ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരി പ്രതിയായതോടെ സിപിഎം കണ്ണൂർ ജില്ലാ നേത്യത്വം പ്രതിസന്ധിയിൽ

പാർട്ടി പറഞ്ഞതനുസരിച്ചാണ് ആകാശ് കൃത്യം നടത്തിയതെന്നും എന്നാൽ പാർട്ടി ആകാശിനെ തളളിയതിലുമാണ് പ്രവർത്തകർക്ക് പ്രതിഷേധം. സി പി എം പ്രവർത്തകരായ യുവാക്കളാണ് പാർട്ടിക്ക് എതിരായി മാറിയിരിക്കുന്നത്. ചെറുപ്പക്കാരനായ ആകാശിനെ പാർട്ടി ബലി കൊടുത്തു എന്നാണ് സി പി എമ്മുകാർ പറയുന്നത്.
പാർട്ടിയുടെ ചെറുപ്പം ഇല്ലതാകുന്നു എന്ന പ്രതിസന്ധിയിലാണ് പാർട്ടി. കൊലപാതകത്തിൽ ബാക്കിയുള്ള പ്രതികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച നിയമസഭയിൽ പ്രഖ്യാപിച്ചതോടെ പാർട്ടി കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും എങ്ങനെ പ്രവർത്തകരെ കണ്ടെത്തും എന്നാണ് പാർട്ടി ആശങ്കപ്പെടുന്നത്.
മുമ്പ് ഭരണം ഇല്ലാതിരുന്നപ്പോഴും കൊലപാതകത്തിൽ പെടുന്ന പ്രതികളായ സഖാക്കളെ പാർട്ടി രക്ഷിച്ചിട്ടുണ്ട്. ഇന്ന് ജില്ലാ നേത്യത്വം അറിഞ്ഞാണ് കൊലപാതകം നടത്തിയിരുന്നതെങ്കിൽ അന്ന് സംസ്ഥാന നേതൃത്വം അറിയുമായിരുന്നു. 2016ൽ 7 രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോൾ 2017ൽ അത് രണ്ടെണ്ണമായി കുറഞ്ഞു എന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. വി എസിന് റ്റി പി ചന്ദ്രശേഖരന്റെ ഗതി വരുമെന്ന് ഫെയ്സ് ബുക്കിൽ കുറിച്ചയാളാണ് ആകാശ്. അങ്ങനെ എഴുതാൻ ആകാശിന് ധൈര്യം നൽകിയത് കണ്ണൂരിലെ പാർട്ടി തന്നെയാണ്.
ഇങ്ങനെയൊക്കെയുള്ള പാർട്ടി ഇത്തരം ചാവേറുകളെ മുമ്പും സൃഷ്ടിച്ചിട്ടുണ്ട്. അവരിൽ പലരും ജയിലിലാണ്. അവരെ കൃത്യത്തിന് നിയോഗിച്ചവരിൽ പലരും സമൂഹത്തിൽ മാന്യൻമാരായി ജീവിക്കുന്നു. പലരും മന്ത്രിമാരായി. പലരും വലിയ നേതാക്കളായി. തെറ്റ് ചെയ്തവർ ഇപ്പോഴും ജയിലറയിൽ കഴിയുന്നു. അത് എന്തിനു വേണ്ടിയാണെന്നാണ് യുവത്വം ചിന്തിക്കുന്നത്.
സർക്കാർ ഉണ്ടായിട്ടും സഹായിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. സർക്കാർ ഇടപെട്ടിരുന്നെങ്കിൽ തങ്ങൾക്ക് രക്ഷപ്പെടാമായിരുന്നു എന്നും കരുതുന്നവരുണ്ട്. പാർട്ടി ജില്ലാ സെക്രട്ടറി പി.ജയരാജൻ പ്രതിസന്ധിയിലാണ്. അദ്ദേഹത്തിന് പഴയതുപോലെ സംസ്ഥാന നേതൃത്വത്തിൽ സ്വാധീനമില്ല. കണ്ണൂരിൽ പാർട്ടിക്ക് പ്രതിസന്ധി യുണ്ടാക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ഇപ്പോഴും നേതാക്കൾ ആവശ്യപ്പെടാറുണ്ട്. കൊല്ലണ്ടവരെയും അടിക്കേണ്ടവരെയും പാർട്ടി പറഞ്ഞു കൊടുക്കും. അത്തരമൊരു കീഴ്വഴക്കമാണ് കണ്ണൂരിൽ നടക്കുന്നത്. ഷുഹൈബിനെ കൊന്നത് ജയരാജന് വേണ്ടിയാണെന്ന തരത്തിലാണ് പാർട്ടി പെരുമാറിയത്. ഇത്തരമൊരു പെരുമാറ്റം കണ്ണൂരിലെ നേതാക്കൾ പ്രതീക്ഷിച്ചില്ല.
കണ്ണൂരിൽ മാത്രമാണ് ഇത്തരമൊരു സവിശേഷ സാഹചര്യം നിലവിലുള്ളത്. അവരുടെ ആത്മാർത്ഥത തന്നെയാണ് അവർക്ക് വിനയായി തീർന്നിരിക്കുന്നത്. കൊല ചെയ്യുന്നവൻ കൊലയാളി എന്ന നിലയിൽ മാത്രമാണ് പാർട്ടി ഇവരെ കാണുന്നത്. അതു തന്നെയാണ് പ്രതിഷേധത്തിന്റെ യഥാർത്ഥ കാരണം.
https://www.facebook.com/Malayalivartha























