പോലീസ് തന്നെ മർദ്ദിച്ചു...അതിൽ പരാതിയില്ല!! കോടതിയിൽ ബോധരഹിതയായി ജയാജോബ്

മകനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയ മോൾ കോടതിയിൽ കുഴഞ്ഞു വീണു പരവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽലാണ് ജയമോൾ കുഴഞ്ഞു വീണത്. പതിനാലുകാരനായ മകൻ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജയമോൾ. മകനെ കൊലപ്പെടുത്തിയത് താനാണെന്ന് ജയമോൾ കോടതിയിലും മൊഴികൊടുത്തു. ഒറ്റയ്ക്കാണ് കൊലപ്പെടുത്തിയതെന്നും കോടതിയിൽ മൊഴി നൽകിയ ശേഷമാണ് കുഴഞ്ഞു വീണത്.
മകനെ ക്രൂരമായി കൊലപ്പെടുത്തി ചുട്ടെരിച്ചപ്പോഴും, ശരീരഭാഗങ്ങൾ അടർത്തിമാറ്റിയപ്പോഴും പൊലീസിന് മുന്നിൽ കുറ്റസമ്മതം നടത്തി അത് വിവരിച്ചപ്പോഴും ഇല്ലാത്ത വികാര ഭാവങ്ങളായിരുന്നു കോടതിൽ അരങ്ങേറിയത്. പൊലീസ് തന്നെ മർദ്ദിച്ചതായും എന്നാൽ അതിൽ പരാതിയില്ലെന്നും ജയമോൾ നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു. കാൽപാദത്തിന് അടിയിൽ ലാത്തികൊണ്ടാണ് പൊലീസ് അടിച്ചതെന്നും ജയ്മോൾ കോടതിയിൽ പറഞ്ഞു. ജയമോളെ മർദ്ദിച്ചതിന് പൊലീസിനെ കോടതി വിമർശിച്ചു. ജയമോളെ മെഡിക്കൽ പരിശോധന നടത്താനും കോടതി നിർദേശിച്ചു.
കുറ്റസമ്മതം നടത്തിയതിനാൽ ജയമോളെ കോടതി 14 ദവസത്തേക്ക് റിമാൻഡ് ചെയ്തു. കൊട്ടിയം കുരീപ്പളളി ജോബ് ഭവനിൽ ജോബ് ജോണിന്റെ മകൻ ജിത്തുജോബ് എന്ന പതിനാലുകാരന്റെ മൃതദേഹം. കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ ജിത്തുവിനെ കാണാതായിരുന്നു. വീട്ടുവഴക്കിനെ തുടർന്ന് മകനെ കൊലപ്പെടുത്തിയതിന് ശേഷം തീ കൊളുത്തുകയായിരുന്നുവെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി. താൻ തനിച്ചാണ് കൊലപാതകം നടത്തിയതെന്നും ജയമോൾ പറഞ്ഞതായാണ് പൊലീസ് നൽകുന്ന സൂചന. കുണ്ടറ എം ജി ഡി എച്ച് എസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ജിത്തു ജോബ്. തിങ്കളാഴ്ച മുതൽ കാണാതായ ജിത്തുവിന്റെ മൃതദേഹം ബുധനാഴ്ച വൈകുന്നേരമാണ് സമീപത്തെ പറമ്പിൽ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയത്. അന്നേ ദിവസം രാത്രി എട്ടരയോടെ സ്‌കെയില്‍ വാങ്ങാന്‍ പോയ കുട്ടി തിരികെ എത്തിയില്ലെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























