പീഡനക്കേസുകളില്‍ ഇര ആരാണെന്ന കാര്യത്തില്‍ കൃത്യം നിര്‍വചനം വേണം, കള്ളക്കേസ് കൊടുത്ത് പുരുഷനെ ജയിലില്‍ കേറ്റുകയോ, അപമാനിക്കുകയോ ചെയ്ത ശേഷം മൊഴി മാറ്റുകയും കേസ് പിന്‍വലിക്കുകയും ചെയ്യുന്ന വിശുദ്ധ മഹിളകള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണം
ലൈംഗിക പീഡന കേസുകളിലെ ഇരകള്‍ വേട്ടക്കാരായി മാറുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച് വരുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്ന രണ്ട് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ റോയിമാത്യു ഫെയിസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ലൈംഗിക പീഡനക്കേസുകളില്‍ പരാതി കൊടുക്കുന്ന സ്ത്രീകളെ 'ഇര' കളെന്നാണല്ലോ നീതി പീഠങ്ങളും പൊതുസമൂഹവും വിളിച്ചു പോരുന്നത്. എത്ര പെട്ടന്നാണ് ഇരകള്‍ വേട്ടക്കാരായി പരിണമിച്ചത്. ക്രമാനുഗതമായിട്ടല്ല മറിച്ച് ഒരുതരം ക്വാണ്ടം ലീപ്പാണുണ്ടായത്. എവിടെ പീഡനം നടന്നാലും വില്ലന്‍ എന്നും പുരുഷനാണ്. അവന്റെ വിധിയും അതാണ്. സുപ്രീംകോടതി വിധി പ്രകാരമുണ്ടാക്കിയ നിയമത്തിലും പറയുന്നതും അതാണല്ലോ?
അപ്രകാരമുള്ള നിയമത്തിന്റെ പരിരക്ഷയിലാണ് മന്ത്രി എ കെ.ശശീന്ദ്രന്റെ ശൃംഗാരവും തുണി പറിച്ചുള്ള പ്രകടനവും അസഹനീയമായി എന്ന് തോന്നിയപ്പോഴാണ് ഇര ഡിജിപിക്കും പിന്നെ കോടതിക്കും പരാതി നല്‍കിയത്. പാതിരാത്രിക്ക് ഫോണിലൂടെ നിരന്തരം അശ്ലീല സംഭാഷണവും പിന്നെ ഔദ്യോഗിക വസതിയില്‍ വെച്ച് കെട്ടിപ്പിടിക്കുകയും തുണി പറിച്ചു കളഞ്ഞ് മന്ത്രി ............. ചെയ്‌തെന്ന് സത്യവാങ്മൂലം കൊടുത്ത ഇരയാണ് പിന്നീട് കോടതിയില്‍ പറഞ്ഞത് തന്നെ ഫോണില്‍ വിളിച്ചത് ശശീന്ദ്രനാണോ എന്നറിയില്ല മന്ത്രി മന്ദിരത്തില്‍ നടന്നതിനെ കുറിച്ച് ഒന്നും ഓര്‍മ്മയില്ല എന്നു മൊക്കെ മൊഴി മാറ്റി പ്പറഞ്ഞത്.
29 കാരിയായ മാധ്യമ പ്രവര്‍ത്തകയ്ക്ക് എത്ര പെട്ടെന്നാണ് അള്‍ഷിമേഴ്‌സ് രോഗം പിടിപെട്ടതെന്ന് നോക്കുക. അതും പരാതി കൊടുത്ത് അഞ്ചാറ് മാസത്തിനിടയിലാണ് ഈ മാരക രോഗം പിടിപ്പെട്ടത്. ഇരകള്‍ക്ക് മെഴുകുതിരി കത്തിച്ച് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന ഝാന്‍സി റാണിമാരും വറുത്ത മീന്‍ കഷണം കിട്ടാത്ത ഫെമിനിച്ചികളും എഫ്.ബിയിലെ ഇന്‍സ്റ്റന്റ് പ്രതികരണ കൊച്ചമ്മമാരും എ.കെ ശശീന്ദ്രന്റെ കേസിലെ ഇരയുടെ മലക്കം മറിച്ചിലിനെക്കുറിച്ച് അറിഞ്ഞമട്ടില്ല- റോയിമാത്യു എഴുതുന്നു...
