കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇനിയും ആളുകളെ പ്രേരിപ്പിക്കും; തന്നെ അറസ്റ്റ് ചെയ്യാൻ ആർക്കും അധികാരമില്ല; നഗ്നചിത്രങ്ങളുടെ ഗ്രൂപ്പ് അഡ്മിന്റെ വാദം ഇങ്ങനെ...

പെൺകുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ടെലഗ്രാം എന്ന മെസേജിംഗ് ആപ്പ് വഴി പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെ തലവൻ ഷറഫ് അലിയെ വ്യാഴാഴ്ചയാണ് മലപ്പുറത്ത് നിന്നും വണ്ടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പൂമ്പാറ്റ എന്ന പേരിലുള്ള ടെലിഗ്രാം കൂട്ടായ്മയിലെ മൂന്നൂറിലേറെ അംഗങ്ങള്‍ സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലായിരുന്നു.
കൂട്ടായ്മയിലെ പ്രധാനി അഷ്‌റഫലി പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. എന്നാൽ പിടിയിലായ അഷ്‌റഫലി പറയുന്നത് തന്നെ അറസ്റ്റ് ചെയ്യാൻ പൊലീസിനെന്നല്ല ആർക്കും അധികാരമില്ലെന്നാണ്. കുട്ടികളുടെ നഗ്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ഇനിയും ആളുകളെ പ്രേരിപ്പിക്കുമെന്നും ഇയാൾ പറഞ്ഞു.
പൂമ്പാറ്റയെന്ന ടെലിഗ്രാം കൂട്ടായ്മയിലൂടെയാണ് കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ പ്രചാരണം. അംഗങ്ങള്‍ സ്വന്തമായി ചിത്രീകരിച്ച കുട്ടികളുടെ അശ്ലീല വീഡിയോ ഇടക്കിടെ പോസ്റ്റ് ചെയ്യണമെന്നാണ് പൂമ്പാറ്റ ഗ്രൂപ്പിന്റെ പ്രധാന നിയമം. അല്ലാത്തവര്‍ ഗ്രൂപ്പ് വിട്ടുപോകണം. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. ഗ്രൂപ്പില്‍ 360 പേരുണ്ട്. തന്ത്രപൂര്‍വ്വം ഈ ഗ്രൂപ്പില്‍ നുഴഞ്ഞുകയറി, വിവരങ്ങള്‍ ചോര്‍ത്തി സൈബര്‍ ആക്ടീവിസ്റ്റ് ജല്‍ജിത്താണ് പൂമ്പാറ്റ ഗ്രൂപ്പിനെ കുടുക്കിയത്. എം. കോം ബിരുദ ധാരിയായ ഇയാൾ ഞരമ്പു രോഗികളായ ആളുകളെ മാത്രമാണ് ഗ്രൂപ്പിൽ അംഗങ്ങളാക്കിയിരുന്നത്. ഇത് കൂടാതെ പ്രാദേശികമായി സംഘടിപ്പിക്കുന്ന അശ്ലീല വീഡിയോകൾ ഉപയോഗിച്ച് ഇയാൾ ഒരു അശ്ലീല വെബ്സൈറ്റും തുടങ്ങിയിരുന്നു. ഇത് പൊലീസ് അടച്ചു പൂട്ടിയിട്ടുണ്ട്.
സ്വന്തം മകളെ പീഡിപ്പിച്ച വിവരം പങ്കുവയ്ക്കുന്ന ഒരച്ഛന്‍ വരെ ഈ ഗ്രൂപ്പില്‍ സജീവമാണ്. ഒരു ഗ്രൂപ്പിനെ കുടുക്കാനായെങ്കിലും ഇപ്പോഴും ഇത്തരം നിരവധി ഗ്രൂപ്പുകള്‍ സജീവമാണെന്ന് സൈബര്‍ഡോം അധികൃതര്‍ പറയുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.സ്മാര്‍ട്ട് ഫോണില്‍ സോഷ്യല്‍ മീഡിയ ആപ്പായ 'ടെലഗ്രാം' ഇന്‍സ്റ്റാള്‍ ചെയ്താണ് പ്രതി വ്യാപകമായ രീതിയില്‍ കുട്ടികളുടേതടക്കമുള്ള അശ്ലീല വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചിരുന്നത്.
കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് കണ്ടത്തിയ സൈബര്‍ഡോം ആണ് ഇയാള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇയാളില്‍ നിന്നുംമൊബൈല്‍ ഫോണും, മെമ്മറികാര്‍ഡുള്‍പെടെയുള്ളമറ്റുപകരണങ്ങളും പിടിച്ചെടുത്തിരുന്നു. ടെലഗ്രാം ആപ്പില്‍ പൂമ്ബാറ്റ, നാടന്‍ തുണ്ട്, ഗേ സെക്‌സ് ഇഷ്ടപെടുന്നവര്‍ എന്നിങ്ങനെയുള്ള ഗ്രൂപ്പുകളിലൂടെയാണ് പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും, ലൈംഗിക ചേഷ്ടകളും വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്.
ഗ്രൂപ്പിൽ മലയാളികളോ ഇന്ത്യക്കാരോ കഥാപാത്രങ്ങളല്ലാത്ത ഒരു വീഡിയോയും ചിത്രവും പോസ്റ്റ് ചെയ്യരുതെന്ന് അഡ്മിന്റെ കർശന നിർദ്ദേശമുണ്ട്. ഇതിനിടയിൽ ഗ്രൂപ്പിൽ ആക്ടീവ് അല്ലാത്ത ആളുകളെ റിമൂവ് ചെയ്യുമെന്ന ഭീഷണിപ്പെടുത്തലുകളും. പുതിയ വീഡിയോകൾ ഗ്രൂപ്പിൽ ഷെയർ ചെയ്യാതിരിക്കുന്നത് അഡ്മിന്റെ അപ്രീതിയ്ക്ക് ഇടയാക്കും. അതിനാൽ തന്നെ എല്ലാവരും ഈ ഗ്രൂപ്പിൽ പുതിയ വീഡിയോകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. മൂന്ന് വയസിൽ താഴെയുള്ള കുട്ടികളുടെ ചിത്രങ്ങൾ മതി ഗ്രൂപ്പിലെ സന്ദേശങ്ങൾ വായിച്ച പൊലീസുകാർക്ക് ലഭിച്ചത് മനസാക്ഷിയെ മരവിപ്പിക്കുന്ന അനുഭവമായിരുന്നു.
മൂന്ന് വയസിൽ താഴെയുള്ള കുട്ടികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ മാത്രം ചിത്രീകരിച്ചാൽ മതി, അതാകുമ്പോൾ കുട്ടിയ്ക്ക് ശരിയായ ഓർമയുമുണ്ടാകില്ല അവർ ഇതൊന്നും പുറത്ത് പറയുകയും ഇല്ല. എന്നാൽ ഇത് അംഗീകരിക്കാതിരുന്ന ഗ്രൂപ്പ് അഡ്മിൻ നാല് വയസ് മുതൽ 14 വയസുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ മാത്രം ഗ്രൂപ്പിൽ ഷെയർ ചെയ്താൽ മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഇത് സാമ്പത്തിക ലാഭത്തിനു വേണ്ടിയാണോ ചെയ്തതെന്നും അന്വേഷണം നടക്കുന്നു.
https://www.facebook.com/Malayalivartha


























