ജയറാം, കാവ്യ, ഹരിശ്രീ അശോകൻ, ഗണേഷ്, വിജയരാഘവൻ മുതൽ സാധാരണ ആരാധകർ വരെ ജയിലിൽ ദിലീപിനെ സന്ദർശിച്ചു; വിവരാവകാശ രേഖയുടെ വിശദ വിവരങ്ങൾ

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം നടന്നുവെന്ന് ജയില്‍ രേഖകള്‍. അറസ്റ്റിലായ ദിലീപ് 85 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. ഈ സമയം 78 പേരാണ് ദിലീപിനെ ജയിലിൽ സന്ദർശിക്കാൻ എത്തിയത്. ജയിലിലായി ഏഴാം ദിവസമാണ് ദിലീപിനെ തേടി ആദ്യ സന്ദർശകൻ എത്തിയത്.
ഓണ ദിവസമായ സെപ്തംബർ അഞ്ചിന് 13 പേരാണ് സന്ദർശിക്കാൻ എത്തിയത്. സിനിമാക്കാർ അടക്കമുള്ള പലരും കേസിന്റെ കാര്യം ചർച്ച ചെയ്യാനാണ് എത്തിയതെന്ന് ജയിൽ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബന്ധുപോലും അല്ലാത്തവരെ സഹോദരനെന്ന രേഖപ്പെടുത്തി സന്ദർശന അനുമതി നേടിയിട്ടുണ്ട്.
ആഴ്ച്ചയിൽ രണ്ടോ മൂന്നുപേർക്ക് സന്ദർശക അനുമതി നൽകാമെന്നാണ് ജയിൽ ചേട്ടങ്ങളിലെ വ്യവസ്ഥ. ആവിശ്യ സന്ദർഭങ്ങളിൽ സന്ദർശകരെ അനുവദിക്കാൻ ജയിൽ സൂപ്രണ്ടിന് അനുവാദമുണ്ട്. ഈ അധികാരം ഉദാരമായി അനുവദിച്ചതായി രേഖകളിലുണ്ട്.
ജയറാം, കാവ്യ, ഹരിശ്രീ അശോകൻ, ഗണേഷ്, വിജയരാഘവൻ മുതൽ സാധാരണ ആരാധകർ വരെ ജയിലിൽ ദിലീപിനെ സന്ദർശിച്ചു. ദിലീപിന് ഓണക്കോടിയുമായി നടന്‍ ജയറാം എത്തിയതിലും ചട്ടലംഘനമുണ്ട്. അനുമതി തേടാതെയാണ് ഓണക്കോടി നല്‍കിയത്. നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ള സിനിമാപ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയത് കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണെന്നും സന്ദര്‍ശക രേഖയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അവധി ദിവസം സന്ദർശകരെ അനുവദിക്കില്ലെന്നാണ് ജയിൽ ചട്ടം. ഇത് ജയിലിനു മുന്നിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നാൽ അവധി ദിവസമായ ഞായറായ്ചകളിൽ പോലും ദിലീപിനെ കാണാൻ സന്ദർശകരെ അനുവദിച്ചു. ആ വാർത്തയും ജയിൽ സൂപ്രണ്ട് അംഗീകരിച്ചിട്ടുമുണ്ട്.



https://www.facebook.com/Malayalivartha
