71 വയസുള്ള മന്ത്രി കെളവനെ വേട്ടയാടിപ്പിടിച്ച് അങ്ങേരുടെ കുടുംബം കുടിച്ചോറാക്കി കുത്തുപാള എടുപ്പിച്ച വ്യക്തിയും ഇരയുടെ പ്രിവിലേജില്‍ അറിയപ്പെടുന്നു. ഈശ്വരാ, ഇര എത്ര മനോഹരമായ അശ്ലീല മലയാള പദം.
തലസ്ഥാനത്തെ ഒരു മാധ്യമപ്രര്‍വര്‍ത്തകനും മാധ്യമപ്രവര്‍ത്തകയും പരസ്പരസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിരിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തക പീഡന കേസ് നല്‍കുകയും ചെയ്തത് വിവാദമായിരുന്നു. നിയമത്തിന്റെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയിലിംഗും വേട്ടയാടലുകളും വന്‍ തോതില്‍ നടക്കുന്നുവെന്നാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഗാര്‍ഹിക പീഡന കേസുകളില്‍ ഐ.പി.സി 498 എ വകുപ് ഉപയോഗിച്ച് എത്രയോ പാവങ്ങളെ ജയിലില്‍ കേറ്റി ഉണ്ട തീറ്റിച്ചു. ഇപ്പോള്‍ ഈ വകുപ്പിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി ഒട്ടേറെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെട്ടുവിച്ചിട്ടുണ്ട്.
കള്ളക്കേസുകളുടെ ഭീഷണിയും നിയമ ദുരുപയോഗവും നിമിത്തം ആരോഗ്യ കരമായ സ്ത്രീ പുരുഷ ബന്ധം താറുമാറാക്കുന്ന അവസ്ഥയെക്കുറിച്ച് സജീവമായ ഇടപെടലുകളാണിവിടെ ആവശ്യം. ക്രൂരമായ പീഡനത്തിന് ഇരയാവുന്ന സാധാരണക്കാരുടെ സത്യസന്ധമായ പരാതികള്‍ പോലും സംശയ ദൃഷ്ടിയോടെ നോക്കുന്ന അവസ്ഥയുണ്ട്.
അതുപോലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്ന തട്ടിപ്പിനും ഒരറുതി ഉണ്ടാവേണ്ടിയിരിക്കുന്നു. വിവാഹം കഴിച്ചോളം എന്നു പറഞ്ഞാലുടനെ ഒരുത്തനുമായി ലൈംഗികതയിലേര്‍പ്പെടുത്തിയ ശേഷം പിന്നീട് ബലാല്‍സംഗത്തിന് കേസ് കൊടുക്കുന്ന പ്രവണതക്കെതിരെ സുപ്രീം കോടതി അടക്കം നിരവധി കോടതികളുടെ വിധി വന്നിട്ടും ഈ പതിവ് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് കേസ് ഫയല് ചെയ്യുന്നത് പതിവായിയിരിക്കയാണ്. ഇമ്മാതിരി കേസുകളില്‍ എത്രയെണ്ണം ശിക്ഷിക്കപ്പെടുന്നുണ്ട് എന്നൊരന്വേഷണം അനിവാര്യമാണ്.
ഇര ആരാണെന്ന കാര്യത്തില്‍ ഒരു കൃത്യം നിര്‍വചനം ഉണ്ടാവണം ഒപ്പം കള്ളക്കേസ് കൊടുത്ത് പുരുഷനെ ജയിലില്‍ കേറ്റുകയോ, അപമാനിക്കുകയോ ചെയ്ത ശേഷം മൊഴി മാറ്റുകയും കേസ് പിന്‍വലിക്കുകയും ചെയ്യുന്ന വിശുദ്ധ മഹിളകള്‍ക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മ്മാണത്തിന് നേരമായി.
https://www.facebook.com/Malayalivartha