ആരെയും നടുക്കുന്ന ക്രൂര ലൈംഗിക പീഡനം; പത്ത് വയസുകാരിയ്ക്ക് വർഷങ്ങളോളം നേരിടേണ്ടി വന്നത്...

കൊല്ലം കരുനാഗപ്പളളിയില്‍ പത്ത് വയസ്സുകാരിയായ പെണ്‍കുട്ടിയെ നാലുവര്‍ഷത്തോളമായി പീഡിപ്പിച്ച നാലുപേരെ അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഇവര്‍ കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചു വരികയായിരുന്നുവത്രെ. പ്രതികളില്‍ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകും മുമ്പെ തന്നെ കുറ്റകൃത്യത്തില്‍ പങ്കാളികളായിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്ന സമയം മുതല്‍ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു തുടങ്ങിയിരുന്നു. യൂറിനറി ഇൻഫെക്‌ഷനും നെഞ്ചു വേദനയേയും തുടർന്ന് കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടു ദിവസം മുൻപ് പ്രവേശിപ്പിച്ചിരുന്നു.
നെഞ്ചിന്റെ ഭാഗത്തും ശരീരത്തിലും കണ്ട അസ്വഭാവികതയെ തുടർന്ന് ഡോക്ടർ കുട്ടിയുമായി സംസാരിച്ചപ്പോഴാണു പീഡനവിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതനുസരിച്ച് പൊലീസ് എത്തി കൂടുതൽ അന്വേഷണം നടത്തി. കൊല്ലം വനിതസെൽ സിഐ ജിജിമോൾ എത്തി കുട്ടിയുമായി സംസാരിച്ചു. ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു.
തൊടിയൂർ വടക്കുംമുറി കന്നേൽ തറയിൽ എ.അനീഷ്കുമാർ (29), പന്മന പോരൂക്കര കരീത്തറ വടക്കതിൽ ബി.രാജീവ് (33) ഉൾപ്പെടെ നാലു പേരെയാണ് എസിപി എസ്. ശിവപ്രസാദ്, സിഐ ആർ.രാജേഷ്കുമാർ, എസ്ഐ വി.ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തത്.
https://www.facebook.com/Malayalivartha























