സി പി എം പ്രവർത്തകർക്കിടയിൽ സി പി ഐ ക്കെതിരെ പ്രതിഷേധം... സി പി എം ദയാപൂർവം നൽകിയ വേദിയിൽ കയറി നിന്ന് സി പി എം ക്ഷണിച്ച കെ എം മാണിയെയും സി പി എമ്മിനെയും പുലഭ്യം പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

സി പി എം പ്രവർത്തകർക്കിടയിൽ സി പി ഐ ക്കെതിരെ പ്രതിഷേധം. സി പി എം ദയാപൂർവം നൽകിയ വേദിയിൽ കയറി നിന്ന് സി പി എം ക്ഷണിച്ച കെ എം മാണിയെയും സി പി എമ്മിനെയും പുലഭ്യം പറഞ്ഞതിനെതിരെയാണ് പ്രതിഷേധം കനക്കുന്നത്. കാനം കുടുംബത്തിൽ പിറന്നവനല്ലെന്ന തരത്തിൽ സി പി എം പ്രവർത്തകർ രംഗങ്ങളായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരണവും നടക്കുന്നു.
കാനത്തെ സി പി എം സമ്മേളനത്തിൽ വിളിച്ചു കയറ്റരുതെന്നായിരുന്നു എന്ന് അഭിപ്രായപ്പെടുന്നരാണ് ഏറെയും. സംശുദ്ധ രാഷ്ട്രീയത്തിന്റെ അപ്പോസ്തലനെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാനം ബിജിമോളെ മന്ത്രിയാക്കാതിരുന്നതിന്റെ രഹസ്യവും സി പി എം പങ്കുവയ്ക്കുന്നുണ്ട്. മുണ്ടക്കയത്തെ ടി ആർ ആൻറ് ടീ എസ്റ്റേറ്റിൽ കയറി സമരം ചെയ്തതിനാണ് ബിജിമോളെ കാനം മന്ത്രി കസേരയിൽ നിന്നും വെട്ടിയത്. കാനത്തിന് എസ്റ്റേറ്റ് ഉടമകളുമായി അടുത്ത ബന്ധമുണ്ട്. കാനത്തെ കൈയയച്ചും തലയിൽ കൈവച്ചും അനുഗ്രഹിക്കുന്നവരാണ് അവർ എന്ന് സി പി എം രഹസ്യമായി ആരോപിക്കുന്നു.
നേരത്തെ ജോസ് കെ മാണിക്കെതിരെ സുരേഷ് കുറുപ്പ് മത്സരിച്ചപ്പോൾ സുരേഷ് കുറുപ്പിനെ തോൽപ്പിക്കാൻ കാനം ചില കളികൾ കളിച്ചതിലും സി പി എമ്മിന് പ്രതിഷേധമുണ്ട്. എല്ലാവരും കരുതുന്നത് പോലെ കാനം കെടാവിളക്ക് അല്ലെന്ന് തന്നെയാണ് സി പി എമ്മിന്റെ ആരോപണം. അങ്ങനെയൊക്കെയുള്ള കാനത്തെ സി പി എം വേദിയിൽ വിളിച്ചു കയറ്റിയത് എന്തിനാണെന്നാണ് പ്രവർത്തകർ ചോദിക്കുന്നത്.
കനത്തെക്കാൾ നല്ലത് മാണിയാണെന്ന അഭിപ്രായത്തിലാണ് പ്രവർത്തകർ എത്തി ചേർന്നത്. കാനത്തെ പോലെ തോളത്തിരുന്ന് മാണി ചെവി കടിക്കില്ലെന്ന വിശ്വാസമാണ് സി പി എം പ്രവർത്തകർക്കുള്ളത്. മാണിയെ കൂടെ കൂട്ടി സി പി ഐ യെ കളയണമെന്നാണ് ബഹുഭൂരിപക്ഷം പ്രവർത്തകരുടെയും ആവശ്യം.
അതേസമയം നേതൃത്വം ഇതിന് ചെവികൊടുത്തിട്ടില്ല. പ്രവർത്തകരുടെ അഭിപ്രായം തന്നെയാണ് നേതൃത്വത്തിനുമുള്ളത്. എന്നാൽ പണ്ട് വീരനും പ്രേമചന്ദ്രനു മൊക്കെ മുന്നണി വിട്ടത് പോലെ സി പി ഐയെ പറഞ്ഞയക്കാൻ സി പി എമ്മിന് മനസില്ല. സി പി ഐയുടെ ശക്തിയിലൊന്നും സി പി എമ്മിന് ഒരു വിശ്വാസവുമില്ല. സി പി ഐ നിതാന്ത ശത്രുവാണെന്ന് സി പി എം വിശ്വസിക്കുന്നു. എന്നാൽ അവരെ തിരസ്കരിക്കാൻ സി പി എം തയാറല്ല. സി പി ഐക്ക് സ്വന്തമായി പോകണമെങ്കിൽ പോകട്ടെ എന്ന് സി പി എം കരുതുന്നു.
കോടിയേരിയുടെ പിടിവാശി കാരണമാണ് സി പി എം കാനത്തോട് അനുനയത്തോടെ പെരുമാറുന്നത്. കാനവുമായി ഉടക്കാൻ പിണറായി തീരുമാനിച്ചപ്പോഴും പൊതുവേ അനുനയ നിലപാട് പിന്തുടരുന്ന കോടിയേരി പിണറായിയെ പിൻമാറ്റി. പിണറായിക്ക് കാനത്തെ കണ്ണെടുത്താൽ കണ്ടു കൂടാ. കാനത്തിന്റെ സകല കഥയും അറിയുന്നയാളാണ് പിണറായി. അങ്ങനെയുള്ള ഒരാൾക്ക് സി പി എമ്മിനെതിരെ സംസാരിക്കാൻ എന്താണ് യോഗ്യതയെന്ന് പാർട്ടി ചോദിക്കുന്നു. പാർട്ടിയെ തകർക്കാൻ നടക്കുന്ന മാധ്യമ പ്രവർത്തകരുമായി കാനം പുലർത്തുന്ന സ്നേഹ ബന്ധത്തിനെതിരാണ് സി പി എം. ഇത്തരം ആളുകൾ സി പി എമ്മിനെ തകർക്കുമെന്നും പാർട്ടി വിശ്വസിക്കുന്നു.
https://www.facebook.com/Malayalivartha























