സംസ്ഥാന ബജറ്റ് ഇന്ന്; പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ഇന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കും; രാവിലെ ഒമ്പതിന് ബജറ്റവതരണം ആരംഭിക്കും
ഇന്ന് കേരളത്തിൽ ബജറ്റ് അവതരിപ്പിക്കും. പിണറായി സർക്കാരിന്റെ മൂന്നാമത്തെ ബജറ്റാണിത്. ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്ക് ബജറ്റവതരണം ആരംഭിക്കുന്നതാണ്. ഇത്തവണ പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കുന്നത്. ബജറ്റിൽ സേവന നികുതി നിരക്കുകൾ മാറിയേക്കും. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. പ്രസംഗത്തിന്റെ സമയദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് വിവരം.
കേന്ദ്രം ചരക്കുസേവന നികുതി നടപ്പാക്കിയതിലെ അപാകതയുടെയും നോട്ട് നിരോധനത്തിന്റെയും ഫലമായി കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എങ്കിലും ക്ഷേമനടപടികളൊന്നും ചുരുക്കില്ലെന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നവകേരള മിഷന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കും മുന്‍ഗണന ലഭിക്കാം. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് സഹായം പ്രതീക്ഷിക്കുന്നു. കെഎസ്ആര്‍ടിസി നവീകരണത്തിന് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികളും ഉണ്ടാകും. ജിഎസ്ടി നിലവില്‍വന്നതിനാല്‍ പുതിയ നികുതിനിര്‍ദേശം ഉണ്ടാകില്ല.
https://www.facebook.com/Malayalivartha