ഗവണ്‍മെന്റ് ലോ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ പെട്ടെന്നൊരു ദിവസം മുതല്‍ കാണാനില്ല; സഹപാഠികളുടെ അന്വേഷണത്തിൽ വില്ലനായി എത്തിയത് പെൺകുട്ടിയുടെ വീട്ടുക്കാർ...

പെരുമ്പാവൂർ സ്വദേശനിയായ വിദ്യാര്‍ത്ഥിനിയെയാണ് വീട്ടു തടങ്കലിലാക്കിയത്. വിദ്യാര്‍ത്ഥിനി കുറേ ദിവസങ്ങളായി ക്‌ളാസിൽ വരുന്നില്ല. സഹപാഠികള്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി വീട്ടില്‍ തടവിലാക്കിയിരിക്കുകയാണെന്നറിഞ്ഞു. വിദ്യാര്‍ത്ഥിനി ക്ഷീണിതയാണെന്നും പരാതിയില്‍ പറയുന്നു. 31-ന് സെമസ്റ്റര്‍ അവസാനിക്കും. ക്‌ളാസിൽ വന്നില്ലെങ്കില്‍ പരീക്ഷയെഴുതാനാവില്ല.
പഠിത്തം മതിയാക്കി വിവാഹം കഴിപ്പിച്ചയയ്ക്കുന്നതിന് കുട്ടിയെ മാതാപിതാക്കള്‍ തന്നെയാണ് തടവില്‍ വെച്ചിരിക്കുന്നത്. ഗവണ്‍മെന്റ് ലോ കോളേജ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയെ വീട്ടുതടങ്കലിലാക്കിയെന്ന പരാതിയില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.
സഹപാഠിയായ വിദ്യാര്‍ത്ഥിനി കമ്മീഷനയച്ച പരാതിയിലാണ് അധ്യഷന്‍ പി മോഹനദാസ് റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. പരാതിക്കാരിയുടെ പേരില്ലെങ്കിലും സംഗതി അതീവ ഗൗരവകരമാണെന്ന് കമ്മീഷന്‍ പറയുന്നു. കേസ് ഏപ്രില്‍ 16ന് എറണാകുളത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.
https://www.facebook.com/Malayalivartha