ആളൂര്‍ വക്കീല്‍ വന്നിട്ടും... ജിഷാ വധക്കേസില്‍ പ്രോസിക്യൂഷന്‍ വാദിച്ചത് ചിന്തയെപ്പോലും മരവിപ്പിക്കുന്ന സംഭവങ്ങള്‍

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ജിഷാ വധക്കേസില്‍ പ്രോസിക്യൂഷന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രതിയായ അമീറുള്‍ ഇസ്ലാമിന് കൊലക്കയര്‍ തന്നെ കിട്ടുമെന്നാണ് അവരുടെ വിശ്വാസം. അത്രയ്ക്ക് ക്രൂരതയാണ് അവര്‍ ചെയ്തത്.
അതേസമയം പ്രതിഭാഗം തെളിവുകളും അനുബന്ധഘടങ്ങളും സംഘടിപ്പിക്കുന്നതിനുള്ള അവസാനവട്ട നെട്ടോട്ടത്തിലുമാണ്. വിചാരണ പൂര്‍ത്തിയായ അഞ്ച് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍ ബി എ ആളൂരിന്റെ ആവശ്യം വിചാരണകോടതി തള്ളിയത് തങ്ങളുടെ വിജയമായിട്ടാണ് പ്രൊസിക്യൂഷന്‍ ഭാഗം വ്യക്തമാക്കുന്നത്.
100 പേരടങ്ങുന്ന പ്രോസിക്യൂഷന്‍ സാക്ഷി പട്ടികയില്‍ നിന്നും കൊല്ലപ്പെട്ട ജിഷുടെ മാതാവ് രാജേശ്വരി അടക്കം അഞ്ച് പേരെ വീണ്ടും വിചാരണ ചെയ്യാന്‍ അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. നേരത്തെ വിചാരണയില്‍ പറഞ്ഞ കാര്യങ്ങള്‍ക്കപ്പുറമൊന്നും ഇവര്‍ക്ക് ബോദ്ധ്യപ്പെടുത്താനില്ലന്നുള്ള പ്രൊസിക്യൂഷന്റെ വാദം കണക്കിലെത്താണ് കോടതി പ്രതിഭാഗത്തിന്റെ ആവശ്യം നിരാകരിച്ചത്. പ്രതിഭാഗം വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെട്ടവര്‍ എല്ലാം കേസിലെ നിര്‍ണ്ണായക സാക്ഷികളായിരുന്നെന്നും പുനര്‍ വിചാരണയില്‍ ഇവരുടെ ഭാഗത്ത് ഉണ്ടാവുന്ന നേരിയ മൊഴി മാറ്റം പോലും കേസില്‍ വലിയമാറ്റങ്ങള്‍ക്ക് കാരണമാവുമായിരുന്നെന്നുമാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാണിക്കപ്പെടുന്നത്.
പുനര്‍വിചാരണയില്‍ പ്രോസിക്യൂഷനെ വിറപ്പിക്കാന്‍ ലക്ഷ്യമിട്ട് പ്രതിഭാഗം രഹസ്യമായി വിവരശേഖരണം ആരംഭിച്ചിരുന്നതായും സൗമ്യ കേസില്‍ ഗോവിന്ദ ചാമിയെ കൊലക്കയറില്‍ രക്ഷിച്ച ആളൂരിന്റെ മികവ് ജിഷ കേസിലും ആവര്‍ത്തിക്കപ്പെടുമെന്ന പ്രചാരണവും അടുത്ത കാലത്ത് ശക്തമായിരുന്നു. പുനര്‍വിചാരണയ്ക്കുള്ള അപേക്ഷ വിചാരണകോടതി തള്ളിയ സാഹചര്യത്തില്‍ ഈ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുക എന്നതാണ് പ്രതിഭാഗത്തിന്റെ മുന്നിലുള്ള അടുത്ത നടപടി.ഇക്കാര്യത്തില്‍ നടപടികള്‍ പുരോഗമിക്കുന്നതായിട്ടാണ് സൂചന.
ഹൈക്കോടതിയില്‍ ഈ വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ ഇതിന്മേല്‍ വിധിയുണ്ടാവും വരെ വിചാരണക്കോടതി വിധി പ്രഖ്യാപനം നീട്ടിവയ്‌ക്കേണ്ട സാഹചര്യമുണ്ടാവുമെന്നും കേസില്‍ പ്രതിഭാഗത്തിന് അനുകൂലമായ വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ രാജ്യം കണ്ട അതിദാരുണമായ ഈ കൊലക്കേസില്‍ പടിവാതിലിലെത്തിയിട്ടുള്ള അന്തിമവിധി ഒരു പക്ഷേ വര്‍ഷങ്ങളോളം വൈകുന്നതിന് കാരണമാവുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.

രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമവിദ്യാര്‍ത്ഥിനി ജിഷയുടേത്. പെരുംമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാലിറമ്പിലെ താമസസ്ഥലത്ത് ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടല്‍മാല പുറത്ത് വന്ന നിലിയില്‍ 2016 ഏപ്രില്‍ 28നാണ് ജിഷയുടെ ജഡം കാണപ്പെട്ടത്. ജിഷയുടെ ഘാതകന്‍ അമീറുള്‍ ഇസ്ലാമിന് വധ ശിക്ഷ കിട്ടുമോ എന്നതാണ് ഈ ഘട്ടത്തിലെ പ്രധാന ചര്‍ച്ച.
https://www.facebook.com/Malayalivartha
























