Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...


സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുന്ന വാതിൽ പാളി യഥാർത്ഥ സ്വർണ്ണപ്പാളിയാണോ..? കിടുക്കി ഹൈക്കോടതിയുടെ ചോദ്യം.! ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ചേർന്ന് സംശയകരമായ ഇടപാടുകൾ നടത്തിയതായി സൂചന: ഒരു മുറിക്ക് 20000 രൂപ ദിവസ വാടകയുള്ള പഞ്ചനക്ഷത്ര ഹോട്ടലിൽ ദേവസ്വം ഉദ്യോഗസ്ഥർ തങ്ങിയത് ദിവസങ്ങളോളം...


വർഷങ്ങൾക്കുശേഷം ഒരു കേരള മുഖ്യമന്ത്രി നടത്തുന്ന ആദ്യ സന്ദർശനം... മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി...

ആര്യയെന്നാല്‍ അഹങ്കാരവും അധികാരവും? ഭർത്താവിനെ കൂട്ട് പിടിച്ച് തെളിവ് നശിപ്പിച്ചു:- പറയുന്നത് പിണറായിയുടെ പോലീസ്...

09 MAY 2024 04:22 PM IST
മലയാളി വാര്‍ത്ത

More Stories...

മാറി മാറി ഭരിച്ച ഇടതു മുന്നണിയും വലത് മുന്നണിയും നാടിനെ പറ്റിച്ചു; ബി ജെ പി ലക്ഷ്യം വികസിത കേരളവും, വികസിത അനന്തപുരിയുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും നൽകിയത് ഗുരുതര വീഴ്ചയാണ്; ശബരിമല സ്വർണ്ണ കൊള്ളയിൽ സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

ദ്വാരപാലക ശിൽപങ്ങളുടെ അറ്റകുറ്റപണികൾക്ക് അനാവശ്യ തിടുക്കം; ഹൈക്കോടതി കണ്ടെത്തലിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ബിജെപിയുടെ വികസിത അനന്തപുരി സന്ദേശ പദയാത്രയ്ക്ക് തുടക്കം; ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു

അതിദാരിദ്രം മാറ്റേണ്ടത് ജനങ്ങളുടെ അവകാശമാണ്, ഔദാര്യമല്ല; അതിദാരിദ്ര മുക്ത കേരള പ്രഖ്യാപനത്തിൽ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

മേയര്‍ ആര്യാരാജേന്ദ്രനും ഭര്‍ത്താവും എം.എല്‍.എയുമായ സച്ചിന്‍ ദേവിനും അധികാരം തലയ്ക്ക് പിടിച്ച് അഹങ്കാര മൂര്‍ത്തികളായി മാറിയിരിക്കുകയാണെന്ന് ആക്ഷേപം. തിരുവന്തപുരം നഗരത്തിലെ സി.പിഎം-സി.പി.ഐ പ്രവര്‍ത്തകരും നേതാക്കളുമാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിക്കുന്നത്. പല നേതാക്കളും വര്‍ഷങ്ങളോളം പാര്‍ട്ടിക്ക് വേണ്ടി അധ്വാനിച്ച ശേഷമാണ് ഒരു വാര്‍ഡ് കൗണ്‍സിലര്‍ പോലുമാകുന്നത്. ആ സ്ഥാനത്ത് മുപ്പത് വയസ്സെത്തും മുമ്പ് മേയറും എം.എല്‍.എയുമായ ആര്യയ്ക്കും സച്ചിന്‍ദേവിനും സ്ഥാനങ്ങളുടെ വിലയറിയില്ലെന്നും പാര്‍ട്ടിക്കും മുന്നണിക്കും നിരക്കാത്ത രീതിയിലുള്ള അപക്വമായ നിലപാടാണ് പലപ്പോഴും ഇരുവരും സ്വീകരിച്ചതെന്നും അടുത്ത വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം നഗരസഭയിലെ അധികാരം നഷ്ടപ്പെടാന്‍ ഇത് ഇടയാക്കിയേക്കുമെന്നും അവര്‍ പറയുന്നു.

ആര്യയും ഭര്‍ത്താവും തടഞ്ഞിട്ട കെ.എസ്.ആര്‍.ടി.സി ബസിലെ സി.സി.ടി.വിയുടെ മെമ്മറി കാര്‍ഡ് ഇരുവരും സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ച ഗുരുതരമായ ആരോപണമാണ് പിണറായി വിജയന്റെ പൊലീസ് എഫ്.ഐ.ആറില്‍ പറയുന്നത്. ഇതിന് പുറമേ എം.എല്‍.എ ഡ്രൈവര്‍ യദുവിനെ അസഭ്യം പറഞ്ഞതായും പറയുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന കാലം മുതലേ സച്ചിന്‍ദേവിന്റെ മണ്ടന്‍ പ്രസ്താവനകളും ധിക്കാരപരമായ സമീപനവും നാട്ടിലെങ്ങും പാട്ടാണ്.

