മലയാള മനോരമയില്‍ പരസ്യം ഇടുന്നതിനെ ചൊല്ലി പരസ്യ ഏജന്‍സി ഉടമയെ തട്ടികൊണ്ട് പോയി ക്രൂരമര്‍ദ്ദനം; ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിന്റെ ചെയര്‍മാനായ ആബിദ് ഷഹീമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘമാണ് മര്‍ദിച്ചതെന്ന് അജിത് ഗോപാല്‍ മലയാളി വാര്‍ത്തയോട്

പത്തനംതിട്ട അടൂരിൽ മീഡിയ പ്രസ് അഡ്വെർടൈസേർസ് എന്ന പേരിൽ മലയാള മനോരമയുടെ പരസ്യ ഏജൻസി നടത്തുന്ന അജിത് ഗോപാലിനെ തട്ടി കൊണ്ട് പോയി മർദിച്ചതായി പരാതി. അടൂരിൽ റവന്യു ടവറിലുള്ള ഡ്രീംസ് കരിയർ ഗൈഡൻസ് സെന്ററിന്റെ ഉടമസ്ഥനും ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്തെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ ചെയർമാനുമായ ആബിദ് ഷഹീമിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടി കൊണ്ടുപോയി മണിക്കൂറുകളോളം മർദിച്ചുവെന്നാണ് ആരോപണം. മറ്റൊരാളെകൊണ്ട് പരസ്യത്തിന്റെ കാര്യങ്ങൾ സംസാരിക്കാനാണ്എന്ന വ്യാജേന വിളിച്ചു വരുത്തി. കുറച്ച് ആളുകൾ സംഘം ചേർന്ന് തട്ടികൊണ്ട് പോവുകയും പതിനഞ്ച് പേരോളം അടങ്ങുന്ന സംഘം നിരന്തരം മർദിക്കുകയും ചെയ്തതായി അജിത് ഗോപാൽ മലയാളി വാർത്തയോട് പറഞ്ഞു.
ആബിദ് ഷഹീമിന്റെ സ്ഥാപനങ്ങളുടെ പരസ്യം കഴിഞ്ഞ അഞ്ച് വർഷമായി അജിത് ഗോപാലിന്റെ പരസ്യ ഏജൻസിയാണ് ചെയ്ത് വരുന്നത്. പരസ്യ ഇനത്തിൽ മലയാള മനോരമ ഉൾപ്പെടെയുള്ള പത്രങ്ങൾക്ക് ഏകദേശം അഞ്ച് ലക്ഷത്തി പതിനാറായിരം രൂപയോളം നല്കാനുണ്ട്. ഇക്കാരണത്താൽ മലയാള മനോരമയിൽ ഇയാളുടെ പരസ്യങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞു അജിത് ഗോപാൽ സ്റ്റോപ്പ് റിലീസ് കൊടുത്ത് ബ്ലോക്ക് ചെയ്തു. തുടർന്ന് ഇയാൾക്ക് പരസ്യങ്ങൾ ചെയ്യാൻ പറ്റാതായി. ഇതിന്റെ വൈരാഗ്യത്തിലാണ് അജിത്തിനെ തട്ടി കൊണ്ട് പോയതും മർദിച്ചതും.
തുടർന്ന് തരാനുണ്ടായിരുന്ന പണം മുഴുവൻ കൈപ്പറ്റി എന്ന പേരിൽ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിച്ചു എഴുതി വാങ്ങുന്നതിനു മുൻപായി മലയാള മനോരമയുടെ പരസ്യ മാനേജരെ വിളിച്ച് മീഡിയ പ്രെസ്സിലേക്കുള്ള മുഴുവൻ തുകയും കൊടുത്തുവെന്നും എങ്ങനെയാണ് എഴുതി വാങ്ങേണ്ടത് എന്നും ചോദിച്ചു പരസ്യ മാനേജർ പറഞ്ഞതനുസരിച്ചുള്ള കാര്യങ്ങളാണ് എഴുതി വാങ്ങിയത്. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ ഗവണ്മെന്റ് ആശുപത്രിൽ ചികിത്സ തേടിയ തന്നെ ആശുപത്രിയിൽ വന്നു കാണുകയും കേസുമായി മുന്നോട്ട് പോകരുത് എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തു.
സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ആബിദ് ഷഹീമിനെ പോലീസിൽ ഏൽപ്പിച്ചു. ഇയാളെ ആൾ ജ്യാമ്യത്തിൽ വിട്ടയച്ചു. അജിത് ഗോപാൽ അടൂർ പോലീസിന് നൽകിയ പരാതിയിൽ കേസ് അന്വേഷിച്ച് വരികയാണ്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണ് എന്നതാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha

























