വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്ത്

വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുന്ന അദാനി ഗ്രൂപ്പിന്റെ സിഇഒ സന്തോഷ് മഹാപാത്ര രാജി വച്ചത് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സ്ഥിതിയിൽ മനം മടുത്താണെന്ന് സൂചന. കേരളം പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്ന ഒരു സംസ്ഥാനമല്ലെന്നാണ് മഹാ പാത്രയുടെ വിലയിരുത്തൽ. അദാനിക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കാൻ പോകുന്ന ഒരു പദ്ധതിയുടെ നേതൃത്വത്തിലിരിക്കാൻ തനിക്ക് താത്പര്യമില്ലെന്നാണ് അദ്ദേഹം അറിയിച്ചതെന്ന് വിവരം ലഭിച്ചു.
സർക്കാർ ഒരു തരത്തിലും അദാനി ഗ്രൂപ്പുമായി സഹകരിക്കുന്നില്ല. കരിങ്കല്ല് കിട്ടാതായത് കാരണം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. തീരപ്രദേശത്ത് എന്നും പ്രശ്നങ്ങളാണ്. ആരും തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്നില്ലെന്നാണ് അദാനി പറയുന്നത്. വിഴിഞ്ഞം പദ്ധതി തത്കാലം നിർത്തിവച്ച് കുളച്ചലിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അദാനി ആലോചിക്കുന്നുണ്ട്. ആയിരം ദിവസമല്ല പതിനായിരം ദിവസം കഴിഞ്ഞാലും ഒന്നും സംഭവിക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ.
സർക്കാരുമായി കരാർ ഒപ്പിട്ടയാളാണ് മഹാ പാത്ര. 1000 ദിവസത്തിനകം നിർമ്മാണം പൂർത്തിയാക്കാമെന്ന് പറഞ്ഞയാളാണ് രാജിവച്ചത്. ഇനി 1000 ദിവസത്തിന് പ്രസകതിയില്ല. കരാർ ഒപ്പിട്ട മന്ത്രിസഭയും അധികാരത്തിലില്ല. ഇടത് സർക്കാർ അധികാരത്തിൽ വന്നാൽ ഇത്തരം വൻകിട പദ്ധതികളെല്ലാം നിലയ്ക്കുമെന്ന് പറഞ്ഞത് യാഥാർത്ഥ്യമായി തീർന്നു. കേരളത്തിൽ ഉമ്മൻ ചാണ്ടി നടപ്പിലാക്കിയ എല്ലാ പദ്ധതികളും ഇത്തരത്തിൽ പകുതി വഴിയിലായി. സർക്കാരാകട്ടെ ഇത്തരം പ്രശ്നങ്ങൾ തീരെ ഗൗനിക്കുന്നില്ല. തുറമുഖത്തിന് ഒരു മന്ത്രിയുണ്ടോ എന്നു പോലും പലർക്കുമറിയില്ല. ഉദ്യോഗസ്ഥതലത്തിൽ നിന്നും നിസഹകരണത്തിന്റെ വെടിക്കെട്ടാണ്. ഏതു ഫയലും മുഖ്യമന്ത്രി കാണണമത്രേ. തുറമുഖ മന്ത്രിക്ക് ഉദ്യോഗസ്ഥരെ പോലും ഭയമാണ്.
പരിചയസമ്പന്നനായ ഉദ്യോഗസ്ഥനാണ് മഹാ പാത്ര. അദ്ദേഹം ഗുജറാത്ത് കേഡറിൽ ഐ.എ.എസുകാരനായിരുന്നു. തുമുഖങ്ങൾ നിർമ്മിക്കുന്നതിൽ പ്രത്യേക പ്രാവീണ്യമുണ്ട്. എന്നാൽ താൻ സെക്രട്ടേറിയറ്റിൽ കയറിയിറങ്ങി മടുത്തെന്നാണ് അദ്ദേഹം പറയുന്നത്. കേരള സെക്രട്ടേറിയറ്റിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. മുഖ്യമന്ത്രിയെ കാണാനും സംസാരിക്കാനും അവസരം ലഭിക്കാറില്ല. അദാനി ഗ്രൂപ്പ് എന്നു കേൾക്കുമ്പോൾ ശത്രുതാ മനോഭാവത്തോടെയാണ് പലരും പെരുമാറുന്നതെന്നും മഹാപാത്രയുടെ വിശ്വസ്തരിൽ നിന്നറിയുന്നു. ഫലത്തിൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്നും അദാനി പിൻമാറിയാലും അത്ഭുതപ്പെടേണ്ടതില്ല.
പദ്ധതി നടപ്പിലാക്കുന്നതിനേക്കാൾ സർക്കാരിനു താത്പര്യം മത്സ്യതൊഴിലാളികളുടെ കാര്യങ്ങളിലാണ്. ഒരുതരം ബൂർഷാ മനോഭാവമാണ് തങ്ങളോട് കാണിക്കുന്നത്. അതേ സമയം തമിഴ്നാട് തങ്ങളെ ദൈവത്തെ പോലെ കാണുന്നു. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ നൽകുന്ന പിന്തുണയും അദാനി അനുസ്മരിക്കുന്നു.
https://www.facebook.com/Malayalivartha
























