കണ്ണൂരിലെ സി പി എം നേതാക്കൾക്ക് ആരോപണങ്ങളുടെ ശനിദശ!! ആരോപണത്തിൽ അകപ്പെട്ടത് പി.ജയരാജനു ശേഷം എ.എൻ.ഷംസീർ, ജയരാജനെ പോലെ ഷംസീറും ജീവിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിലോ? പുതിയ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ

ജയരാജനെ പോലെ സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു എന്ന ആരോപണം തന്നെയാണ് ഷംസീറിനെതിരെയും വന്നിരിക്കുന്നത്. ഷംസീർ ടെലിവിഷൻ ചാനലുകളുടെ പ്രിയപ്പെട്ട ഗസ്റ്റാണ്. സാമാന്യം നന്നായി സംസാരിക്കാനറിയാം. സി പി എം നേതാക്കളെ പോലെ മസിലുപിടിക്കാനും നന്നായറിയാം.
സൂര്യന് കീഴിലുള്ള ഏത് വിഷയത്തെ കുറിച്ചും നന്നായി സംസാരിക്കും എന്നുള്ളതുകൊണ്ട് എല്ലാ ചാനലുകാരും ഷംസീറിനെ വിളിക്കാറുണ്ട്. തലശ്ശേരിയാണ് ഷംസീറിന്റെ സ്ഥലം. ചാനലുകാർക്ക് തലശേരിയിൽ സ്റ്റുഡിയോ സൗകര്യമില്ല. ആരെയുള്ള മാർഗ്ഗം കണ്ണൂരോ കോഴിക്കോട്ടോ ചെല്ലണം. എം എൽ എ ആയതോടെ അവിടങ്ങളിൽ ചെല്ലാൻ ഷംസീറിന് സമയമില്ലാതായി.
ഇനിയാണ് രസകരമായ എപ്പിസോഡ്. ഷംസീർ സ്വയം ഒരു സ്റ്റുഡിയോക്ക് രൂപം കൊടുത്തു. പാർട്ടി നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ഓഫീസ് മുറിയാണ് ചാനൽ സ്റ്റുഡിയോയാക്കി മാറ്റിയത്. വിവിധ പരിപാടികളിൽ പങ്കെടുത്ത് തിരക്കിലാകുന്ന ഷംസീർ ചാനൽ ചർച്ചക്ക് സമയമാകുമ്പോൾ തലശേരിയിലെ സ്റ്റുഡിയോയിലെത്തും.
താൻ ചർച്ചയിൽ പങ്കെടുക്കണമെന്ന് നിർബന്ധമുള്ളവർക്ക് തലശേരിയിലെ സ്റ്റുഡിയോയിലെത്താം. അവിടെ ചാനലിന്റെ ഒ.ബി.വാൻ കൊണ്ടു നിർത്തിയാൽ നേരിട്ട് ലൈവ് ചെയ്യാം. സ്റ്റുഡിയോയിൽ കുളിക്കാനും മേക്കപ്പ് ഇടാനുമുള്ള സൗകര്യമുണ്ട്. വേണമെങ്കിൽ ഒന്നു മയങ്ങുകയുമാകാം. കേരളത്തിൽ ഒരു നേതാവും ചാനൽ ചർച്ചക്ക് വേണ്ടി സ്വയം സ്റ്റുഡിയോ ഉണ്ടാക്കിയിട്ടില്ല. അതും കമ്മ്യൂണിസ്റ്റ് നേതാവ് .
കമ്മ്യൂണിസ്റ്റുകൾ മാറി പോയതിന്റെ ചിത്രമാണ് ജയരാജനിലും ഷംസീറിലും കണ്ടത്. പാർട്ടിക്ക് അതീതമായി പെരുമാറാനാണ് കമ്യൂണിസ്റ്റ് നേതാക്കൾക്ക് ഇഷ്ടം. പാർട്ടി അണികളുമായി നേതാക്കൾക്ക് യാതൊരു ബന്ധവുമില്ല. ഉന്നത ബിസിനസുകാരുമായാണ് നേതാക്കൾക്ക് ബന്ധം. ഇത്തരം ആർഭാടങ്ങൾ പാർട്ടി സമ്മേളനങ്ങളിൽ വലിയ ചർച്ചയാകും.
കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ് ഷംസീർ. കോടിയേരിക്ക് മുഖ്യമന്ത്രിയാകേണ്ടി വന്നാൽ തലശേരിയിൽ മത്സരിക്കാൻ ഷംസീർ ഒഴിഞ്ഞു കൊടുക്കും. കമ്യൂണിസ്റ്റ് നേതാക്കൾ ഇത്തരത്തിൽ സ്വയം പ്രഖ്യാപിത ദൈവങ്ങളാകരുതെന്ന് കർശന നിർദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha


