നിയമസഭയില്‍ നടന്ന സംഘര്‍ഷത്തിനിടെ കെ.കെ രമ എം.എല്‍.എയെയ്ക്ക് പരിക്ക് പറ്റിയതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് സ്പീക്കര്‍ക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിരുന്നു. കെ.കെ രമയുടെ കൈക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും പ്ലാസ്റ്റര്‍ ചൂമ്മാതെ ഇട്ടിരിക്കുകയാണ് എന്നുമായിരുന്നു ആക്ഷേപം. ഈ കേസില്‍ യാതൊരു നടപടിയും പൊലീസ് സ്വീകരിച്ചിരുന്നില്ല.

തെളിവ് നശിപ്പിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാമെങ്കിലും ഈ വകുപ്പിന് ജാമ്യം ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിച്ചാലും ഇല്ലെങ്കിലും സിപിഎമ്മിനുണ്ടാക്കിയ നാണക്കേട് ഇല്ലാതാക്കാന്‍ മേയര്‍ക്കും ഭര്‍ത്താവിനും കഴിയില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. നഗരത്തിലെ പ്രമുഖ സി.പി.എം നേതാവായ സലിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേയര്‍ക്ക് എല്ലാത്തിനും ഒത്താശ ചെയ്ത് കൊടുക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഷാജിദാ നാസര്‍ അടക്കം ആര്യാ രാജേന്ദ്രനേക്കാള്‍ സീനിയറായ കൗണ്‍സിലര്‍മാര്‍ സി.പി.എമ്മിനുണ്ടായിട്ടും അവരെയൊക്കെ വെട്ടി ആര്യയെ മേയറാക്കിയത് സലിമിനും മേയറുടെ പേരില്‍ വ്യാജ കത്തെഴുതിയെന്ന സംഭവത്തില്‍ ആരോപണ വിധേയനായ നേതാവിനും പിന്‍സീറ്റിലിരുന്ന് ഭരിക്കാനാണെന്നാണ് മറ്റൊരു ആക്ഷേപം.

ഇവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നഗരസഭാ ഭരണം നിയന്ത്രിക്കുന്നത്. സാജിത നാസര്‍ മുസ്ലിം വനിതയായതിനാല്‍ അവരെ മേയറാക്കുന്നതിനോട് സി.പി.എമ്മില്‍ വലിയൊരു വിഭാഗത്തിന് എതിര്‍പ്പുണ്ടായിരുന്നു. കാരണം ഭൂരിപക്ഷം ഹിന്ദുക്കള്‍ താമസിക്കുന്ന നഗരത്തില്‍ സാജിതയെ മേയറാക്കിയാല്‍ നിലവില്‍ പ്രതിപക്ഷത്തുള്ള ബിജെപിക്ക് അനുകൂലമാകുമെന്ന് പലരും ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി സി.പി.എമ്മാണ് നഗരം ഭരിക്കുന്നതെങ്കിലും മേയര്‍മാരില്‍ ഭൂരിപക്ഷവും നായര്‍ വിഭാഗത്തിലുള്ളവരാണ്. അതില്‍ മാറ്റംവരുത്താന്‍ മതേതര പാര്‍ട്ടിയായ സി.പി.എം പലപ്പോഴും തയ്യാറായിട്ടില്ല.

നഗരം ഭരിക്കുന്ന മേയറും നിയമനിര്‍മാണ സഭയിലെ അംഗമായ ഭര്‍ത്താവും പൊതുസമൂഹത്തിന് മാതൃകയാകേണ്ടവരാണ്. അല്ലാതെ ചോരയ്ക്ക് ചോര എന്ന രീതിയില്‍ പ്രാകൃതമായ നിയമം നടപ്പാക്കേണ്ടവരല്ല. ബസ് ഡ്രൈവര്‍ യദുവിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മേയറും എം.എല്‍.എയും ഈ രീതിയിലായിരുന്നില്ല അതിനെ സമീപിക്കേണ്ടത്. പോലീസിനെ വിളിച്ചാല്‍ അവര്‍ ഉടനടി സ്ഥലത്തെത്തുമായിരുന്നല്ലോ. അവരാണല്ലോ നിയമനടപടി സ്വീകരിക്കേണ്ടതും ക്രമസമാധാനം ഉറപ്പുവരുത്തേണ്ടതും. അത് ചെയ്യാതെ നടുറോഡില്‍ പട്ടിഷോ കാണിച്ചത് അഹങ്കാരം എന്നല്ലാതെ എന്ത് പറയാനാണ്. അതിനെ ന്യായീകരിക്കുന്തോറും സി.പി.എമ്മിനോട് ജനങ്ങള്‍ക്കുള്ള അമര്‍ഷം കൂടുകയേ ഉള്ളൂ.

