ദുഃഖ വെള്ളി ഇറാന്റെ മണ്ടയ്ക്ക് തീർത്ത് അമേരിക്ക ടെഹ്റാനിലെ പാമ്പൻ പാലം B 1 ബ്രിഡ്ജ് പിളർത്തി ട്രംപ്

ഇറാനിലെ വാണിജ്യപ്രാധാന്യമുള്ള കൂറ്റൻ പാലം വ്യോമാക്രമണത്തിൽ തകർത്ത് അമേരിക്ക. ടെഹ്റാനെ കരാജ് നഗരവുമായി ബന്ധിപ്പിക്കുന്ന ഇറാനിലെ ഏറ്റവും ലിയ പാലമായ ബി-1 ബ്രിഡ്ജ് ആണ് യുഎസ് സൈന്യം തകർത്തത്. ആക്രമണത്തിൽ 8 പേർ കൊല്ലപ്പെട്ടു. 95 ഓളം പേർക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാലത്തിന് നേരെ രണ്ട് തവണ ആക്രമണങ്ങൾ നടന്നതായി ഇറാൻ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ആദ്യത്തെ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാ പ്രവർത്തനം നടത്താനുമെത്തിയവർക്കാണ് രണ്ടാമത്തെ ആക്രമണത്തിൽ പരിക്കേറ്റത്. പാലത്തിലൂടെ യാത്ര ചെയ്തിരുന്ന ഇറാൻ സ്വദേശികളും പ്രദേശത്തെ താമസക്കാരുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
അതേസമയം പശ്ചിമേഷ്യൻ മേഖലയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഏതു നിമിഷവും ഒരു കരയുദ്ധം ഉണ്ടായേക്കുമെന്ന സാധ്യതയേറുകയാണ്. കരയുദ്ധത്തിന് ഇറാൻ അതിവേഗം സജ്ജമാകുന്നതായാണ് റിപ്പോർട്ടുകൾ. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മൂന്നാഴ്ച കൂടി ആക്രമണം തുടരുമെന്ന യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇറാന്‍റെ നീക്കം.
ശത്രുക്കളുടെ ഓരോ നീക്കങ്ങളും അതീവ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും ഏതു സാഹചര്യത്തെയും നേരിടാൻ തയ്യാറെടുക്കണമെന്നും അമിർ ഹാത്മി ആവശ്യപ്പെട്ടു. ഇറാൻ മണ്ണിലെത്തുന്ന ഒരൊറ്റ അമേരിക്കൻ സൈനികനും ജീവനോടെ മടങ്ങില്ലെന്നും അമിർ ഹാത്മി കഴിഞ്ഞ ദിവസം വെല്ലുവിളിച്ചിരുന്നു. ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കാൻ കൂടുതൽ നടപടികളുമായി ഇറാൻ മുന്നോട്ടു പോവുകയാണ്.
ഇറാനെ ബോംബിട്ട് ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ, ടെഹ്റാനില്‍ ആക്രമണം കടുപ്പിച്ച് യുഎസും ഇസ്രയേലും. ടെഹ്റാനിലെ നൂറ്റാണ്ട് പഴക്കമുള്ള മെഡിക്കൽ ഗവേഷണ കേന്ദ്രം, പാലം, സ്റ്റീൽ പ്ലാന്റുകൾ എന്നിവയാണ് ആക്രമണത്തിൽ ലക്ഷ്യമിട്ടത്. ആക്രമണങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ടെല്‍ അവീവില്‍ ആക്രമണം നടത്തിയെന്നും ഇസ്രായേല്‍ സൈന്യത്തിന് നാശമുണ്ടാക്കിയെന്നും ഇറാന്‍ അവകാശപ്പെട്ടു.
ശത്രുക്കളുടെ അപമാനകരമായ കീഴടങ്ങല്‍ വരെ യുദ്ധം തുടരുമെന്ന് ഇറാന്‍ ആവര്‍ത്തിക്കുന്നു. അതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗം ആരംഭിക്കുന്നതിനു തൊട്ടുമുന്‍പും നടന്നുകൊണ്ടിരിക്കുമ്പോഴും ഇസ്രയേലിലും ഗള്‍ഫ് രാജ്യങ്ങളിലും മിസൈൽ ആക്രമണ മുന്നറിയിപ്പായി സൈറണുകൾ മുഴങ്ങി.
ടെൽ അവീവിലും ദോഹയിലും ദുബായിലുമാണ് മുന്നറിയിപ്പുകള്‍ വന്നത്. ഇന്നലെ രാവിലെ ഇസ്രയേലിലേക്ക് തുടർച്ചയായ മിസൈൽവർഷമാണ് ഇറാൻ നടത്തിയത്. അബുദാബിയിലെ ഖലീഫ തുറമുഖത്തും സൗദിയുടെ കിഴക്കൻ മേഖലയിലും ആക്രമണമുണ്ടായി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങളിലെ പാലങ്ങളും ലക്ഷ്യമിടുമെന്നു ഇറാൻ സേന മുന്നറിയിപ്പു നൽകി.
കരയുദ്ധത്തിന് യുഎസ് തയാറായെത്തിയാല്‍ നേരിടാൻ 70 ലക്ഷം ഇറാൻകാർ സജ്ജരാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബഫ് അറിയിച്ചു. സൈന്യത്തിൽ ചേരാൻ ആഹ്വാനം ചെയ്തു വലിയ പ്രചാരണം സർക്കാർ കഴിഞ്ഞയാഴ്ച ആരംഭിച്ചിരുന്നു. വിരമിച്ച സൈനികരുടെ സേവനവും തേടിയിരുന്നു. അർധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സിൽ കുട്ടികളെ ചേർക്കുന്നതായും ആരോപണമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























