ഇന്നലെ വരെ ജയക്ക് ഒരു അസുഖവുമില്ലായിരുന്നു; മകനെ മൃഗീയമായി കൊന്നൊടുക്കിയപ്പോഴും ഭർത്താവ് എന്തുകൊണ്ട് ഭാര്യയെ പൊതിഞ്ഞ് വയ്ക്കുന്നു? ജിത്തുവിന്റെ വാദം തള്ളി ഉറ്റവരും നാട്ടുകാരും

കുണ്ടറ കുരീപ്പള്ളി ജോബ് ഭവനിൽ ജോബ് ജി. ജോണിന്റെയും ജയമോളുടെയും മകൻ ജിത്തുജോബിന്റെ ക്രൂര കൊലപാതകത്തിൽ അമ്മ ജയക്ക് മാനസിക രോഗമെന്ന ജയയുടെ ഭർത്താവിന്റെ വാദം തള്ളി നാട്ടുകാരും ബന്ധുക്കളും. ഇന്നലെ വരെ മാനസിക രോഗമുണ്ടെന്ന് പറയാത്ത ഭർത്താവ് ഭാര്യക്ക് വേണ്ടി രംഗത്തിറങ്ങിയതോടെ സംഭവത്തിൽ ജിത്തുവിന്റെ അച്ഛന് മേലും സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. ഞങ്ങളുടെ അനുഭവത്തിൽ ജയക്ക് മാനസികരോഗം ഉള്ളതായി അനുഭവപ്പെട്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പെരുമാറ്റത്തിൽ യാതൊരു ഭാവവ്യത്യാസവും കണ്ടിട്ടില്ലെന്നും അവർ പറഞ്ഞു.
പ്രതി ജയ കുറച്ചുനാളായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായാണ് ജിത്തുവിന്റെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകനും അമ്മയും തമ്മിൽ വലിയ സ്‌നേഹത്തിലായിരുന്നു. കൊലപ്പെടുത്തിയത് ജയ ആണെന്ന് പൊലീസ് പറയുന്നത് വരെ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും ജിത്തുവിന്റെ അച്ഛൻ പറയുന്നു. തനിക്ക് വട്ടാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തിയതുകൊണ്ടുള്ള ദേഷ്യം കാരണമാണ് കൊലപ്പെടുത്തിയതെന്ന് ജയ പറഞ്ഞെന്നും ജോബ് പറഞ്ഞു.
എന്നാൽ ഭര്‍തൃമാതാവുമായി ജിത്തു ഓഹരിവിഹിതം സംബന്ധിച്ച് തര്‍ക്കിച്ചെന്നും തുടര്‍ന്ന് താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ജയ ആദ്യം നൽകിയിരുന്ന മൊഴി. എന്നാൽ അന്വേഷണ സംഘത്തിന് മുന്നിൽ പരസ്പര വിരുദ്ധമായാണ് ജയാ മൊഴി നൽകുന്നത്.
ഏറ്റവും ഒടുവിലായി നൽകിയ മൊഴി മകനെ കൊന്നതിനു തനിക്ക് ദുഃഖമില്ലെന്നും മകന്റെ ശരീരത്തിൽ പിശാച് ബാധിച്ചിട്ടുണ്ടന്നുമാണ്. എങ്കിലും മകനെ പെട്ടെന്നുള്ള പ്രകോപനത്തില്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് ഇന്നലെ രാത്രി ഇവരെ ഒറ്റയ്ക്ക് നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയത്. ക്രൂരമായി നടത്തിയ കൊലപാതകത്തിൽ ശരീരത്തിന്റെ പല പകലും ഇനിയും കണ്ടെത്തനുണ്ട്. മൃതദേഹത്തില്‍ നിന്നും കാണാതായ ഇടംകൈ കണ്ടെത്തിയാല്‍ കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് പോലീസ് കരുതുന്നത്.
തര്‍ക്കത്തിനിടയില്‍ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടര്‍ന്നായിരുന്നു കൊലപ്പെടുത്തിയതെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. പിതാവ് കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ജോബ് ജി. ജോണിന്റെ കുടുംബവുമായി ജിത്തു അടുപ്പത്തില്‍ ആയിരുന്നു. ഇടയ്ക്കിടെ അവിടെ പോകുകയും ചെയ്തിരുന്നു. ഇതുപോലെ അവിടെ പോയി വന്നതിന് ശേഷം ജയമോളോട് ചില കാര്യങ്ങള്‍ ജിത്തു സംസാരിച്ചു.
ഇതു തന്നെ പ്രകോപിതയാക്കിയെന്നും ഷാള്‍ എടുത്തു കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് ഇവര്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഇത്തരം ഒരു കാര്യം ഒരാള്‍ക്ക് ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ലെന്നും സഹായം വേണ്ടതുണ്ടെന്നുമാണ് പോലീസിന്റെ നിഗമനം.
ചോദ്യം ചെയ്യലില്‍ ജയമോള്‍ പരസ്പര വിരുദ്ധമായിട്ടാണ് സംസാരിച്ചത്. ജയയുടെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ജയ കുറ്റം സമ്മതിച്ചെങ്കിലും ശാസ്ത്രീയ അന്വേഷണത്തിലൂടെയേ കൊലപാതകകാരണവും കൂടുതല്‍പേര്‍ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാകൂവെന്ന് അന്വേഷണസംഘം പറഞ്ഞു. ജിത്തുവിന്റെ വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ പിതാവ് ജോബിന്റെ കുടുംബവീടിനടുത്ത് ആളൊഴിഞ്ഞ മരച്ചീനി കൃഷിത്തോട്ടത്തിലായിരുന്നു മൃതദേഹം.

ഒരുകാല്‍ വെട്ടിമാറ്റിയ നിലയിലും മറ്റേക്കാല്‍ വെട്ടേറ്റു തൂങ്ങിയ നിലയിലുമായിരുന്നു. കൈകളും വെട്ടിമാറ്റിയിരുന്നു. ആളൊഴിഞ്ഞ പറമ്പിലെ ഉപയോഗശൂന്യമായ കുളിമുറിക്കു സമീപമാണു മൃതദേഹം കിടന്നത്. വീടിനു പിന്നിലെ നടവഴിയില്‍നിന്നു കുട്ടിയുടെ ശരീരാവശിഷ്ടങ്ങള്‍ പോലീസിനു കിട്ടിയിരുന്നു. മൃതദേഹം വലിച്ചിഴച്ചു കൊണ്ടുപോയപ്പോള്‍ വഴിയില്‍ വീണതാകാം ഇതെന്നാണു കരുതുന്നത്.
തിങ്കളാഴ്ച രാത്രി 8.30 മുതലാണ് ജിത്തു ജോബിനെ കാണാതായത്. പഠന ആവശ്യത്തിന് സ്കെയിൽ വാങ്ങാൻ കടയിൽ പോയ ശേഷം ജിത്തു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് കാട്ടി ബന്ധുക്കൾ ചാത്തന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടയിലാണ് ഇന്നലെ വീടിന് സമീപത്ത് നിന്ന് ദേഹമാസകലം കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
മകനെ കൊലപ്പെടുത്തിയ ശേഷവും കൂസലില്ലാതെ നടന്ന ജയയുടെ നാടകത്തിലും വീട്ടുകാർക്ക് കടുത്ത അമർഷമുണ്ട്.
https://www.facebook.com/Malayalivartha
