 

എം.എല്‍.എ ബസില്‍ കയറി ആക്രോശിക്കുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. എന്നിട്ടും ഒരു യാത്രക്കാരന്‍ പോലും പ്രതികരിച്ചില്ല എന്നത് ലജ്ജാവഹമായ കാര്യമാണ്. കാശ് കൊടുത്ത് യാത്ര ചെയ്യുമ്പോള്‍, അതിന് തടസ്സം നില്‍ക്കുന്നത് ആരായാലും പ്രതിഷേധിക്കണ്ടേ. അല്ലാതെ എനിക്കിതിനൊന്നും നേരമില്ല എന്ന മനോഭാവത്തോടെ വീട്ടിലേക്ക് പോയ ആ യാത്രക്കാരെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം. വണ്ടിയിനി പോകില്ല, എല്ലാവരും ഇറങ്ങണം എന്ന ആക്രോശിച്ച് എം.എല്‍.എയോട് ഞങ്ങളെ ബസ് സ്റ്റാന്‍ഡില്‍ എത്തിക്കാതെ വണ്ടിയില്‍ നിന്ന് ഇറങ്ങില്ലെന്ന് പറയണമായിരുന്നു.

നമ്മള്‍ ജയിപ്പിച്ച് വിട്ട്. നമ്മുടെ ചെലവില്‍ കഴിയുന്ന ജനപ്രതിനിധികളോട് മിനിമം ഇത്തരം കാര്യങ്ങളിലെങ്കിലും പ്രതികരിക്കാന്‍ കഴിയണം. എങ്കിലേ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. മേയര്‍ക്കും എം.എല്‍.എയ്ക്കുമെതിരെ കേസെടുക്കേണ്ട പോലീസ് കയ്യുംകെട്ടി നോക്കിനിന്നു. കോടതി ഇടപെട്ടത് കൊണ്ട് മാത്രമാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി ആദ്യമേ കേസെടുക്കണമായിരുന്നു.

ഭരണകൂടത്തിന് മുന്നില്‍ കുനിഞ്ഞ് നില്‍ക്കാതെ നടപടിയെടുക്കാന്‍ പൊലീസിന് കഴിയണം, അത്തരത്തിലുള്ള ആര്‍ജ്ജവം സേനയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ പോലീസ് മേധാവിക്ക് കഴിയണം. അല്ലാതെ സാധാരണക്കാരന്റെ മാത്രം നെഞ്ചത്ത് കയറുന്ന പരിപാടി അവസാനിപ്പിക്കണം. കോടതിയില്‍ പോയി നിയമനടപടി സ്വീകരിക്കാന്‍ വകയില്ലാത്ത സാധാരണക്കാര്‍ക്ക് നീതിലഭിക്കാത്ത നാടായി കേരളം അധപ്പതിച്ചിരിക്കുന്നു. അത്രയ്ക്ക് നാറിയ ഭരണമാണ് പിണറായി വിജയനും സി.പി.എമ്മും നടത്തിക്കൊണ്ടിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (26 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (37 minutes ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (52 minutes ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (1 hour ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (1 hour ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (3 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (3 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (3 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (3 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (4 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (4 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (5 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (5 hours ago)

ടെക്നോപാര്‍ക്ക് ഫേസ്-3 ല്‍ 850 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് യുഎഇയിലെ അല്‍ മര്‍സൂക്കി ഗ്രൂപ്പ്: മെറിഡിയന്‍ ടെക് പാര്‍ക്ക് പദ്ധതി 10,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും...  (5 hours ago)

പാനറ്റോണിയും എടയാര്‍ സിങ്ക് ലിമിറ്റഡും ചേര്‍ന്ന് 800 കോടിയുടെ, ഇന്‍ഡസ്ട്രിയല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക് കൊച്ചിയില്‍ സ്ഥാപിക്കും...  (5 hours ago)

Malayali Vartha Recommends