മകളുടെ വീട് പണിക്കായി മകന്റെ ഭാര്യയുടെ 65പവനും, 5ലക്ഷവും അമ്മായി അപ്പനും നാത്തൂനും ചേർന്ന് അടിച്ചുമാറ്റി

നാത്തൂൻ പോരും, ഭർതൃ വീട്ടുകാരുടെ പോരും സഹിക്കാതെ പെൺകുട്ടി പരാതിയുമായി എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ. എറണാകുളം മരടിൽ താമസിക്കുന്ന അഗസ്റ്റിനും ഭാര്യ ഓമനക്കും ഖത്തറിലെ നഴ്‌സായ ജിപ്സിക്കും എതിരെയാണ് കേസ് കൊടുത്തിരിക്കുന്നത്.
മകനെക്കൊണ്ട് തുടരെ കല്യാണം കഴിപ്പിച്ച് ഭാര്യമാരുടെ സ്വർണ്ണവും പണവും തട്ടിയെടുക്കുകയാണ് പിതാവ് അഗസ്റ്റിന്റെ സ്ഥിരം പരിപാടി എന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. മകന്റെ ആദ്യ ഭാര്യയെ പീഡിപ്പിച്ചും ഭീഷണിപ്പെടുത്തിയും സ്വര്‍ണ്ണവും പണവും കൈക്കലാക്കിയതിന് ശേഷം ഉപേക്ഷിച്ചു. അതിന് ശേഷം വസ്തുതകള്‍ മറച്ചുവച്ച് മകനെ രണ്ടാമത് വിവാഹം കഴിപ്പിച്ചു. ആ വിവാഹം രജിസ്റ്റര്‍ ചെയ്യാതെ ഡി ജെ ഹാളില്‍ വച്ച് റിസപ്ഷന്‍ നടത്തി. മരട് സബ് രജിസ്റ്റര്‍ ഓഫീസില്‍ രജിസ്‌ട്രേഷന് നോട്ടീസ് നല്‍കി.
രജിസ്ട്രാര്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തോളും അദ്ദേഹം എന്റെ സുഹൃത്താണ് സൗകര്യം പോലെ ഒപ്പിട്ടുകൊടുത്താല്‍ മതി എന്നു പറഞ്ഞ് പരാതി നൽകിയ പെൺകുട്ടിയുമായി വിവാഹം നടത്തി. എന്നാൽ പിന്നീട് വിവാഹം രജിസ്റ്റർ ചെയ്തില്ല.
ഇതിനിടയിലാണ് അഗസ്റ്റിൻ ഖത്തറിലുള്ള മകൾ ജിപ്സിയുടെ വീട് പണി നടത്താൻ തുടങ്ങിയത്. വീട് പണിക്കായി മകനെ കൊണ്ട് പല തവണകളായി പെണ്‍കുട്ടിയെ പീഡിപ്പിച്ചും ഭീഷണി പ്പെടുത്തിയും ശാരീരിക ഉപദ്രവം ഏല്‍പ്പിച്ചും പെണ്‍കുട്ടി യുടെ വീട്ടുകാര്‍ വിവാഹ സമ്മാനമായി നല്‍കിയ 62 പവന്‍ സ്വര്‍ണ്ണവും ശ്രീധനമായ 5 ലക്ഷം രൂപയും കൈക്കലാക്കി. മകനുമായി ഒത്തുചേര്‍ന്ന് ഗൂഡാലോചന നടത്തി സ്വര്‍ണ്ണവും പണവും കൈക്കലാക്കി.
ഖത്തറില്‍ നഴ്‌സായ മകള്‍ ജിപ്‌സിയുടെ വീടു പണിക്കു വേണ്ടിയാണ്എറണാകുളം മരടിൽ താമസിക്കുന്ന അഗസ്റ്റിനും ഭാര്യ ഓമനയും ഇതെല്ലാം ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. മകന്റെ ആദ്യ വിവാഹത്തിലെ പെണ്‍കുട്ടിയുടെ സ്വര്‍ണ്ണവും പണവും ഇപ്രകാരം അവര്‍ കൈക്കലാക്കിയിരുന്നു. അഗസ്റ്റിന്‍ ജോയ് ഭാര്യ ഓമന ജോയ് എന്നീ പ്രതികളാണ് മകനെ രണ്ടാമതും വിവാഹം കഴിപ്പിച്ചതായി വരുത്തി പെണ്‍കുട്ടിയെ വഞ്ചിച്ച് സ്വര്‍ണ്ണവും പണവും കൈക്കലാക്കിയത്.
എത്രയും വേഗം ഖത്തറിലുള്ള മകള്‍ ജിപ്‌സിയുടെ അടുത്തേക്ക് പറക്കുവാനായിരുന്നു ഇവരുടെ ശ്രമം. നാത്തൂൻ പോരും, ഭർതൃവീട്ടുകാരുടെ പീഢനവും സഹിക്കാനാവുന്നില്ല. പ്രതികൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യണമെന്നുമാണ് പെൺകുട്ടിയുടെ ആവശ്യം. കേസെടുത്ത് അന്വേഷണം നടത്താൻ സി.ഐയും നിർദ്ദേശം നല്കി
https://www.facebook.com/Malayalivartha
























