ഊളമ്പാറയില്‍ നിന്ന് തിരികെ വന്ന കേഡല്‍ പെരുമാറിയിരുന്നത് റോബോര്‍ട്ടുകളെ പോലെ; കേഡല്‍ ഒരു ദിവസം ഭക്ഷണം കഴിക്കുന്നത് ആറും ഏഴും പ്രാവശ്യം: കേഡല്‍ ജീന്‍സണ്‍ രാജയ്ക്കു സംഭവിച്ചത് എന്ത്?

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയിൽ ആയിരുന്ന കേഡല്‍ ജീന്‍സണ്‍ രാജയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടായതോടെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. അപസ്മാരം ഉണ്ടായി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതാണു കേഡലിന്റെ നില ഗുരുതരമാക്കിയത്.
ഊളമ്പാറ മാനസികരോഗ്യ കേന്ദ്രത്തിലെ ചികിത്സ നടക്കുന്നതില്‍ കേഡലിനു രാത്രി ഗുളിക കഴിച്ചതിനു ശേഷം വിശപ്പ് ഉണ്ടാകാറുണ്ട് എന്നും അതു കൊണ്ടു തന്നെ ഭക്ഷണം വാങ്ങി ശേഖരിക്കുന്ന പതിവും കേഡലിന് ഉണ്ടായിരുന്നുവെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഊളമ്പാറയില്‍ കിടത്തി ചികിത്സ കഴിഞ്ഞു മടങ്ങി വന്നതിന് ശേഷം റോബോര്‍ട്ടുകളെ പോലെയാണ് കേഡല്‍ പെരുമാറിരുന്നത് എന്നും പറയുന്നു. ആര് എന്തു പറഞ്ഞാലും മറുപടി പറയാന്‍ താമസിക്കും. എന്തെങ്കിലും ആവശ്യം ഉണ്ട് എങ്കില്‍ അതു വാര്‍ഡന്മാരോടു പറയുകയില്ല. എന്താണു പറയാന്‍ ഉദ്ദേശിച്ചത് എന്നത് മറന്നു പോകും എന്നും പറയുന്നു.
കൂടുതല്‍ സമയവും ഉറക്കമായിരിക്കും മരുന്നിന്റെ മയക്കമാണ് ഇത് എന്നു പറയുന്നു. ഊളമ്പാറയില്‍ പോകുന്നതിനു മുമ്പ് വളരെ ആക്ടീവായി പെരുമാറിയിരുന്ന കേഡല്‍ കൂടുതല്‍ സമയവും ബൈബിള്‍ വായിക്കാനായാണു കണ്ടെത്തിരുന്നത്.
ജയിലില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയ വിശ്വാസികള്‍ കൈമാറിയ പുതിയ നിയമം പലതവണ വായിച്ച ശേഷം ലൈബ്രറിയില്‍ നിന്നു പഴയ നിയമം വാങ്ങി വായിച്ച കേഡല്‍ പശ്ചാത്താവ വിവശനായാണു പെരുമാറിരുന്നത് എന്നു പറയുന്നു. ജില്ല ജയിലിലാണ് കേഡലിനെ ആദ്യം പാര്‍പ്പിച്ചിരുന്നത്. ഇവിടെ വച്ചു മാനസിക രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചും സഹതടുവകാരെ ആക്രമിച്ചതും കാരണം കേഡലിനെ സെന്‍ട്രന്‍ ജയിലിലേയ്ക്കു മാറ്റുകയായിരുന്നു.
തുടര്‍ന്ന് ജയില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഊളമ്പാറയിലെ ചികിത്സ തേടിയത്. മാതാപിതാക്കളും ബന്ധുവും സഹോദരിയും അടക്കം നാലു പേരെ കൊന്ന കേസിലാണ് കേഡല്‍ ജയിലായത്.
https://www.facebook.com/Malayalivartha



























