അന്യ സംസ്ഥാന തൊഴിലാളികളുടെ കൊടും ക്രൂരത വീണ്ടും; പൊന്നും പണവും കവർന്നെടുക്കാൻ റിട്ട്. അദ്ധ്യാപികയോടും ഭർത്താവിനോടും ചെയ്തത്...നടുക്കം വിട്ടുമാറാതെ നാട്ടുകാരും ബന്ധുക്കളും

നാട്ടുകാരുടെ പ്രിയപ്പെട്ട ജാനകി(65) ടീച്ചറേ പൊന്നും പണവും കവർന്നെടുക്കാൻ കസേരയിൽ കെട്ടിയിട്ട് കഴുത്തറത്ത് അന്യ സംസ്ഥാന തൊഴിലാളികൾ കൊലപ്പെടുത്തി. ഭർത്താവും റിട്ട്. അദ്ധ്യാപകനുമായ കളപ്പേര കൃഷ്ണനേ(70) കഴുത്തറത്ത് അതീവ ഗുരുതരാവസ്ഥയിൽ മരണത്തോട് മല്ലിടുന്നു. കഴിഞ്ഞ രാത്രി രാത്രി പത്തുമണിയോടെയാണ് കൊലപാതകം. വീട്ടിനുള്ളിൽ കടന്ന മൂന്നംഗ മുഖംമൂടി സംഘം അരലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും കവർച്ച ചെയ്തു.ജിഷ വധകേസിൽ വിധി വന്നതിനു പിന്നാലെയാണ് അന്യ സംസ്ഥാന തൊഴിലാളികൾ നടത്തിയ പൈശാചികത വീണ്ടും…..
മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളാണ് പിന്നിൽ എന്നു പോലീസ് വെളിപ്പെടുത്തി. കൃഷ്ണൻ മരിച്ചു എന്നു കരുതിയാണ് മോഷ്ടാക്കൾ സ്ഥലം വിട്ടത്. അവശേഷിക്കുന്ന ജീവൻ നിലനിർത്താൻ അക്രമികളേ ഭയന്ന് ആഴത്തിൽ ഏറ്റ മുറിവുമായി കൃഷ്ണൻ എന്ന വൃദ്ധൻ മുറിക്കുള്ളിൽ മരിച്ചതുപോലെ കിടന്നു. അക്രമികൾ എത്തി മൂക്കിൽ വരെ കൈവയ്ച്ച് മരണം ഉറപ്പാക്കിയപ്പോഴും ശ്വാസം അടക്കി പിടിച്ച് കൃഷ്ണൻ കിടന്നു.
രക്തം വാർന്നു തന്റെ പ്രിയപ്പെട്ട ടീച്ചർ മരണത്തോടു മല്ലിടുമ്പോഴും വീണ്ടെടുത്ത ഓർമയുമായി കൃഷ്ണൻ ആദ്യം വിളിച്ചത് ചീമേനി പൊലീസ് സ്റ്റേഷനിലേക്ക്. ഇരുവരും കൊല്ലപ്പെട്ടെന്ന ധാരണയിൽ സ്വർണവും പണവും മാത്രമല്ല മൊബൈൽ ഫോൺ അടക്കം അവർ കൊണ്ടുപോയിരുന്നു. അവശേഷിച്ച ലാൻഡ് ഫോണായിരുന്നു ദുരന്തത്തെക്കുറിച്ചു പുറംലോകത്തെ അറിയിക്കാൻ കൃഷ്ണനു തുണയായത്.
പിന്നീട് തൃക്കരിപ്പൂരിലുള്ള മക്കളെയും. ഇതോടെയാണ് നാട്ടുകാർ സംഭവം അറിയുന്നത്. അപ്പോഴേക്കും സമയം ഏതാണ്ട് പതിനൊന്നോട് അടുത്തിരുന്നു. വിവരമറിഞ്ഞ് ഇവിടേക്ക് ആദ്യമെത്തിയത് സിപിഎം പ്രവർത്തകനായ പ്രജിത്തും കൂട്ടുകാരുമായിരുന്നു. അമ്പരപ്പായിരുന്നെങ്കിലും ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു ആദ്യം നടത്തിയതെന്ന് ഇവർ പറയുന്നു.
നാട്ടുകാർ ഓടി എത്തുമ്പോൾ ടീച്ചറുടെ ചേതനയറ്റ ശരീരം. വീടിന്റെ പൂമുഖത്ത് തന്നെ കസേരയിൽ കഴുതറ്റ നിലയിൽ ജാനകി ടീച്ചറേ കെട്ടിവയ്ച്ചിരിക്കുന്നു. രക്ഷിക്കാൻ ചെന്നവർ പറഞ്ഞു. ഉടൻ തന്നെ കെട്ടഴിച്ച് വാഹനത്തിൽ കയറ്റി. ഈ സമയം മറ്റൊരു മുറിയിൽ കഴുത്തിലേറ്റ മുറിവുമായി കൃഷ്ണനും അവശതയോടെ പുറത്തേക്കു വന്നു. രണ്ടു പേരെയും വാഹനത്തിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയും ചെയ്തു.
രാത്രി 10നും 11നും ഇടയിലായുരുന്നു സംഭവം. അതായത് ഉറക്കം ആകും മുമ്പേ..അർദ്ധരാത്രി പോലും ആകാതെ നടത്തിയ പൈശാചിക കൃത്യത്തിൽ ഞടുങ്ങുകയാണ് ചീമേനി. ഇക്കണക്കിന് പോയാൽ നാളെ ആർക്കും ഇത് സംഭവിക്കാമെന്ന് അടക്കം പറച്ചിൽ. എല്ലാവരിലും ആശങ്ക. പ്രായമാവരുടെ വീടുകളിൽ വാർത്ത വെള്ളിടി പോലെയാണ് കേൾക്കുന്നത്. എന്തു ചെയ്യും എന്ന നിസഹായത. കാസർ കോഡും പരിസരത്തും ആയിരക്കണക്കിനാണ് അന്യ സംസ്ഥാന തൊഴിലാളികൾ. പേരും ഊരും, നാടും പോലും അറിയാത അജ്ഞാതരേ പോലെ അവർ നടക്കുന്നു. ആർ എന്തു കുറ്റം ചെയ്ത് മുങ്ങിയാലും ആരെന്നോ..അവർ എവിടെയെന്നോ പോലും അറിയില്ല.
https://www.facebook.com/Malayalivartha


























