്കുന്നത്.
ഒറ്റക്കല്ലെ, ഇവിടെയെത്തുമ്പോള്‍ സന്ധ്യയാകും വരേണ്ടെന്നും, സാരമില്ല, ക്ലാസ്സ് ടെസ്റ്റ് പേപ്പറല്ലേ പഠിച്ചില്ലേലും വേണ്ടില്ലാ അത് മറന്നേക്ക്, അല്ലേല്‍ ഞങ്ങള്‍ ബുക്‌സ് അങ്ങോട്ട് കൊണ്ടുവന്നു തന്നോളാമെന്നും ഞാന്‍ അവളോട് പറഞ്ഞു. എല്ലാ ദിവസവും സംസാരിക്കുന്നതില്‍ നിന്ന് വിത്യാസ്തമായി മകളുടെ സംഭാഷണത്തില്‍ ഒരസ്വഭാവീകതയും തോന്നിയിട്ടില്ല എന്നും ഇവര്‍ പറയുന്നു.

എന്നാൽ മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് മിഷേലുമായി അടുപ്പം ഉണ്ടായിരുന്ന ക്രോണില്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തിന് ഇയാള്‍ക്കു നേരിട്ട് ബന്ധം ഇല്ല എന്നു പോലീസ് പറയുന്നു. പക്ഷെ ക്രോണിന്റെ മാനസീക പീഡനം സഹിക്കാന്‍ കഴിയാതെയാണു മിഷേല്‍ ആത്മഹത്യ ചെയ്ത് എന്ന വാദവും ഉയരുന്നുണ്ട്.

https://www.facebook.com/Malayalivartha
























