Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ശകുന്തളയുടേത് തന്നെ; കൊലപാതകത്തിലേയ്ക്ക് നയിച്ചത് പണത്തിന് വേണ്ടിയെന്ന് സൂചന; വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഏരൂര്‍ സ്വദേശി മരണപ്പെട്ട സംഭവവുമായി ശകുന്തളയുടെ കൊലപാതകത്തിന് ബന്ധമോ ?

28 JANUARY 2018 09:03 AM IST
മലയാളി വാര്‍ത്ത

പ്ലാസ്റ്റിക് വീപ്പയിൽ കോൺക്രീറ്റ് ഇട്ട് നിറച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഉദയംപേരൂർ മാങ്കായി കവല തേരേയ്ക്കൽ കടവിൽ തേരേയ്ക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ ശകുന്തള (50 ) യുടേത് തന്നെയാണ് ഉറപ്പാകുന്നു. മകളുടെ ഡി.എൻ.എ ഫലം ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.

ഉദയംപേരൂർ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളർത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടർന്ന് മകനും മകളുമൊത്ത് വാടകവീടുകളിൽ മാറി മാറി താമസിച്ചു. ഇതിനിടെ മകൻ പ്രമോദ് ബൈക്ക് അപകടത്തിൽപ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. മകളുമായി പിണങ്ങി പിന്നെ ഒറ്റയ്ക്കായി താമസം.

മകന്റെയും, ശകുന്തളയുടെയും അപകടങ്ങളെ തുടർന്ന അഞ്ച് ലക്ഷത്തിലേറെ ഇൻഷ്വറൻസ് തുക ശകുന്തളക്ക് ലഭിച്ചതായാണ് സൂചന. 2013ൽ ചോറ്റാനിക്കരയിലെ മൂന്ന് സെന്റ് സ്ഥലം വിറ്റ പണവും ഇവരുടെ പക്കലുണ്ടായിരുന്നത്രെ. പണത്തെ ചൊല്ലിയുണ്ടായ കൊലപാതകമാകാം എന്നും കരുതുന്നുണ്ട്.

വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഉണ്ടായ എരൂർ സ്വദേശിയുടെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഒന്നര വർഷങ്ങൾക്ക് മുൻപ് ശകുന്തള ഇയാളുടെ കാറിൽ കയറി പോയിട്ടുണ്ടെന്ന് മകൾ പൊലീസിന് മൊഴി നൽകിയതായി അറിയുന്നു.

ജനുവരി ഏഴിന് തലകീഴായി കൈകാലുകൾ മടക്കി വീപ്പയിൽ കയറ്റിയ ശേഷം കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോടും ചേർന്ന ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.  ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളങ്ങൂ. വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയിൽ നിന്നാണ് സ്ത്രീയുടേതെന്ന് ഉറപ്പിച്ചത്.

കണങ്കാലിലെ അസ്ഥിയിൽ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പർ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ശകുന്തളയിലേക്ക് എത്തിച്ചേർന്നത്. രണ്ട് വർഷം മുമ്പ് സ്കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സമാനമായ സ്ക്രൂ ഇവരിൽ ഘടിപ്പിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (48 minutes ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (53 minutes ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (58 minutes ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (1 hour ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (1 hour ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (1 hour ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (1 hour ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (1 hour ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (2 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (2 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (2 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (3 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (3 hours ago)

Malayali Vartha Recommends