ഒരു കോടിയിലധികം കാശ് വാങ്ങി തന്നെ വഞ്ചിച്ച മലയാളികളെ തേടി കുവൈത്തില്‍ നിന്നും അറബി കേരളത്തിൽ

ഒരു കോടിയിലധികം കാശ് വാങ്ങി തന്നെ വഞ്ചിച്ചവരെ തേടി കുവൈത്തില്‍ നിന്നും അറബി അല്‍ ദോസരി കേരളത്തിലെത്തിയിരിക്കുകയാണ്. മൂന്നു മലയാളികളും അറബിയും ചേര്‍ന്ന് കോഴിക്കോട് തിക്കോടിയില്‍ ബിസിനസ് ആരംഭിക്കുകയായിരുന്നു. 75 ലക്ഷം രൂപ ഫര്‍ണിച്ചര്‍ കച്ചവടത്തിനും ഒരു കോടി 50 ലക്ഷം രൂപ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനുമായി അല്‍ ദോസരി നല്കിയിരുന്നു. എന്നാൽ വീണ്ടും 75 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിനില്ലെന്നും പണം തിരികെ വേണമെന്നും അറബി ആവശ്യപ്പെട്ടു. 30 ലക്ഷം രൂപ ലാഭവിഹിതം ചേര്‍ത്ത് സ്ഥലം മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് എടുത്തെങ്കിലും ഒരു കോടി 15 ലക്ഷം രൂപ ഇതുവരെയും അറബിക്ക് കിട്ടിയിട്ടില്ല. പിന്നീട് പല തവണ മലയാളികളെ വിളിച്ചെങ്കിലും അവർ കാൾ എടുക്കാത്തതിനെത്തുടർന്നാണ് അറബി കേരളത്തിലെത്തിയത്.
കേരളത്തിലെത്തിയശേഷം പല പ്രാവശ്യം ചര്‍ച്ചകള്‍ നടത്തിയെങ്കിലും കാശ് കിട്ടിയില്ല. തുടർന്ന് പയ്യോളി പോലീസില്‍ പരാതി നല്കാനെത്തിയപ്പോള്‍ യഥാര്‍ഥ രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. കുവൈത്തിലേക്ക് തിരിച്ചുപോയ അറബി നാലു ദിവസത്തിനകം യഥാര്‍ത്ഥ രേഖകളുമായി വന്ന് പൊലീസില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ്. ആറു ദിവസം ഹോട്ടലില്‍ താമസിച്ച അറബിക്ക് ബില്ലു തന്നെ 15000 കൂടുതലായി. 35 വര്‍ഷത്തോളം തന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ കുവൈത്തില്‍ നിന്ന കുഞ്ഞുമുഹമ്മദ് കച്ചവടത്തിന്റെ പേരില്‍ വഞ്ചിച്ചെന്നാണ് അറബി മുജീബ് അല്‍ ദോസരി പറയുന്നത്.
https://www.facebook.com/Malayalivartha

























