ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോളുകളുടെ രേഖകൾ

ചാലക്കുടി രാജീവ് കൊലക്കേസില്‍ അഡ്വക്കേറ്റ് ഉദയഭാനുവിനെ കുടുക്കിയത് ഫോണ്‍ കോളുകളുടെ രേഖകൾ. രാജീവിനെ അപകടപ്പെടുത്തിയതിന് ശേഷം വിളിച്ച ഫോണ്‍ കോളുകളുടെ രേഖകളാണ് ഉദയഭാനുവിനെതിരേ ശക്തമായ തെളിവായി മാറിയത്.
ഡി .വൈ .എസ്.പി. ഷാഹുല്‍ ഹമീദിന്റെ ശക്തമായ കരുനീക്കം ഉദയഭാനുവിന് കുരുക്കായി. കേസിലെ അഞ്ചാം പ്രതി ചക്കര ജോണിയുമായുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ ഉദയഭാനുവിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. റിയല്‍ എസ്‌റ്റേറ്റിലെ തര്‍ക്കം തീര്‍ക്കാന്‍ ഇടനിലക്കാരനായി ഡിെവെ.എസ്.പിയെ ഇറക്കാന്‍ ശ്രമിച്ചതാണ് ഉദയഭാനുവിനു വിനയായത്.
രാജീവിന്റെ കൈയില്‍നിന്നു ചില രേഖകള്‍ ഒപ്പിട്ടുവാങ്ങാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയഭാനു മുമ്പു ഷാഹുല്‍ ഹമീദിനെ വിളിച്ചിരുന്നു. അതു തന്റെ പണിയല്ലെന്നു വ്യക്തമാക്കിയിട്ടും ഉദയഭാനു വീണ്ടും വിളിച്ചു. രേഖകളില്‍ ഒപ്പിടുവിക്കാനായി രാജീവിനെ ബലം പ്രയോഗിച്ചു കൊണ്ടു പോകുന്നതിനിടെ കൈയബദ്ധം പറ്റിയെന്നാണു രണ്ടാമത്തെ ഫോണ്‍ വിളിയില്‍ ഉദയഭാനു ഷാഹുല്‍ ഹമീദിനെ അറിയിച്ചത്.
ഇത് രാജീവിന്റെ തട്ടിക്കൊണ്ടു പോകലില്‍ ഉദയഭാനുവിന് പങ്കുണ്ടെന്ന കുറ്റസമ്മതം കൂടിയായി. രാജീവ് വധം ചാലക്കുടി പോലീസ് പരിധിയില്‍ നടന്നതുകൊണ്ട് ഷാഹുല്‍ ഹമീദായിരുന്നു അന്വേഷണച്ചുമതലയുള്ള ഉദ്യോഗസ്ഥന്‍. ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതോടെ സാക്ഷിയെന്ന നിലയില്‍ അന്വേഷണച്ചുമതയില്‍നിന്ന് ഷാഹുല്‍ ഹമീദ് മാറിനിന്നു.
പകരം സ്‌പെഷല്‍ ബ്രാഞ്ച് ഡിെവെ.എസ്.പിയെ ചുമതല ഏല്‍പ്പിച്ചു. തെളിവില്ലാതെ ഉദയഭാനുവിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഉത്തരവുള്ളതിനാല്‍ പോലീസ് സൂക്ഷ്മതയോടെയാണു നീങ്ങിയത്. സി.പി.എമ്മുമായി ഏറെ അടുപ്പമുള്ള അഭിഭാഷകന്‍, ജിഷ്ണു പ്രണോയ് കേസിലെ പ്രത്യേക പ്രോസിക്യൂട്ടര്‍ എന്നിവ കണക്കിലെടുത്ത് സര്‍ക്കാരിന്റെ അനുമതി നേടിയിരുന്നു.
ഷാഹുല്‍ ഹമീദുമായുള്ള ഉദയഭാനുവിന്റെ ഫോണ്‍ സംഭാഷണം നിര്‍ണായക തെളിവായെന്ന നിഗമനത്തില്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയുമെത്തിയതോടെ കേസില്‍ ഉദയഭാനു ഏഴാം പ്രതിയായി. ഉദയഭാനുവിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതിയുടെ അനുമതി കാത്തിരിക്കുന്നതിനിടെ രാജീവിന്റെ കുടുംബം ജസ്റ്റീസ് ഉെബെദിനെതിരേ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് പരാതി നല്‍കി. കേസ് പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റീസ് ഉെബെദ് പിന്നീടു പിന്മാറി. കൊലപാതകം നടന്ന ദിവസം ഉച്ച കഴിഞ്ഞ് പ്രതികളും ഉദയഭാനുവും ആലപ്പുഴയിലെ ഒരു മൊെബെല്‍ ടവറിനു കീഴിലുണ്ടായിരുന്നുവെന്നും കണ്ടെത്തി.
രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതു കൊച്ചിയിലെ സ്വകാര്യ അപ്പാര്‍ട്ട്‌മെന്റിലാണെന്നാണു നിഗമനം. ഇവിടെ മുഖ്യപ്രതി ചക്കര ജോണി കൊലയ്ക്കു മുന്‍പുള്ള ഒരു മാസത്തിനിടെ നാലു തവണ എത്തിയതിന്റെ തെളിവും പോലീസിനു ലഭിച്ചു.
ഇക്കാലയളവില്‍ 12 തവണ കൊച്ചിയില്‍ എത്തിയ ജോണി എന്തുകൊണ്ടാണു നാലുതവണ മാത്രം മൊെബെല്‍ ഫോണ്‍ ഇല്ലാതെ എത്തിയതെന്ന അന്വേഷണത്തിലാണു ഗൂഢാലോചനയെക്കുറിച്ചുള്ള സൂചന പുറത്തുവരുന്നത്.
https://www.facebook.com/Malayalivartha
























