രാജീവ് വധവുമായി ബന്ധപ്പെട്ട കേസിലെ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ജസ്റ്റീസ് പി.ഉബൈദ് രംഗത്ത് ;തുറന്ന കോടതിൽ തനിക്കെതിരേയുള്ള പരാതിന്മേൽ ന്യായാധിപന്റെ പ്രധിഷേധം

ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ രാജീവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലെ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ജസ്റ്റീസ് പി.ഉബൈദ്. കേസിൽ ഏഴാം പ്രതിയായ അഭിഭാഷകൻ സി.പി.ഉദയഭാനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിയിലെ പരാമർശങ്ങളാണ് ജസ്റ്റീസ് ഉബൈദ് ചോദ്യം ചെയ്തിരിക്കുന്നത്. ഇന്ന് മറ്റൊരു കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ തുറന്ന കോടതിയിലായിരുന്നു ജസ്റ്റീസ് ഉബൈദ് അതൃപ്തി രേഖപ്പെടുത്തിയത്.
സിംഗിൾ ബെഞ്ച് ഉത്തരവിലെ പരാമർശങ്ങൾ ജുഡീഷൽ മര്യാദയ്ക്ക് നിരക്കുന്നതല്ല. പരാമർശവും ഇതു സംബന്ധിച്ചുള്ള മാധ്യമ വാർത്തകളും തനിക്ക് വ്യക്തിപരമായ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉബൈദ് വ്യക്തമാക്കി. നിയമത്തിന്‍റെ ദുരുപയോഗം ഉണ്ടായി എന്ന് ബോധ്യമായാൽ കോടതിക്ക് അന്വേഷണവും അറസ്റ്റും സ്റ്റേ ചെയ്യാം. പരാതിയുള്ളവർ കത്തെഴുതുകയല്ല, മേൽക്കോടതിയെ സമീപിക്കുകയാണ് ചെയ്യേണ്ടതെന്നും ഉബൈദ് വ്യക്തമാക്കി.
ഉദയഭാനുവിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ജസ്റ്റീസ് ഹരിപ്രസാദാണ് ചൊവ്വാഴ്ച ജസ്റ്റീസ് ഉബൈദിന്‍റെ നടപടികൾ ചോദ്യം ചെയ്തത്. ഉബൈദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ആദ്യം പരിഗണിച്ച ജസ്റ്റീസ് ഉബൈദ് അറസ്റ്റ് തടഞ്ഞിരുന്നു. ചോദ്യം ചെയ്യാൻ പോലീസിന് അവസരമുണ്ടെന്നും എന്നാൽ അറസ്റ്റ് പാടില്ലെന്നുമായിരുന്നു ഉബൈദിന്‍റെ വിധി. പിന്നീട് ജസ്റ്റീസ് ഹരിപ്രസാദിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഹർജി തള്ളിയത്.
https://www.facebook.com/Malayalivartha


























