മലപ്പുറം നരണിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം മുങ്ങി താഴ്ന്നപ്പോള്‍ ഫാത്തിമയക്ക് രക്ഷയായത് മരക്കൊമ്പ്; കൂടെയുണ്ടായിരുന്നവർ മരണത്തിലേക്ക് പോയതറിയാതെ അവൾ ആശുപത്രിയിൽ

മലപ്പുറം നരണിപ്പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം മുങ്ങി താഴ്ന്നപ്പോള്‍ ഫാത്തിമയക്ക് കയ്യില്‍ കിട്ടിയത് മരത്തിന്റെ കമ്പ് അതില്‍ പിടിച്ചു കിടന്നു നിലവിളിച്ച ഫാത്തിമയെ കരയില്‍ നിന്നവര്‍ വന്നു രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.
പാതിബോധം മറഞ്ഞ അവസ്ഥയിലും അവള്‍ തന്റെ കൂട്ടുകാരെക്കുറിച്ചു പറയുന്നുണ്ടായിരുന്നു. ഒമ്പതു പേരിലൊരാളായി പുഴയില്‍ ഉല്ലാസത്തിനായി പോകുവാന്‍ വഞ്ചിയില്‍കയറുമ്പോള്‍ ഫാത്തിമയുടെ കണ്ണുകള്‍ ഉടക്കിയത് വള്ളത്തിനുണ്ടായിരുന്ന ഒരു ദ്വാരത്തിലാണ്. അതിലൂടെ വെള്ളം കയറുന്നതു കണ്ടു ഭയപ്പാടോടെ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ കാഴ്ചകാണാന്‍ പറ്റിയ മാനസികാവസ്ഥയിലായിരുന്നില്ല അവള്‍.
ഫാത്തിമയുടെ വാക്കുകളിലേയ്ക്ക്...
‘സ്‌കൂള്‍ വിട്ടപ്പോള്‍ ഞങ്ങള്‍ വെറുതെ പാലം കാണാന്‍ പോയതായിരുന്നു. അങ്ങനെ ഒരു വഞ്ചിയില്‍ കയറി. ഞങ്ങള്‍ ഒന്‍പതു പേരാണുണ്ടായിരുന്നത്. ഞാന്‍ ആദ്യമായാണ് ഒരു വഞ്ചിയില്‍ കയറുന്നത്. കുറച്ച് നീങ്ങിയപ്പോള്‍ തന്നെ വഞ്ചിയില്‍ ഓട്ട(ദ്വാരം) കണ്ടു. അതിലൂടെ വെള്ളം കയറാന്‍ തുടങ്ങി. പിന്നെ വഞ്ചി മുങ്ങുകയായിരുന്നു.
ഒരു വടിയില്‍ പിടിച്ചുനിന്ന എന്നെ കുറേ എട്ടന്‍മാര്‍ അക്കരെ നിന്ന് വന്ന് രക്ഷിക്കുകയായിരുന്നു.’ നീന്തല്‍ അറിയാത്ത ഫാത്തിമയ്ക്ക് മരക്കമ്പ് ജീവിതത്തിലേയക്കു ഒരു കച്ചിത്തുരുമ്പായി. തന്റെ കൂട്ടുകാരെ നരണിപ്പുഴ വിഴുങ്ങവിഴുഞ്ഞിയതറിയാതെ ആശുപത്രിക്കിടക്കയില്‍ വെച്ചും ആ നിഷ്‌കളങ്കമനസ്സ് പറയുന്നു. പൂജയും കൂട്ടുകാരും അവിടെ ഉണ്ട് . അവരെയും രക്ഷിക്കൂ. ചങ്ങരംകുളം നന്നംമുക്ക് നരണിപ്പുഴയില്‍ നടന്ന അപകടത്തില്‍ മരിച്ചത് നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ്.
https://www.facebook.com/Malayalivartha


























