പത്താം ക്ലാസ് വിദ്യാർത്ഥിനി കെട്ടിടത്തിൽ നിന്നും ചാടിയ സംഭവം വഴിത്തിരിവിലേയ്ക്ക്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗൗരിയുടെ അച്ഛൻ ഹൈക്കോടതിയിൽ

കൊല്ലം ട്രിനിറ്റിലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിനു മുകളിൽ നിന്നും ആത്മഹത്യ ചെയ്ത സംഭവം പുതിയ വഴിത്തിരിവിൽ. ആത്മഹത്യ ചെയ്ത പെൺകുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച അധ്യാപിക തന്റെ വീട്ടിൽ നടത്തുന്ന സ്വകാര്യ ട്യൂഷന് ചേരാൻ നിർബന്ധിച്ചെന്നും അതിന് തയ്യാറാകാത്തത് കാരണം പെൺകുട്ടിയെ അപമാനിച്ചെന്നുമാണ് പരാതി.
കുട്ടിയുടെ പിതാവ് പ്രസന്നകുമാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അധ്യാപികമാർക്ക് മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാധ്യത മങ്ങി. ട്യൂഷന് ചേരാത്ത ദേഷ്യത്തിൽ ഗൗരിയെ നാലു മണിക്കൂറോളം ക്ലാസിൽ നിർത്തി അപമാനിച്ചതായും വിവരം ലഭിച്ചു. സംസ്ഥാനത്തെ ട്യൂഷൻ മാഫിയയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇതിലൂടെ പുറത്തു വരുന്നത്. സർക്കാർ, സ്വകാര്യ സ്കൂൾ അധ്യാപകരിൽ നല്ലൊരു ശതമാനവും ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നവരാണ്. ഇല്ലെങ്കിൽ ട്യൂഷൻ പഠിപ്പിക്കുന്നവരാണ്. ഇടതു മുന്നണി സർക്കാർ ഇതിനെതിരെ പ്രതികരിച്ചെങ്കിലും ഇടതുസംഘടനാ നേതാക്കളും സ്വകാര്യ ട്യൂഷനിൽ അതീവ തല്പരരാണ്.
അതേ സമയം സംസ്ഥാനത്തെ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികളെ ശാസിക്കുന്നതിൽ നിന്നും അധ്യാപികമാർ പിൻമാറുന്നു. സ്കൂളിൽ വരുന്നത് പഠിപ്പിക്കാനാണെന്നും ആരെയും നന്നാക്കാനല്ലെന്നും അധ്യാപകർ പറഞ്ഞു തുടങ്ങിയിരിക്കുന്നു. അധ്യാപികമാർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയെ അറിയിച്ചതോടെയാണ് സ്കൾ അധ്യാപികർ ഗുരുതരമായ നിസഹരണത്തിലേക്ക് നീങ്ങുന്നത്. സർക്കാർ നടപടി അധ്യാപകരെ ഒന്നാകെ വെട്ടിലാക്കിയിരിക്കുകയാണ്.
കൊല്ലം സ്കൂളിലെ അധ്യാപികമാരുടെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുമ്പോഴാണ് പ്രോസിക്യൂഷൻ ഗുരുതര ആരോപണം ഉന്നയിച്ചത്. നിസാര പ്രശ്നങ്ങൾ കാരണമാണ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതാണെന്ന വാദമാണ് അധ്യാപികമാർ ഉന്നയിക്കുന്നത്. എന്നാൽ അത് ശരിയല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കുട്ടിയെ വഴക്കു പറഞ്ഞതിനാണ് ആത്മഹത്യ ചെയ്തത് എന്നായിരുന്നു വാദം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് ഇക്കാര്യം കണ്ടെത്തിയത്.
ഉച്ചഭക്ഷണം കഴിക്കാനിരുന്ന കുട്ടിയെയാണ് അധ്യാപിക മറ്റൊരു മുറിയിൽ കൊണ്ടുപോയി പരസ്യമായി ശാസിച്ചത്. അധ്യാപികമാരെ കസ്റ്റഡിയിലെടുത്താൽ മാത്രമേ നടന്നതെന്താണെന്ന് മനസിലാക്കാൻ കഴിയൂ. സ്കൂൾ മാനേജ്മെന്റിന് കീഴിലുള്ള ആശുപത്രിയിലേക്കാണ് ഗൗരിയെ കൊണ്ടു പോയത്. ഗൗരിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്നും ആരോപണമുണ്ട്. കുട്ടികളെ ചെറിയ കാര്യങ്ങൾക്ക് പോലും ക്രൂരമായി ശിക്ഷിക്കുന്നവരാണ് ഇവിടെത്തെ അധ്യാപകരെന്നും ആരോപണമുണ്ട്. ഏതായാലും സർക്കാർ അധ്യാപികരെ സഹായിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നത്.
സ്വകാര്യ ട്യൂഷൻ എടുക്കുന്ന സർക്കാർ അധ്യാപകരെ കണ്ടെത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഇക്കാര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha


























