Widgets Magazine
15
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി


'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല


സാമ്പത്തിക രേഖകളിൽ ചതി പറ്റാം: ഈ രാശിക്കാർ സൂക്ഷിക്കുക!


കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം


ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...

പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം: ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ്...

09 MAY 2024 04:04 PM IST
മലയാളി വാര്‍ത്ത

ഗാസവെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം കൂട്ടി റഫാ ലക്ഷ്യമാക്കിയുള്ള ഇസ്രയേല്‍ സൈനിക നീക്കം. ഈജിപ്ത്-ഖത്തര്‍ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അന്തിമ രൂപമായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റഫായിലെ ഇസ്രയേല്‍ ആക്രമണം. ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാകില്ലെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കി. ഹമാസിന്റെ ഉന്നത നേതാക്കളിലൊരാളായ ഒസാമ ഹംദാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തുടരുന്നതിനായി ഹമാസ് പ്രതിനിധി സംഘം ദോഹയില്‍നിന്ന് കെയ്‌റോയില്‍ എത്തിയശേഷം ബെയ്‌റൂട്ടില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഹംദാന്‍ നിലപാട് വ്യക്തമാക്കിയത്.

റഫായില്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ഗാസയിലെ വെടിനിര്‍ത്തല്‍ കരാറില്‍ ഹമാസ് ഭേദഗതികള്‍ നിര്‍ദേശിച്ചതായി അമേരിക്കയും വ്യക്തമാക്കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലും ആക്രമണവുമായി മുന്നോട്ടുപോകുന്ന ഇസ്രയേല്‍ നടപടിയില്‍ അമേരിക്കയ്ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനുള്ള ആയുധ വിതരണം യുഎസ് താല്‍ക്കാലികമായി നിര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

റഫായിലെ ഇസ്രയേൽ ആക്രമണത്തെ എതിർക്കുന്നുവെന്ന് യുഎസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയാണ് റഫായിൽ ഇസ്രായേൽ ആക്രമണം ആരംഭിച്ചത്. പ്രദേശത്തെ താമസക്കാരോട് ഒഴിയാൻ ആവശ്യപ്പെട്ടതിനു പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ആക്രമണത്തെത്തുടർന്ന് റഫാ അതിർത്തി അടച്ചിരിക്കുകയാണ്.

 

 

ഇതോടെ ഗാസയിലേക്കുള്ള സഹായങ്ങളെത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റഫാ ക്രോസിങ് നിയന്ത്രണം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഗാസയിലേക്കുള്ള മനുഷ്യാവകാശ പ്രവർത്തകരുടെയും മാനുഷികസഹായം നൽകുന്ന വോളണ്ടിയർമാരുടെയും പ്രധാന പ്രവേശന പോയിന്റായിട്ടാണ് റഫാ ക്രോസിങ് പ്രവർത്തിക്കുന്നത്. ഗാസയിൽനിന്ന് ഈജിപ്തിലേക്ക് ചികിത്സയ്ക്കായി പോകാനൊരുങ്ങിയ 120 രോഗികളെ ചൊവ്വാഴ്ച ഇസ്രായേൽ തടഞ്ഞതായി ഗാസയിലെ പലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

 

റഫാ ക്രോസിങ് അടച്ചത് പ്രദേശത്തെ ശേഷിക്കുന്ന മെഡിക്കൽ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മരുന്നുകളും ഇന്ധനവും എത്തുന്നത് തടഞ്ഞതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേൽ തടവിലാക്കിയ പലസ്തീൻകാർക്ക് പകരമായി ഗാസയിലെ ബന്ദികളായ ഇസ്രയേൽ തടവുകാരെ മോചിപ്പിക്കാനും വെടിനിർത്തലിനുമുള്ള നിർദ്ദേശത്തിന് ഹമാസ് സമ്മതിച്ച് മണിക്കൂറുകൾക്കുശേഷമാണ് റഫാ കവാടം ഇസ്രയേൽ നിയന്ത്രണത്തിലാക്കിയത്. വെടിനിർത്തൽ കരാർ നിരസിച്ചെങ്കിലും കൂടുതൽ ചർച്ചകളിൽ ഏർപ്പെടുമെന്ന് ഇസ്രയേൽ അറിയിച്ചു.

