പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണം മുക്കി... പള്ളിയില്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം.. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് കൊരട്ടി പള്ളി വികാരി മാത്യു മണവളാൻ; കള്ളക്കളികള്‍ പുറത്തുവന്നത്തോടെ മുങ്ങിയ അച്ഛനെ കയ്യോടെ പൊക്കി; ഒടുക്കം അച്ചനെ രക്ഷിക്കാന്‍ രൂപതാ സഹായമെത്രാനായ സാക്ഷാൽ എടയന്ത്രത്ത് രംഗത്ത്...

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യൻ തീർഥാട കേന്ദ്രമാണ് കൊരട്ടി മാതാവിന്റെ പള്ളി. കൊരട്ടി മുത്തി എന്നാണ് അറിയപ്പെടുന്നത്. തീര്‍ഥാടന കേന്ദ്രത്തിലെ ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പന നടത്തിയതില്‍ വ്യാപകമായ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയില്‍ നടന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വ്യാപകമായ ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന്‍ രണ്ടു തവണ വൈദികനെ ഇടവകക്കാര്‍ ചേര്‍ന്നു മുറിയില്‍ തടഞ്ഞുവച്ചിരുന്നു.രണ്ടാം തവണ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പോലീസ് സ്ഥലത്തെത്തുകയും പോലീസിന്റെ സാന്നിധ്യത്തില്‍ ഇതേ വൈദികന്‍ അധ്യക്ഷനായി 20 അംഗ കമ്മീഷനെ ഈ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ 6 കോടി രൂപയുടെ അഴിമതി ഇടവകയില്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വൈദീകനെ കാണാതായത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ അച്ചന്‍ മടങ്ങിയെത്തി. അപ്പോഴും പ്രതിഷേധം തുടരുകയാണ്.
കൊരട്ടി പള്ളിയില്‍ ആറര കിലോ സ്വര്‍ണം ഉണ്ടായിരുന്നതില്‍ അവശേഷിക്കുന്നത് മൂന്നേകാല്‍ കിലോ സ്വര്‍ണം മാത്രമാണ്. മൂന്നേകാല്‍ കിലോ വിറ്റതായി കാണുന്നില്ല.1 5 വളയും വഴിപാട് ഇനത്തില്‍ ലഭിച്ച സ്വര്‍ണ്ണത്തില്‍ മുക്കുപണ്ടവും കണ്ടെത്തി. കഴിഞ്ഞ പെരുന്നാളിന് ലഭിച്ച മൂന്ന് ചാക്ക് നേര്‍ച്ചപ്പണം (നാണയങ്ങള്‍ ) കാണാനില്ല. ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ പരിശോധിച്ചിരുന്നു. കള്ളക്കളികള്‍ ബോധ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വിശ്വാസികള്‍ അച്ചനെതിരെ തിരിഞ്ഞത്. ഇതോടെയായിരുന്നു പള്ളിയില്‍ നിന്ന് അച്ചന്‍ മാറി നിന്നതും വിവാദങ്ങള്‍ക്ക് പുതിയ തലം വന്നതും. ആരോപണങ്ങള്‍ കൈവിട്ടതോടെ അച്ചനെ രക്ഷിക്കാന്‍ രൂപതാ സഹായമെത്രാനായ എടയന്ത്രത്ത് തന്നെ രംഗത്ത് വന്നിട്ടുണ്ട്. പുതിയ അന്വേഷണ കമ്മീഷനെ എടയന്ത്രത്ത് നിയോഗിച്ചു.
അതി രൂപതയില്‍ നിന്നും ഇന്ന് കമ്മീഷന്‍ തെളിവെടുപ്പിനെത്തും. എടയന്ത്രത്തിന്റെ അടുപ്പക്കാരന്‍ പോള്‍ തേലക്കാട്ട് ആണ് കമ്മീഷനായി എത്തുന്നതെന്നാണ് സൂചന. ഇതിനെ ഇടവക അംഗങ്ങള്‍ അംഗീകരിക്കുന്നില്ല. ഫാ.മാത്യു മണവാളന്‍ ആവശ്യപ്പെട്ട പ്രകാരമാണ് രൂപത കമ്മീഷനെ വച്ചതെന്നും കമ്മീഷന്‍ വികാരിക്ക് അനുകൂലമായി നില്‍ക്കുമെന്നുമാണ് ഇടവകക്കാരുടെ ആരോപണം. അന്വേഷണ കമ്മീഷനില്‍ ഫാ.മാര്‍ട്ടിന്‍ കല്ലുങ്കലും ഉണ്ടാകുമെന്നും സൂചനയുണ്ട്. ഇത്തരത്തില്‍ ഫാ മാത്യു മണവാളനെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് അണിയറയില്‍ ഒരുങ്ങുന്നത്.
എറണാകുളം അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദത്തില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രക്ഷോഭത്തിന് മുന്‍ നിരയിലുണ്ടായിരുന്ന വൈദികനായിരുന്നു മാത്യു മണവളാൻ.
https://www.facebook.com/Malayalivartha
























