ഇറാന് ചാക്കാല ഇല്ല..! ഭൂമിക്കടിയിലെ ആയുധ പുര മൊസാദ് ആസ്ഥാനം കത്തി കൂട്ടിയിട്ട് കത്തിക്കാൻ ട്രംപ്

ഇറാനെതിരെ ആക്രമണം നടത്തുമ്പോള്‍ അതേനാണയത്തില്‍ തിരിച്ചടിക്കുന്ന ശൈലിയാണ് ഇറാന്‍ സ്വീകരിക്കുന്നത്. അമേരിക്കയുടെ എഫ് 35 വിമാനം അടക്കം വീഴ്ത്തികൊണ്ട് ഇറാന്‍ തങ്ങള്‍ ഒട്ടും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിന്റെ ടെല്‍ അവീവിലെ ആസ്ഥാനം ആക്രമിച്ചതായി ഇറാന്‍ അവകാശപ്പെട്ടു. കൃത്യതയോടെയുള്ള ആക്രമണത്തില്‍ കേന്ദ്രം പൂര്‍ണമായി തകര്‍ത്തതായി ഇറാനിലെ തസ്‌നിം വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഐആര്‍ജിസിയുമായി ബന്ധമുള്ള ഏജന്‍സിയാണ് തസ്‌നിം. ഒരു കെട്ടിടം കത്തുന്ന ദൃശ്യങ്ങള്‍ തസ്‌നിം ന്യൂസ് ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേലിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായിട്ടില്ല. വെള്ളിയാഴ്ച പുലര്‍ച്ചെ ടെല്‍ അവീവ് മേഖലയിലെ ഒമ്പത് സ്ഥലങ്ങളിലാണ് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഒരു റെയില്‍വെ സ്റ്റേഷനും കെട്ടിടങ്ങള്‍ക്കും കേടുപാടുകളുണ്ടായി.
സാവിഡോര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നാശനഷ്ടങ്ങളുണ്ടായതായി ഇസ്രയേലി ടെലിവിഷനായ കെ.എ.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂതികളും ഇറാനും നടത്തിയ മിസൈല്‍ ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരുക്കേറ്റതായി ഇസ്രയേലി മാധ്യമമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാനില്‍ നിന്നും ആക്രമണം തുടരുകയാണ്. കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റും എണ്ണ ശുദ്ധീകരണശാലയും ഇറാന്‍ ആക്രമിച്ചു. യുഎഇയിലെ ഗ്യാസ് പ്ലാന്റും വെള്ളിയാഴ്ച രാവിലെ ഇറാന്‍ ലക്ഷ്യമിട്ടിരുന്നു. ഇറാനിലെ വൈദ്യുത നിലയങ്ങള്‍ ആക്രമിക്കുമെന്ന യുഎസ് ഭീഷണി തുടര്‍ന്നാല്‍ പ്രാദേശിക ഊര്‍ജ്ജ സൗകര്യങ്ങളെയും യു.എസ് ഓഹരി ഉടമകളുള്ള കമ്പനികളെയും ആക്രമിക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് മുന്നറിയിപ്പ് നല്‍കി.
അതിനിടെ ശ്ചിമേഷ്യയില്‍ യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുടെ എഫ്-35 സ്റ്റെല്‍ത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി ഇറാന്‍. മധ്യ ഇറാനിലെ ആകാശപരിധിയില്‍ വെച്ച് വിമാനം തകര്‍ത്തതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ ഉദ്ധരിച്ച് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനം തകര്‍ത്തതായി ഇറാന്‍ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha
