 

 

കെരെം ഷാലോം ക്രോസിങ് വീണ്ടും തുറക്കുമെന്നും റഫാ വഴിയുള്ള ഇന്ധന വിതരണം പുനഃരാരംഭിക്കുമെന്നും അറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗാസയിലെ 23 ലക്ഷം ആളുകൾക്ക് ഭക്ഷണം, മരുന്ന്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കുള്ള നിർണായക എൻട്രി പോയിന്റുകളാണ് റഫാ, കെരെം ഷാലോം ക്രോസിങ്ങുകൾ. ഇസ്രയേലിന്റെ 401-ാമത്തെ ബ്രിഗേഡ് ചൊവ്വാഴ്ച പുലർച്ചെയാണ് ഗാസ ഭാഗത്തെ റഫാ കവാടം നിയന്ത്രണത്തിലാക്കിയത്.

 

 

റഫ ആക്രമണത്തെ ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. റഫയിലേക്കുള്ള സൈനികനടപടി ബന്ദികളുടെ മോചനവും ഹമാസിെൻറ ഉൻമൂലനവും എന്നീ രണ്ട് ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാണെന്നും നെതന്യാഹു പറഞ്ഞു. റഫയിൽ അവശേഷിച്ച ഹമാസിെൻറ നാല് ബ്രിഗേഡുകളെയും ഇല്ലാതാക്കുമെന്നും ഗസയില്‍ അധികാരം പുന:സ്ഥാപിക്കാൻ ഹമാസിനെ അനുവദിക്കില്ലെന്നും ഹമാസ് നിർദേശം ഇസ്രായേലിെൻറ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ഏറെ വിദൂരമാണെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ഏഴ് മാസമായി തുടരുന്ന ഇസ്രയേൽ - ഹമാസ് ഏറ്റുമുട്ടലിൽ ഇതിനോടകം തന്നെ 34,600 പലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കിഴക്കൻ റഫായിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്കു മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നു... കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ  (46 minutes ago)

പനിബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു...  (59 minutes ago)

റഷ്യ-യുക്രൈൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി  (1 hour ago)

വാദം ഇന്ന്.... നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷ ഇന്ന് പ്രസ്താവിച്ചേക്കും.... പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുക  (1 hour ago)

'ഓപ്പറേഷന്‍ തൂഫാന്‍- ദി നാര്‍ക്കോ ഹണ്ടി'ന് പിന്തുണ തേടി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുമായി കൂടിക്കാഴ്ച നടത്തും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇന്ത്യയ്ക്ക് 6 വിക്കറ്റിന്റെ ഉജ്ജ്വല വിജയം... ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആധികാരിക വിജയം....  (1 hour ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (2 hours ago)

കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ.... ഇന്ന് പുലർച്ചെയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി, ഇനി എട്ടുമാസം അനിലിന്റെ വീട് ബഹിരാകാശ നിലയം  (2 hours ago)

ഫിഫ ലോകകപ്പ് സെമി ഫൈനലിൽ ഫ്രാൻസിനെ തകർത്ത് സ്‌പെയ്ൻ ഫൈനലിൽ...  (2 hours ago)

ഹൈക്കോടതിയില്‍ മാപ്പപേക്ഷ തിരുത്തി നല്‍കി കശുവണ്ടി വികസന വകുപ്പ് സെക്രട്ടറി  (9 hours ago)

ലെംഗിക പീഡന പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ട നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി  (9 hours ago)

പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി  (10 hours ago)

പണം നല്‍കാത്തതിനു വീട് തീവച്ച് മകന്‍  (11 hours ago)

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കഴുത്തറുത്തു കൊലപ്പെടുത്തി  (11 hours ago)

തന്റെ ചിത്രം എഡിറ്റ് ചെയ്ത് മോശമായി പ്രചരിപ്പിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അന്ന രേഷ്മ രാജന്‍  (12 hours ago)

Malayali Vartha Recommends